x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പനി ബാധിതർ വർധിച്ചു; അടൂർ ജനറൽ ആശുപത്രിയിൽ രോഗികളുടെ വൻതിരക്ക്


Published: July 7, 2026 01:35 AM IST | Updated: July 7, 2026 01:35 AM IST

അടൂർ: മഴക്കാലമായതോടെ പനിബാധിതരുടെ എണ്ണം വർധിച്ചതിനേ തുടർന്ന് അടൂർ ജനറൽ ആശുപത്രിയിൽ രോഗികളുടെ തിരക്ക് വർധിച്ചു. ഒ‌പി വിഭാഗത്തിൽ പ്രതിദിനം രണ്ടായിരത്തിലധികം പേരാണ് ചികിത്സ തേടി എത്തുന്നത്.

രോഗികളുടെ എണ്ണം വർധിച്ചതോടെ ഒപി ടിക്കറ്റ് എടുക്കാനും ഡോക്‌ടറെ കാണാനും ഏറെ നേരം ക്യൂവിൽ നിൽക്കേണ്ട സാഹചര്യമാണുള്ളത്. പ്രത്യേകിച്ച് ജനറൽ മെഡിസിൻ വിഭാഗത്തിലാണ് നീണ്ട കാത്തിരിപ്പ് അനുഭവപ്പെടുന്നത്.

ജനറൽ ആശുപത്രിക്ക് അർഹമായ തസ്തികകൾ ഇതേവരെ അനുവദിക്കാത്തതിനാൽ ജീവനക്കാരുടെ കുറവും ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. നിലവിൽ താലൂക്ക് ആശുപത്രി നിലവാരത്തിലുള്ള തസ്തികകൾ മാത്രമാണ് അനുവദിച്ചിട്ടുള്ളത്.

അസ്ഥിരോഗ വിഭാഗത്തിൽ രണ്ട് ഡോക്‌ടർമാരുടെ തസ്തികയുള്ളിടത്ത് നിലവിൽ ഒരാൾ മാത്രമാണ് സേവനത്തിലുള്ളത്. ആവശ്യത്തിന് ഡോക്‌ടർമാരെയും ജീവനക്കാരെയും നിയമിച്ച് രോഗികളുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags : nattu vishesham Number of flu cases increases

Recent News

Corehub Up