കരുവാരകുണ്ട്: സംസ്ഥാനമാകെ ലഹരിക്കെതിരേ ഓപ്പറേഷന് തൂഫാനുമായി കടുത്ത നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകവെ ജില്ലയിലെ മലയോര മേഖലയില്‍ നടപടി ഊര്‍ജിതമല്ലെന്ന് ആക്ഷേപം.
പോലീസിനും തദ്ദേശ സ്ഥാപനങ്ങള്‍ക്കും കാര്യമായ അനക്കമില്ലെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. ഇതരസംസ്ഥാനങ്ങളില്‍ നിന്നടക്കം കടത്തിക്കൊണ്ടുവരുന്ന കഞ്ചാവാണ് മലയോര മേഖലയില്‍ പ്രധാനമായും വില്‍ക്കപ്പെടുന്നത്. മറ്റ് രാസലഹരികളും സുലഭമാണെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു. രഹസ്യ വിവരങ്ങളെ തുടര്‍ന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പിടിക്കുന്ന കേസുകളാണ് കൂടുതലും മലയോരത്ത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ മുന്‍കൈയെടുത്ത് ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം.
ചോക്കാട്, കാളികാവ്, കരുവാരകുണ്ട്, തുവൂര്‍ മേഖലകളില്‍ വന്‍തോതില്‍ മദ്യം ഉൾപ്പെടെയുള്ള ലഹരി വസ്തുക്കള്‍ അനധികൃതമായി വില്‍ക്കപ്പെടുന്നതായാണ് വിവരം.
എന്നാല്‍ അടുത്ത കാലത്തൊന്നും പോലീസിന്റെ ഭാഗത്തുനിന്ന് കര്‍ശന പരിശോധനകളോ നടപടിയോ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. എംഡിഎംഎ ഉള്‍പ്പെടെയുള്ള രാസലഹരിയുടെ വിപണനവും മലയോരമേഖലയില്‍ വ്യാപകമാണ്. മലയോര മേഖലയില്‍ ഉണ്ടായ മൂന്നു മരണങ്ങള് രാസലഹരി വിപണനവും ഉപയോഗവുമായി ബന്ധപ്പെട്ടിട്ടുള്ളതാണെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.
Tags : nattu vishesham Operation Toofan