മദ്യ-ലഹരി വിരുദ്ധ സമിതിയുടെ രൂപത എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യുന്നു.
തിരുവമ്പാടി: യുഡിഎഫ് സർക്കാരിന്റെ സമഗ്ര ലഹരിനിർമാർജന പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ നാടിന്റെ ശാപവും സാമൂഹിക ദുരന്തവുമായ ലഹരിയുടെ മരണസംസ്കാരത്തിൽ നിന്ന് സമൂഹത്തിന് മോചനം നൽകുമെന്ന് താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ.
മദ്യ-ലഹരി വിരുദ്ധ സമിതിയുടെ രൂപത എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്. വീര്യം കുറഞ്ഞതും കൂടിയതുമായ മദ്യമെന്ന വ്യത്യാസമില്ലാതെ ഘട്ടംഘട്ടമായി മദ്യലഭ്യത കുറയ്ക്കുന്ന നയമാണ് സർക്കാർ സ്വീകരിക്കേണ്ടത്.
വീര്യം കുറഞ്ഞ മദ്യം കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്നത് അപകടകരമാണ്. മദ്യത്തിൽ നിന്ന് യുവതലമുറയുടെ പൂർണ മോചനമാണ് സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും ബിഷപ് പറഞ്ഞു. സമിതി ഡയറക്ടർ ഫാ. ജിന്റോ മച്ചുകുഴിയിൽ അധ്യക്ഷത വഹിച്ചു.
പ്രസിഡന്റ് കുര്യൻ ചെമ്പനാനി, സെക്രട്ടറി ജോളി ഉണ്ണിയെപ്പിള്ളിൽ, ടി.ടി. തോമസ്, കെ.സി. ജോസഫ്, ജോർജ് വാഴയിൽ, സിസ്റ്റർ ആഗ്നസ് ജോസഫ്, ടി.ജെ. സണ്ണി, പി.വി. ജോൺ, ജോയിക്കുട്ടി ലൂക്കോസ്, സിസ്റ്റർ ഗീത സിഎംസി തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Kozhikode