കഴക്കൂട്ടം: പള്ളിപ്പുറത്ത് ബസ് സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടെ മുന്നോട്ട് എടുത്ത കെഎസ്ആർടിസി ബസിൽനിന്നു വീണു യാത്രക്കാരിക്കു പരിക്കുപറ്റിയ സംഭവത്തിൽ കേസടുക്കാതെ മംഗലപുരം പോലീസ്.
കീഴാവൂർ വെള്ളൂർ മാമ്പഴവീട്ടിൽ എസ്. മുബീന (47)യ്ക്കാണ് ചൊവ്വാഴ്ച രാവിലെ 11.30ന് സി ആർപിഎഫ് ജഗ്ഷനിൽ വച്ചു ണ്ടായ അപകടത്തിൽ പരിക്കേ റ്റത്. ബസിൽനിന്നു വീണു മുബീ നയുടെ കൈകാലുകൾക്കു ഗുരുതര പരിക്കേറ്റു. ബസിന്റെ അവസാനത്തെ പടിയിൽനിന്നു റോറോഡിലേക്കു വീഴുന്നതിനിടെ കമ്പിയിൽ പിടിച്ചു കിടന്ന മുബീനയെ വലിച്ചിഴച്ചു മുന്നോട്ടു പോയ ബസ്, ഒപ്പമുണ്ടായിരുന്ന മകൾ അജിമിയുടെ നിലവിളി കേട്ടാണ് നിർത്തിയത്. അശ്രദ്ധ ചോദ്യം ചെയ്തപ്പോൾ ജീവനക്കാർ ബസുമായി മുന്നോട്ടു പോയെന്നും മുബീന പറഞ്ഞു.
കഴക്കൂട്ടത്തുനിന്നാണ് മുബീനയും മകൾ അജിമിയും ആറ്റിങ്ങൽ ഭാഗത്തേയ്ക്കുപോയ കെ എസ്ആർടിസി ഓർഡിനറി ബസിൽ കയറിയത്. കണ്ടക്ടർ സീറ്റിന്റെ തൊട്ടടുത്തു ഇരുന്ന ഇവർ, സിആർപിഎഫ് ജംഗ്ഷനിൽ ബസ് നിർത്തിയതും ഇറങ്ങാനായി വാതിലിനു സമീപംനിന്നു. ഡോർ തുറന്നു മുബീന പടിയിറങ്ങുമ്പോൾ മകൾ തൊട്ടുമുകളിലെ പടിയിലായിരുന്നു. മുബീന അവസാനത്തെ പടിയിൽ നിൽക്കുമ്പോഴാണ് സീറ്റിലിരുന്ന കണ്ടക്ടർ ബെല്ല് അടിച്ചത്.
ഇതോടെ റോഡിലും പടിയിലുമായി വീണ മുബീന പടിക്കെട്ടിലെ കമ്പിയിൽ പിടിച്ചുകിടക്കുകയായിരുന്നു. മുബീനയെ വലിച്ചിഴച്ച് ബസ് മുന്നോട്ടു നീങ്ങിയതുകണ്ട് അജിമി പേടിച്ച് നിലവിളിച്ചു. ഇതോടെ കണ്ടക്ടർ വീണ്ടും ബെല്ലടിച്ച് ബസ് നിർത്തുകയായിരുന്നു.
പരിക്കേറ്റ മുബീന അണ്ടൂർക്കോണം ആരോഗ്യകേന്ദ്രത്തിൽ പ്രാഥമിക ചികിത്സ തേടിയ ശേഷമാണ് മംഗലപുരം പോലീസിൽ പരാതി നൽകിയത്.
Tags : Local News Nattuvishesham Thiruvananthapuram