x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വടക്കഞ്ചേരി ടൗണിൽ കിഴക്കഞ്ചേരി റോഡിന്‍റെ വീതികൂട്ടണമെന്നാവശ്യപ്പെട്ട് നിവേദനം


Published: July 3, 2026 03:38 AM IST | Updated: July 3, 2026 03:38 AM IST

സ്ഥിരമായി ഗതാഗതക്കുരുക്കുണ്ടാകുന്ന വടക്കഞ്ചേരി ടൗണിലെ കിഴക്കഞ്ചേരി റോഡ്.

വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിലെ സുനിത ജംഗ്ഷൻ- കിഴക്കഞ്ചേരിറോഡ് വീതികൂട്ടി ഗതാഗത ക്കുരുക്കിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബിജെപി വടക്കഞ്ചേരി മണ്ഡലംകമ്മിറ്റി പൊതുമരാമത്ത് വകുപ്പിനും പഞ്ചായത്തിനും നിവേദനം നൽകി. വാഹനത്തിരക്കേറിയ ഈ റോഡ് നന്നേ വീതി കുറഞ്ഞതിനാൽ ഏതുസമയവും ഗതാഗതപ്രശ്നങ്ങളാണ്.

റോഡിലുണ്ടാകുന്ന വാഹനക്കുരുക്ക് ടൗണിലെ മാർക്കറ്റ് റോഡിലും കമ്മാന്തറ, ഗ്രാമം റോഡിലും കുരുക്കിനു കാരണമാക്കുന്നുണ്ട്.
വാഹനത്തിരക്കുള്ള ഈ റോഡിലൂടെ വേണം ഭീമൻ ടോറസ് ലോറികൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾക്കും തലങ്ങുംവിലങ്ങും കടന്നുപോകാൻ. റോഡിന്‍റെ വീതി കൂട്ടുന്നതടക്കമുള്ള സ്ഥിരമായ പരിഹാര നടപടികളുണ്ടാകണമെന്നു മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

ഏറേ കാലങ്ങൾക്കുമുമ്പ് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ റോഡു വികസനത്തിനും വീതികൂട്ടുന്നതിനുമായി നടപടികൾ ആരംഭിച്ചിരുന്നുവെങ്കിലും രാഷ്ട്രീയ ഇടപെടലിനെ തുടർന്ന് തടസപ്പെടുകയായിരുന്നുവെന്നു യോഗം ആരോപിച്ചു.

റോഡിനോടു ചേർന്നുള്ള സ്ഥലങ്ങൾ വ്യാജപട്ടയങ്ങളുടെ മറവിൽ കച്ചവടം നടക്കുന്നുണ്ട്. ഇക്കാര്യം പരിശോധിച്ച് നിയമനടപടികൾ സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡന്‍റ് അഡ്വ. ശ്രീരാജ് വള്ളിയോട്, വൈസ് പ്രസിഡന്‍റ് പി.കെ. ഗുരു, പഞ്ചായത്ത് പ്രസിഡന്‍റ് ആകാശ് പ്രസംഗിച്ചു.

Tags : Nattuvishesham District news

Recent News

Corehub Up