x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാണ്ടിക്കാട് എംഡിഎംഎ കേസ്: പ്രതികളെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു

വെബ് ഡെസ്ക്
Published: July 23, 2026 03:37 AM IST | Updated: July 23, 2026 03:37 AM IST

പ്രതീകാത്മക ചിത്രം

പേരാമ്പ്ര: പാണ്ടിക്കോട് എംഡിഎംഎ കേസില്‍ അറസ്റ്റിലായ പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങി.

വടകര എന്‍ഡിപിഎസ് കോടതിയാണ് പ്രതികളെ അഞ്ചു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടത്. കസ്റ്റഡിയില്‍ ലഭിച്ച പ്രതികളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തി.

കുറ്റ്യാടി അടുക്കത്ത് കോവുമ്മല്‍ അഫ്രീദ് (23), പേരാമ്പ്ര പുറ്റംപൊയില്‍ വടക്കേ പറമ്പില്‍ ഷംസീര്‍ (29), പാലക്കാട് എടത്തനാട്ടുകര സ്വദേശിനി റിന്‍ഷ ഫാത്തിമ (22), കൊല്ലം കടപ്പാക്കട സ്വദേശിനി സംഗീത (22) എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്.

ഇവരെ കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ എത്തിച്ച് വിരലടയാള പരിശോധന നടത്തി. തുടര്‍ന്ന് പ്രതികളെ പേരാമ്പ്രയിലേക്ക് കൊണ്ടുപോയി. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്‍റെ ഭാഗമായി അടുത്ത ദിവസങ്ങളില്‍ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.

കേസിലുള്‍പ്പെട്ട മലപ്പുറം സ്വദേശിനിയായ പതനാറുകാരിയെ കോഴിക്കോട് വെള്ളിമാട്കുന്ന് ജുവൈനല്‍ ഹോംമിലേക്ക് മാറ്റിയിരുന്നു. ഈ മാസം രണ്ടിനാണ് പോലീസ് ലഹരിവേട്ട നടത്തിയത്. പേരാമ്പ്ര പാണ്ടിക്കോട് വച്ച് പ്രതികളില്‍ നിന്ന് 2.157 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.

നാട്ടുകാരുമായും പോലീസുമായും പ്രതികള്‍ സംഘര്‍ഷമുണ്ടാക്കിയിരുന്നു. പ്രദേശവാസികള്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു.

 

Tags : police custody NattuVishasham DistrictNews

Recent News

Corehub Up