x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം


Published: January 25, 2026 10:26 PM IST | Updated: January 25, 2026 10:26 PM IST

തൊടുപുഴ: ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍, ക്ലിനിക്കുകള്‍, ലബോറട്ടറികള്‍, ദന്തചികിത്സാ കേന്ദ്രങ്ങള്‍ തുടങ്ങി എല്ലാ ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ക്കും കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്‍റ് ആക്ട് പ്രകാരം രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എന്‍. സതീഷ് അറിയിച്ചു.

അത്യാഹിതം സംഭവിച്ച് ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന രോഗിയെ പ്രാഥമിക ചികിത്സ നല്‍കി അടിയന്തര സാഹചര്യം തരണം ചെയ്യാന്‍ സഹായിക്കേണ്ടത് ആശുപത്രികളുടെ ഉത്തരവാദിത്വമാണ്. മുന്‍കൂര്‍ പണമടച്ചില്ല, രേഖകളില്ല തുടങ്ങിയ കാരണങ്ങളാല്‍ ചികിത്സ നിഷേധിക്കാന്‍ പാടില്ല. കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റണമെങ്കില്‍ അതിനുള്ള സൗകര്യവും ആശുപത്രി അധികൃതര്‍ ഒരുക്കണം. ചികിത്സയ്ക്കുശേഷം ഡിസ്ചാര്‍ജ് ചെയ്താല്‍ ചികിത്സാരേഖകളും പരിശോധനാ റിപ്പോര്‍ട്ടുകളും ആശുപത്രി അധികൃതര്‍ രോഗിക്ക് കൈമാറണം.

കണ്‍സള്‍ട്ടേഷന്‍, പരിശോധന, ചികിത്സ, മറ്റു സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ നിരക്കുകളും ഉള്‍പ്പെടുത്തിയ ഇനം തിരിച്ച ബില്ല് രോഗികള്‍ക്ക് നല്‍കണം. എല്ലാ ക്ലിനിക്കല്‍ സ്ഥാപനങ്ങളും പേഷ്യന്‍റ് ഇന്‍ഫര്‍മേഷന്‍ ബ്രോഷര്‍ സ്ഥാപനത്തിന്‍റെ വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന തരത്തില്‍ ലഭ്യമാക്കണം.

ലഭ്യമായ സേവനങ്ങള്‍, അടിസ്ഥാന സേവനങ്ങളുടെയും സൗകര്യങ്ങളുടെയും നിരക്കുകളും പാക്കേജുകളും, പ്രദര്‍ശിച്ചിച്ച നിരക്കുകളില്‍ കൂടുതല്‍ രോഗിയില്‍നിന്ന് ഈടാക്കാന്‍ പാടില്ല, നിലവിലുള്ള കിടക്ക, ഓപ്പറേഷന്‍ ഐസിയു, ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവയുടെ വിവരങ്ങള്‍, രോഗിയുടെ അവകാശങ്ങള്‍, പരാതികള്‍ ബോധിപ്പിക്കേണ്ട ഓഫീസറുടെ പേര്, തസ്തിക, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഫോണ്‍ നമ്പര്‍ എന്നിവ പൊതുജനങ്ങള്‍ക്ക് വ്യക്തമായി കാണാവുന്ന തരത്തില്‍ പ്രദര്‍ശിപ്പിക്കണം.

രോഗികളുടെ പരാതി പരിഹരിക്കാന്‍ പ്രത്യേക ഹെല്‍പ്പ് ഡെസ്‌ക് ക്ലിനിക്കല്‍ സ്ഥാപനങ്ങളില്‍ ഉണ്ടായിരിക്കണം. പരാതി ലഭിച്ച് ഏഴു ദിവസത്തിനുള്ളില്‍ ഇവ പരിഹരിക്കണം. ഗുരുതരമായ പരാതികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറണം. ഹൈക്കോടതി നിര്‍ദേശമനുസരിച്ച് ജില്ലയിലെ എല്ലാ ആശുപത്രികളും ക്ലിനിക്കുകളും ഡയഗ്‌നോസ്റ്റിക് സ്ഥാപനങ്ങളും കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്‍റ് ആക്ട് 2018ലെ നിബന്ധനകള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Tags : Registration nattuvishesham local news

Recent News

Corehub Up