കൽപ്പറ്റ: പെട്രോളും ഡീസലും കാനുകളിൽ നൽകുന്നത് നിയന്ത്രിക്കുന്നതിനെതിരേ ബന്ധപ്പെട്ട കേന്ദ്ര മന്ത്രിക്ക് കത്ത് നൽകിയെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ്.
മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകരെ ഗുരുതമായി ബാധിക്കുന്നതാണ് കേന്ദ്ര തീരുമാനം. അടുത്തയാഴ്ച കേന്ദ്ര മന്ത്രിമാരെ നേരിൽകണ്ട് വിഷയം അവതരിപ്പിക്കും. കൃഷി ആവശ്യത്തിന് ഇന്ധനം കാനുകളിൽ വാങ്ങി ഉപയോഗിക്കുന്ന നിരവധി കർഷകരുണ്ട്. നിയന്ത്രണം നിലവിൽ വന്നാൽ ഇവരുടെ ദൈനംദിന കാർഷിക പ്രവർത്തനം പ്രതിസന്ധിയിലാകും.
സംസ്ഥാനത്തെ പല മൊത്തവിതരണ കേന്ദ്രങ്ങളിലും ഇന്ധന ലഭ്യതയിൽ പ്രശ്നങ്ങളുണ്ട്. ഈ സാഹചര്യത്തിൽ കേന്ദ്ര തീരുമാനം കർഷകർക്ക് കൂടുതൽ ബുദ്ധിമുട്ടിന് കാരണമാകും. ഉത്തരവ് പുനഃപരിശോധിക്കാൻ കേന്ദ്ര മന്ത്രാലയം തയാറാകാത്തപക്ഷം കർഷകർക്ക് പ്രത്യേക തിരിച്ചറിയൽ കാർഡ് നൽകി ഇന്ധനം ലഭ്യമാക്കുന്നത് സർക്കാർ ആലോചിക്കും.
കർഷക താത്പര്യങ്ങൾക്ക് വിരുദ്ധമായി ഉത്തരവുകൾ അടിച്ചേൽപ്പക്കുന്നത് ശരിയല്ല. കർഷകരെ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സംസ്ഥാന സർക്കാർ സ്വീകരിക്കും. രാജ്യത്തിന് അന്നം നൽകുന്ന കർഷകരുടെ ജീവനോപാധി തടസപ്പെടുത്തുന്ന നടപടികൾ അംഗീകരിക്കാനാവില്ല. ജില്ലയിൽ ഷിഗെല്ലെ നിയന്ത്രണവിധേയമണെന്നും മന്ത്രി പറഞ്ഞു.
Tags : nattu vishesham Restrictions on the sale petrol and diesel in shops