കൊല്ലം: ആശ്രാമം ഭാഗത്തെ വീടുകളില്‍ തുടര്‍ച്ചയായി അതിക്രമിച്ചു കയറി ലക്ഷക്കണക്കിന് രൂപ വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിച്ചയാൾ പിടിയില്‍. ആശ്രാമം നേതാജി നഗര്‍-74, ബിഎസ്വി ഭവനത്തില്‍ വിജയ് (20)നെയാണ് കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതിയായ വിജയ് കഴിഞ്ഞമാസം ആശ്രാമം കാവടിപ്പുറം നഗറിലുള്ള ആളൊഴിഞ്ഞ രണ്ട് വീടുകളില്‍ കയറി ലക്ഷക്കണക്കിന് രൂപ വിലവരുന്ന ചെമ്പ് പാത്രങ്ങളും നിലവിളക്കുകളും വാട്ടര്‍ ടാപ്പുകളും മോഷണം നടത്തിയിരുന്നു. മോഷണവിവരമറിഞ്ഞ് വീട്ടുടമസ്ഥര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിില്‍ പ്രതിയെ തിരിച്ചറിഞ്ഞ് വലയിലാക്കുകയായിരുന്നു. അറസ്റ്റിലായ വിജയ് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന് പരിധിയിലെ നിരവധി മോഷണ, ക്രിമിനല്‍, മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണ്. മുന്‍പ് ഇയാളുടെ നിരന്തര കുറ്റകൃത്യങ്ങള്‍ കണക്കിലെടുത്ത് കാപ്പ നിയമപ്രകാരം ആറു മാസത്തേക്ക് കൊല്ലം ജില്ലയില്‍ നിന്ന് നാടുകടത്തിയിരുന്നു. നാടുകടത്തല്‍ കാലാവധി പൂര്‍ത്തിയാക്കി ജില്ലയില്‍ തിരിച്ചെത്തിയ ഉടന്‍ വീണ്ടും സമാന രീതിയിലുള്ള മോഷണം നടത്തുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി ഹേമലതയുടെ നിര്‍ദേശ പ്രകാരം കൊല്ലം എസിപി രാജേഷിന്റെ മേല്‍നോട്ടത്തില്‍ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടറായ ആര്. സജീവിന്റെ നേതൃത്വത്തില്‍ എസ്ഐ ജഗ് മോഹന്ദത്ത് പ്രോബേഷന്‍ എസ്ഐ അതുല്‍ ക്യഷ്ണ സിപിഒമാരായ അജയകുമാര്‍, മുരുകേഷ്, ജയകൃഷ്ണന്, ശ്യാം, സാഗര്‍ തമ്പി എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Tags : Local News Nattuvishesham Kollam