തൃശൂർ: ഫുട്ബോൾതാരം ഐ.എം. വിജയന്റെ പേരിലുള്ള ലാലൂർ ഇന്റർനാഷണൽ സ്പോർട്സ് കോംപ്ലക്സ് പ്രവർത്തനങ്ങൾ വിലയിരുത്താൻ മന്ത്രിയും എംഎൽഎയുമടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ചു.
സ്റ്റേഡിയം പൊതുജനത്തിന് എങ്ങനെ പ്രയോജനപ്പെടുത്താമെന്നാണു ചർച്ച നടക്കുന്നതെന്നു മന്ത്രി ഒ.ജെ. ജനീഷ് പറഞ്ഞു. രാജൻ പല്ലൻ എംഎൽഎ, മേയർ നിജി ജസ്റ്റിൻ, ഡെപ്യൂട്ടി മേയർ എ. പ്രസാദ്, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, ഐ.എം. വിജയൻ എന്നിവരുമായി മന്ത്രി ചർച്ച നടത്തി.
ഉദ്ഘാടനംകഴിഞ്ഞ് ഒരുവർഷമായിട്ടും സ്റ്റേഡിയം വെറുതെ കിടക്കുകയാണ്. യാതൊരു പരിപാടിയും ഇതുവരെ സംഘടിപ്പിക്കപ്പെട്ടിട്ടില്ല. ഫുട്ബോൾ മൈതാനം, നീന്തൽക്കുളം, ടെന്നീസ് കോർട്ട്, സിന്തറ്റിക് ടർഫ്, മൂന്നുനിലയുള്ള ഗാലറി, ഹോക്കി സ്റ്റേഡിയം, ഇൻഡോർ സ്റ്റേഡിയം തുടങ്ങിയവയാണു സ്റ്റേഡിയത്തിൽ സജ്ജീകരിച്ചിട്ടുള്ളത്.