x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിപ: ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യവകുപ്പ്


Published: June 12, 2026 07:45 AM IST | Updated: June 12, 2026 07:45 AM IST

നിപ: ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യവകുപ്പ്
കോഴിക്കോട്: രാമനാട്ടുകാര സ്വദേശിക്ക് നിപ സ്ഥിരീകരിച്ചുവെന്ന തോന്നയ്ക്കല്‍ വൈറോളജി ലാബിലെയും കോഴിക്കോട് മൈക്രോബയോളജി ലാബിലെയും പരിശോധനാ ഫലം ലഭിച്ചയുടന്‍ തന്നെ നിപക്കെതിരേ ആരോഗ്യവകുപ്പ് ശക്തമായ പ്രതിരോധ നടപടികള്‍ ആരംഭിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ അറിയിച്ചു.


പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്ന് ഇന്നലെ വൈകുന്നേരം ആറുമണിയോടെ ലഭിച്ച പരിശോധനാ ഫലത്തിലും രോഗബാധ സ ്ഥിരീകരിക്കുകയായിരുന്നു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗബാധിതനായ വ്യക്തിയൊഴികെ മറ്റാര്‍ക്കും രോഗലക്ഷണങ്ങളില്ലെന്നും മന്ത്രി അറിയിച്ചു.

നിപ പ്രതിരോധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍


ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവ് നിപ്പ അതിജാഗ്രതാ കാലമാണ്.
വവ്വാലുകളെ ഉപദ്രവിക്കുകയോ അവ ചേക്കേറിയ മരങ്ങള്‍ നശിപ്പിക്കുകയോ ചെയ്യരുത്.
വവ്വാലുകളോ മറ്റു ജീവികളോ കടിച്ച പഴങ്ങള്‍ ഭക്ഷിക്കരുത്.
പഴങ്ങള്‍ നന്നായി കഴുകി മാത്രം ഉപയോഗിക്കുക.
പനിയുള്ളപ്പോഴും ആശുപത്രികളില്‍ സന്ദര്‍ശനം നടത്തുമ്പോഴും മാസ്‌ക് ധരിക്കുക.
വളര്‍ത്തുമൃഗങ്ങളെ പരിപാലിച്ച ശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.
കടുത്ത പനി, പരസ്പരബന്ധമില്ലാതെ സംസാരിക്കുക, ജെന്നി, തീവ്രമായ തലവേദന, ശ്വാസംമുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം.

 

Tags : nattu vishesham Nipah: Health department

Recent News

Corehub Up