x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുണ്ടുകാട് 33 കെവി സബ്സ്റ്റേഷൻ സ്ഥാപിക്കണം: എംഎൽഎ

വെബ് ഡെസ്ക്
Published: July 20, 2026 03:36 AM IST | Updated: July 20, 2026 03:36 AM IST

വടക്കാഞ്ചേരി: മണ്ഡലത്തിലെ വൈദ്യുതി മേഖലയുടെ വികസ നത്തുടർച്ചയ്ക്കായുള്ള ആവശ്യങ്ങൾ സർക്കാരിന് സമർപ്പിച്ച് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ. മന്ത്രി സണ്ണി ജോസഫിന്‍റെ അധ്യക്ഷതയിൽനടന്ന യോഗത്തിലാണ് സമഗ്ര പ്രപ്പോസൽ അവതരിപ്പിച്ചത്.

വടക്കാഞ്ചേരി ഇലക്ട്രിക്കൽ സബ്‌ഡിവിഷനിൽ പുന്നംപറമ്പ് സെക്ഷനു കീഴിൽ കുണ്ടുകാട് ഭാഗത്ത് 33 കെവി സബ്സ്റ്റേഷൻ അനുവദിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. നിലവിൽ കരുമത്ര, കട്ടിലപ്പൂവം 11കെവി ഫീഡറുകളിൽ നിന്നുമാണ് പുന്നംപറമ്പ് സെക്ഷനിലേക്ക് ഫീഡ് ചെയ്യുന്നത്.
വടക്കാഞ്ചേരി സബ്സ്റ്റേഷനിൽനിന്നുള്ള കരുമത്ര ഫീഡർ 16കി.മീറ്റർ നീളത്തിലും മാടക്കത്തറ-സബ്സ്റ്റേഷനിൽനിന്നുള്ള കട്ടിലപ്പൂവം ഫീഡർ 17 കി.മീറ്റർ നീളത്തിലുമാണുള്ളത്. എങ്കക്കാട് വടക്കാഞ്ചേരി 110 കെവി സബ്സ്റ്റേഷൻ 220 കെവി സബ്സ്റ്റേഷനാക്കി ഉയർത്തണമെന്നും ആവശ്യപ്പെട്ടു.

പുന്നംപറമ്പ്, വടക്കാഞ്ചേരി, കുണ്ടന്നൂർ, ചെറുതുരുത്തി എന്നീ സെക്ഷനുകളിലേക്ക് 11 കെവി.ഫീഡ് ചെയ്യുന്നത് വടക്കാഞ്ചേരി സബ്സ്റ്റേഷനിൽനിന്നാണ്. പ്രശ്നം പരിഹരിക്കാനായി നിലവിലെ 110 കെവി സബ്സ്റ്റേഷൻ 220 കെവി സബ്സ്റ്റേഷനായി ഉയർത്തണമെന്നും വ്യക്തമാക്കി.
പൂമല - വടക്കാഞ്ചേരി വ രെ 33 കെവി ലൈൻ സ്ഥാപിക്കണം. കുറാഞ്ചേരി ടേക്ക് എ ബ്രേക്കിനോട് ചേർന്ന് ഇവി ചാർജിംഗ് സ്റ്റേഷൻ നിർമിക്കണം.

എളുപ്പത്തിൽ ഫീസിബിലിറ്റി ലഭ്യമാക്കുന്നതിനാവശ്യമായ ഇടങ്ങളിൽ ഡിസ്ട്രിബൂഷൻ ട്രാൻസ്ഫോർമറിന്‍റെ ശേഷി വർധിപ്പിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

Tags : Nattuvishesham District News

Recent News

Corehub Up