x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സച്ചിന്‍റെ ഹൈടെക് കൂണ്‍കൃഷി സൂപ്പര്‍ഹിറ്റ്

ഡാജി ഓടയ്ക്കല്‍
Published: August 10, 2026 02:34 AM IST | Updated: August 10, 2026 02:34 AM IST

സച്ചിന്‍ ജി .പൈ

വെള്ളരിക്കുണ്ട്: 1.75 കോടി രൂപയോളം മുതല്‍ മുടക്കി ഒരേക്കറിലെ ഹൈടെക് കൂണ്‍ഫാം, ഒരു ലക്ഷം കൂണ്‍ ബെഡ്ഡുകള്‍, ദിവസേന 120 കിലോ കൂണ്‍ ഉത്പാദനം സംസ്ഥാനത്തെ മികച്ച കൂണ്‍ കര്‍ഷകനുള്ള പുരസ്‌കാരം യുവകര്‍ഷകന്‍ സച്ചിന്‍ ജി.പൈക്ക് ലഭിച്ചപ്പോള്‍ അത് അര്‍ഹതയ്ക്കുള്ള അംഗീകാരമായി.

അഗ്രികള്‍ച്ചറല്‍ എന്‍റമോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ സച്ചിന്‍ തന്‍റെ ഹൈടെക് സംരംഭമായ ന്യൂട്രിബഡ്‌സ് മഷ്‌റൂം ഫാമിലൂടെ കേരളത്തിലെ കൂണ്‍ കൃഷി മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ചത്.

ഹൈടെക് കൂണ്‍ ഫാം നിലവില്‍ പ്രതിവര്‍ഷം ഏകദേശം 30 മെട്രിക് ടണ്‍ കൂണ്‍ ഉത്പാദിപ്പിക്കുന്നു, ഇത് ഏകദേശം 50 ലക്ഷം വാര്‍ഷിക വരുമാനം ഉണ്ടാക്കുന്നു. 2020-21 ലാണ് സച്ചിന്‍ കൂണ്‍ കൃഷിയില്‍ പരീക്ഷണം ആരംഭിച്ചത്. കാസര്‍ഗോഡ് സിപിസിആര്‍ഐയില്‍ പ്രൊജക്റ്റില്‍ ഏര്‍പ്പെടുമ്പോഴാണ് കൂണ്‍കൃഷിയുടെ സാധ്യതകള്‍ സച്ചിന്‍ ആലോചിക്കുന്നത്. വീട്ടിനുള്ളിലെ ഒരു മുറിയില്‍ ആയിരുന്നു തുടക്കം. ആദ്യ പരീക്ഷണം വിജയിച്ചപ്പോള്‍ ടെറസില്‍ ഷെഡ് നിര്‍മിച്ച് കൂണ്‍ കൃഷി വ്യാപിപ്പിച്ചു.

ആവശ്യക്കാര്‍ ഏറിയപ്പോള്‍ മറ്റൊരു ഷെഡ് കൂടി നിര്‍മിച്ച് കൂണ്‍കൃഷി വിപുലമാക്കി. എന്നാല്‍ അതത്ര വിജയിച്ചില്ല. അങ്ങനെയാണ് ഹൈഡെന്‍സിറ്റി ഫാമിംഗിലേക്ക് എത്തുന്നത്. കൃഷി വിപുലീകരിക്കുന്നതിനായി കാഞ്ഞങ്ങാട് സ്വദേശിയായ സച്ചിന്‍ കൃഷി ബളാല്‍ പരപ്പ എടത്തോടേക്ക് തട്ടകം മാറ്റി. ബളാല്‍ കൃഷിഭവന്‍റെ സഹായത്തോടെ അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിന്‍റെ (എഐഎഫ്) കീഴില്‍ 1.7 കോടി വായ്പയെടുത്ത് അദ്ദേഹം ഒരു പ്രത്യേക വാണിജ്യ സംവിധാനം ഒരുക്കി.

എടത്തോട് ഫാമില്‍ വെര്‍ടിക്കല്‍ കൃഷിയും ബോട്ടില്‍ ഹൈടെക്‌സാങ്കേതികവിദ്യയും ഉപയോഗിക്കുന്നു, ഇതു സ്ഥലത്തിന്‍റെ കാര്യക്ഷമമായ ഉപയോഗം, മലിനീകരണം കുറയ്ക്കല്‍, കൂടുതല്‍ സ്ഥിരതയുള്ള ഉത്പാദനം എന്നിവ അനുവദിക്കുന്നു. അവശിഷ്ട രഹിത ഉത്പാദനത്തിനായി നീരാവി ഉപയോഗിക്കുന്നു. ഉപയോഗം കഴിഞ്ഞ വസ്തുക്കള്‍ മണ്ണിര കമ്പോസ്റ്റായി മാറുന്നു.

കേരളത്തിലെ ഏറ്റവും വലിയ ഹൈടെക് ഹൈ ഡെന്‍സിറ്റി മഷ്‌റൂം യൂണിറ്റാണ് സച്ചിന്‍ ഒരുക്കിയിരിക്കുന്നത്. ഒരു ഏക്കറില്‍ മൂന്നു ഗ്രോറൂമും ടിഷ്യൂകള്‍ച്ചര്‍ ലാബ് ഉള്‍പ്പെടെയുള്ള വിത്ത് ഉത്പാദന യൂണിറ്റും സംഭരണ യൂണിറ്റും നിര്‍മിച്ചിട്ടുണ്ട്. പരമവധി സ്ഥലം പ്രയോജനപ്പെടുത്തുന്നതിനാല്‍ മികച്ച രീതിയില്‍ കൂണും ലഭിക്കാറുണ്ട്. 300 ഗ്രാം വരെ ഒരു ബെഡ്ഡില്‍ നിന്നും വിളവെടുക്കാന്‍ സാധിക്കും.
ഇവിടെ കൂണ്‍വിത്തുത്പാദന ത്തിനു സ്വന്തമായി ഹൈടെക് ലാബുമുണ്ട്. പ്ലൂറോട്ടസ് ഓസ്ട്രിയാറ്റസ് എന്ന ചിപ്പിക്കൂണ്‍ ആണ് ഇവിടെ കൂടുതലായി കൃഷി ചെയ്യുന്നത്.

സ്വന്തമായി കൂണ്‍ കൃഷി ചെയ്യുന്നവര്‍ക്കായി ആവശ്യമുള്ള വിത്തിനങ്ങളും ചെയ്തു കൊടുക്കാറുണ്ട്. പ്രധാനമായും ചോളവും നെല്ലുമാണ് കൂണ്‍ വിത്തുകള്‍ വളര്‍ത്തുന്നതിനായി ഉപയോഗിക്കുന്നത്. ഓയ്‌സ്റ്റര്‍ മഷ്‌റൂംസ് എന്ന സച്ചിന്‍റെ കൂണ്‍ ബ്രാന്‍ഡിന് കേരളത്തില്‍ മാത്രമല്ല വിപണി മംഗലാപുരത്തും ഡിമാന്‍ഡുണ്ട്. ഡോര്‍ ടു ഡോര്‍ കൂണ്‍ വിപണനത്തിനായി നല്ലൊരു കൂട്ടായ്മയുമുണ്ട്. മികച്ച വരുമാനവും ഇതിലൂടെ അവര്‍ നേടുന്നുണ്ട്. ഒമ്പത് സ്ഥിരം തൊഴിലാളികളും അധിക ജോലി ഉള്ളപ്പോള്‍ ദിവസ വേതന അടിസ്ഥാനത്തില്‍ കൂടുതല്‍ തൊഴിലാളികള്‍ക്കും

ജോലി നല്‍കുന്നണ്ട്. ചെറിയ തോതില്‍ മാത്രം തുടങ്ങുക, പരാജയങ്ങളെ ഉള്‍ക്കൊള്ളുക, പരിഹരിക്കുക, വിപണി ഉറപ്പുവരുത്തുക.. അതിന് ശേഷമാകണം വലിയ ചുവടുകള്‍ വയ്ക്കാന്‍, ഒരു പാഷന്‍ ആയി കൊണ്ടുപോകണം എങ്കിലേ ബിസിനസ് നിലനില്‍ക്കൂ.. എന്നാണ് സച്ചിന്‍റെ അഭിപ്രായം. കൂടാതെ എല്ലാ ജോലികളും അറിഞ്ഞിരിക്കണം. ഒരു തൊഴിലാളി വന്നില്ലെങ്കിലും അതു മാനേജ് ചെയ്യാന്‍ അറിയണമെന്നും സച്ചിന്‍ പറയുന്നു.

Tags : Nattuvishesham DistrictNews DeepikaNews mushroom

Recent News

Corehub Up