x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെരണി പാര്‍ക്ക് ഭൂമി നഗരസഭയ്ക്ക് തിരികെ നല്‍കാന്‍ പ്രമേയം


Published: July 6, 2026 05:35 AM IST | Updated: July 6, 2026 05:35 AM IST

മഞ്ചേരി: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കീഴിലുള്ള ചെരണി പാര്‍ക്കിന്‍റെ ഭൂമിയും നടത്തിപ്പും മഞ്ചേരി നഗരസഭക്ക് അടിയന്തരമായി തിരികെ നല്‍കണമെന്ന് പ്രമേയം.

51-ാം വാര്‍ഡ് കൗണ്‍സിലര്‍ വി.പി. ഫിറോസ് അവതരിപ്പിച്ച പ്രമേയത്തെ വികസനകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്സന്‍ സക്കീര്‍ വല്ലാഞ്ചിറ പിന്തുണച്ചു. ചെരണി പാര്‍ക്ക് നിലകൊള്ളുന്ന ഭൂമി മഞ്ചേരി നഗരസഭയുടെ സ്വന്തം ആസ്തിയായിരുന്നു. പാര്‍ക്ക് നിര്‍മിക്കുന്നതിന് വേണ്ടി മാത്രമാണ് ഈ സ്ഥലം വിട്ടുനല്‍കിയത്. നിര്‍മാണത്തിന് ശേഷം ഇത് നഗരസഭക്ക് തന്നെ കൈമാറണമെന്നായിരുന്നു തീരുമാനം.

പാര്‍ക്ക് നഗരസഭക്ക് തിരികെ ലഭിക്കുകയാണെങ്കില്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട വിനോദസൗകര്യങ്ങള്‍ ഒരുക്കാനും നഗരസഭയുടെ ഫണ്ട് ഉപയോഗിച്ച് വലിയ രീതിയിലുള്ള വികസന പദ്ധതികള്‍ നടപ്പാക്കാനും സാധിക്കും. പാര്‍ക്ക് നടത്തിപ്പ് നഗരസഭ ഏറ്റെടുക്കുന്നതിലൂടെ അധിക വരുമാനം കണ്ടെത്താന്‍ സാധിക്കുമെന്നും ഈ തുക നഗരത്തിലെ മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

പാര്‍ക്കിന്‍റെ ഉടമസ്ഥാവകാശവും നടത്തിപ്പ് ചുമതലയും അടിയന്തരമായി നഗരസഭക്ക് ലഭ്യമാക്കുന്നതിന് ആവശ്യമായ നിയമപരമായ നടപടികള്‍ സ്വീകരിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പിനോടും ടൂറിസം വകുപ്പിനോടും ജില്ല കലക്ടറോടും നഗരസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up