ഫാ. സേവ്യർ തേലക്കാട്ടിനെ കൊലപ്പെടുത്തിയ പ്രതിയുടെ വീട്ടിലെത്തിയ അമ്മ ത്രേസ്യാമ്മ കൊലയാളിയുടെ ഭാര്യയെ ആശ്വസിപ്പിക്കുന്നു. (ഫയൽ പടം)
കരുവഞ്ചാൽ: ആശാൻകവലയിലെ തേലക്കാട്ട് ത്രേസ്യാമ്മ വിടപറയുന്പോൾ മകന്റെ ഘാതകനോട് പോലും ക്ഷമിച്ച ഒരമ്മയാണ് ഓർമയാകുന്നത്. വർഷങ്ങൾക്കു മുന്പ് മലയാറ്റൂർ വിശുദ്ധ തോമാശ്ലീഹയുടെ പള്ളിയങ്കണത്തിൽ കുത്തേറ്റു ജീവൻ വെടിയേണ്ടി വന്ന മകന്റെ വിയോഗം ഉള്ളിലൊതുക്കി കഴിയുന്പോഴും ഘാതകനോട് ക്ഷമിച്ച് സ്നേഹത്തിന്റെ പ്രകാശം പരത്തിയാണ് ത്രേസ്യാമ്മ വിടവാങ്ങിയത്.
മകന്റെ സംസ്കാര ചടങ്ങിനു ശേഷം മറ്റു മക്കളോടും കുടുംബാംഗമായ ഫാ. ബിജുവിനുമൊപ്പം മകന്റെ ഘാതകനായ ജോണി എന്ന കപ്യാരുടെ വീട്ടിൽ പോയി അവരുടെ ബന്ധുക്കൾക്ക് ആശ്വാസം പകർന്ന ത്രേസ്യാമ്മയുടെ പ്രവൃത്തി ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ജോണിയുടെ ഭാര്യയെയും മക്കളെയും ആശ്വസിപ്പിക്കുന്പോൾ തന്റെ മകനെ ദൈവത്തിന് നൽകിയതാണെന്നും മകനെ ദൈവം എടുത്തതാണെന്നുമായിരുന്നു ത്രേസ്യാമ്മ പറഞ്ഞത്.
ത്രേസ്യാമ്മ അന്ന് തന്റെ മകനെ കൊലപ്പെടുത്തിയ ജോണിക്ക് നിരുപാധികം മാപ്പും നൽകിയിരുന്നു. നാട്ടുകാർക്കും സ്നേഹനിധിയായ അമ്മ കൂടിയായിരുന്നു ത്രേസ്യാമ്മ.
Tags : Nattuvishesham District news