x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാട് കയറി കരുവഞ്ചാൽ- കണിയഞ്ചാൽ റോഡ്

വെബ് ഡെസ്ക്
Published: September 2, 2026 04:19 AM IST | Updated: September 2, 2026 04:19 AM IST

കരുവഞ്ചാൽ - കണിയഞ്ചാൽ റോഡ് കാട് കയറിയ നിലയിൽ.

കരുവഞ്ചാൽ: കരുവഞ്ചാൽ-കണിയഞ്ചാൽ റോഡ് കാടകയറി യാത്ര ദുസഹമാകുന്നു. പലയിടത്തും കാട്ടുചേമ്പും കാട്ടുപൊന്തകളും വള്ളിച്ചെടികളും റോഡിലേക്ക് പടർന്ന നിലയിലാണ്.

നൂറുകണക്കിന് സ്കൂൾ വിദ്യാർത്ഥികളും നാട്ടുകാരും നിത്യേന ആശ്രയിക്കുന്ന റോഡിലെ നടപ്പാതകളിൽ കാടു കയറിയത് കാരണം കാൽനടയാത്രക്കാർ റോഡിലേക്ക് കയറി നടക്കേണ്ടി വരുന്നുണ്ട്. ഇത് അപകട ഭീഷണിയും ഉയർന്നുത്തു.

വാഹനങ്ങൾ വരുമ്പോൾ കാൽനടയാത്രക്കാർക്ക് മാറി നിൽക്കാൻ പോലും സ്ഥലമില്ല. കാടിനുള്ളിൽ ക്ഷുദ്രജീവികളും തെരുവ് നായകളും തന്പടിക്കുന്നതും കടുത്ത ഭീഷണിയാണ് ഉയർന്നത്. റോഡരികിലെയും സമീപത്തെ പറന്പുകളിലെയും കാടുകൾ എത്രയും വേഗംവെട്ടി മാറ്റാൻ ബദ്ധപ്പെട്ടവർ തയാറാകണമെന്ന ആവശ്യം ശക്തമാണ്.

Tags : Nattuvishesham DistrictNews

Recent News

Corehub Up