x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെഹ്റു ട്രോഫി: കുമരകത്ത് ആവേശത്തിരകളുയര്‍ന്നു


Published: July 20, 2026 11:06 PM IST | Updated: July 20, 2026 11:06 PM IST

കുമരകം: ഈ വര്‍ഷത്തെ ജലോത്സവ സീസണിന് മൂലം ജലമേളയോടെ തുടക്കമായതോടെ കുമരകത്ത് വീണ്ടും വള്ളംകളി ആവേശവും ആരവവും ഉയര്‍ന്നുതുടങ്ങി. നാട്ടിലെ പ്രമുഖ ക്ലബ്ബുകളായ കുമരകം ടൗണ്‍ ബോട്ട് ക്ലബും ഇമ്മാനുവേല്‍ ബോട്ട് ക്ലബും പുത്തന്‍ ചുണ്ടനുകളിലാണ് നെഹ്‌റു ട്രോഫിയിലും സിബിഎല്ലിലും തുഴയെറിയുക. ചിട്ടയായ തയാറെടുപ്പുകളോടെ ശക്തരായ ടീമുകളുമായി ഈ സീസണിലെ മത്സരങ്ങള്‍ക്ക് അങ്കം കുറിക്കാന്‍ ഇരു ടീമുകളും ഒരുക്കം തുടങ്ങി ക്കഴിഞ്ഞു.
കഴിഞ്ഞ ദിവസം നീരണിഞ്ഞ നിരണം പുണ്യാളന്‍ ചുണ്ടന്‍ വള്ളത്തിലാണ് ഇത്തവണ കുമരകം ടൗണ്‍ ബോട്ട് ക്ലബ് നെഹ്റു ട്രോഫിയില്‍ പങ്കെടുക്കുക. ഇമ്മാനുവേല്‍ ബോട്ട് ക്ലബ് കോട്ടയത്തിന്‍റെ സ്വന്തം ചുണ്ടനായ ആര്‍പ്പൂക്കര ചുണ്ടനിലും. ആര്‍പ്പൂക്കര ചുണ്ടന്‍ അടുത്ത മാസം രണ്ടിന് നീരണിയും.

സാബു നാരായണന്‍ ആചാരിയുടെ കരവിരുതിലാണ് നിരണം പുണ്യാളന്‍ ചുണ്ടന്‍റെ പിറവി. നെഹ്റുവിന്‍റെ കൈയൊപ്പ് പതിഞ്ഞ വെള്ളിക്കപ്പ് ആദ്യ അങ്കത്തില്‍ത്തന്നെ നേടുക എന്ന സ്വപ്നവുമായാണ് കെടിബിസിയുടെ കൈക്കരുത്തില്‍ നിരണം പുണ്യാളന്‍ പുന്നമടയിലെത്തുക.
കെടിബിസി

1999ല്‍ ആലപ്പാട് ചുണ്ടനിലും 2004ല്‍ ചെറുതന ചുണ്ടനിലും നെഹ്റു ട്രോഫി നേടിയ ക്ലബ് പിന്നീട് പായിപ്പാടന്‍ ചുണ്ടനില്‍ മൂന്നുവര്‍ഷം തുടര്‍ച്ചയായി വിജയിച്ച് ഹാട്രിക് സ്വന്തമാക്കി. 2010ല്‍ ജവാഹര്‍ തായങ്കരി ചുണ്ടനിലൂടെയാണ് അവസാനമായി നെഹ്റു ട്രോഫി ഉയര്‍ത്തിയത്. തുടര്‍ന്ന് നിരവധി ഫൈനലുകളില്‍ എത്തിയെങ്കിലും കിരീടം വീണ്ടും സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. 2023ല്‍ ചമ്പക്കുളം ചുണ്ടനില്‍ നേടിയ രണ്ടാം സ്ഥാനമാണ് സമീപകാലത്തെ മികച്ച പ്രകടനമായി വിലയിരുത്തുന്നത്.
ഇമ്മാനുവേല്‍ ബോട്ട് ക്ലബ്

കുമരകത്തുനിന്നു പുതുതായി ഉയര്‍ന്നുവന്ന ഇമ്മാനുവേല്‍ ബോട്ട് ക്ലബ്ബും മികച്ച തയാറെടുപ്പാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം നെഹ്റു ട്രോഫി മത്സരത്തില്‍ നടുവിലെപ്പറമ്പന്‍ ചുണ്ടനില്‍ പങ്കെടുത്ത് ആറാം സ്ഥാനം നേടിയ ടീം ഇത്തവണ കോട്ടയത്തിന്‍റെ മണ്ണില്‍ പിറവി കൊണ്ട ആര്‍പ്പൂക്കര ചുണ്ടന്‍ എന്ന പുത്തന്‍ വള്ളത്തിലാണ് മത്സരത്തിന് എത്തുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ത്തന്നെ ശ്രദ്ധ നേടിയ ക്ലബ് ചാമ്പ്യന്‍സ് ബോട്ട് ലീഗിലും മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ചിരുന്നു.
പരിശീലനം തുടങ്ങി

കുമരകം ടൗണ്‍ബോട്ട് ക്ലബ് നെഹ്‌റു ട്രോഫിക്കായി പരിശീലനം ആരംഭിച്ചുകഴിഞ്ഞു. ശ്രീവിനായകന്‍ ചുണ്ടനിലാണ് പരിശീലനം നടത്തുന്നത്. 150 തുഴച്ചില്‍കാര്‍ക്കാണ് പരിശീലനം നല്‍കുക. ദിനംപ്രതി രണ്ടു നേരമാണ് പരിശീലനം. കുമരകം സെന്‍റ് ജോണ്‍സ് പുത്തന്‍പള്ളി പാരിഷ് ഹാളിലാണു താരങ്ങളുടെ താമസവും ഭക്ഷണവും ക്രമീകരിച്ചിരിക്കുന്നത്. മുത്തേരിമടയാറ്റിലാണു പരിശീലനം. തുഴച്ചില്‍ പരിശീലനം കൂടാതെ കായിക പരിശീലനവും താരങ്ങള്‍ക്ക് നല്‍കിവരുന്നു.

ഇമ്മാനുവല്‍ ബോട്ട് ക്ലബ് 26നാണ് പരിശീലനം ആരംഭിക്കുക. ഫൈബര്‍ ചുണ്ടന്‍ വള്ളങ്ങളിലാണ് ആദ്യം പരിശീലനം നടത്തുക. അടുത്ത മാസം രണ്ടിന് ആര്‍പ്പൂക്കര ചുണ്ടന്‍ നീരണിയുമ്പോള്‍ ടീം മണിയാപറമ്പില്‍ എത്തി പ്രദര്‍ശന തുഴച്ചില്‍ നടത്തും. 16ന് മുത്തേരിമട പൂരം വരെ മുത്തേരിമടയാറ്റില്‍ പരിശീലനം നടത്തിയതിനുശേഷം ആര്‍പ്പൂക്കര ചുണ്ടന്‍ വീണ്ടും കരയ്ക്ക് കയറ്റും. തുടര്‍ന്ന് 21 വരെ നടുവിലേപ്പറമ്പന്‍ ചുണ്ടനില്‍ പരിശീലനം തുടരും.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up