x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെഡിക്കൽ കോളജിൽ രോഗികളെ നിലത്ത് കിടത്തരുതെന്ന്

വെബ് ഡെസ്ക്
Published: July 26, 2026 03:12 AM IST | Updated: July 26, 2026 03:12 AM IST

പ്രതീകാത്മക ചിത്രം

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ പനിയും അനുബന്ധ രോഗങ്ങളും ബാധിച്ചവരുടെ എണ്ണം വർധിച്ചതുകാരണം വരാന്തയിൽ പായ വിരിച്ചും ട്രോളിയിലും കിടക്കേണ്ട സാഹചര്യമാണെന്ന പരാതിക്ക് അടിയന്തര പരിഹാരം കാണണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജൂഡീഷ്യൽ അംഗം കെ. ബൈജുനാഥ്.

ആവശ്യത്തിന് ഡോക്ടർമാരെ എത്രയും വേഗം നിയമിക്കണമെന്ന് കമ്മീഷൻ ഡിഎംഇ ക്ക് നിർദ്ദേശം നൽകി.ഓഗസ്റ്റ് 21 ന് കോഴിക്കോട് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.മെഡിക്കൽ കോളജ് പ്രിൻസിപ്പലും ഡിഎംഇയും സ്വീകരിച്ച നടപടികൾ ഒരാഴ്ചക്കകം അറിയിക്കണം. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

Tags : NattuVishasham DistrictNews

Recent News

Corehub Up