വിദഗ്ധ സംഘം ആറാട്ടുപുഴ തീരപ്രദേശം സന്ദർശിച്ചപ്പോൾ.
ഹരിപ്പാട്: കടലാക്രമണത്തെ പ്രതിരോധിക്കാൻ തീരസംരക്ഷണ പദ്ധതിയുമായി എഡിബി സംഘം ആറാട്ടുപുഴയിൽ. ഏഷ്യൻ വികസന ബാങ്കിന്റെ ഫണ്ട് വിനിയോഗിച്ച് നടപ്പാക്കുന്ന പുതിയ കടൽഭിത്തി നിർമാണത്തിന്റെ സാങ്കേതിക പഠനത്തിനായി ജലസേചന വകുപ്പിലെയും എഡിബിയിലെയും ഉന്നത ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരുമാണ് തീരമേഖല സന്ദർശിച്ചത്.
മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രത്യേക നിർദേശപ്രകാരമായിരുന്നു സന്ദർശനം. അടുത്തവർഷം ആദ്യത്തോടെ പദ്ധതിയുടെ ഗ്രൗണ്ട് വർക്കുകൾ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
മിഷൻ ഡയറക്ടർ അലക്സ് വർഗീസ്, എഡിബി കൺസൽട്ടന്റ് ജോസഫ് മാത്യു, എം.ഡി. കുടാലെ, തീരദേശ വിദഗ്ധൻ കെ.വി. തോമസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പഞ്ചായത്ത് പ്രസിഡന്റ് മൈമൂനത്ത് ഫഹദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. ശ്യാംകുമാർ, അംഗങ്ങളായ ലതാ തുളസീദാസ്, ഷൈമാ സജൻ, ലക്ഷ്മി എന്നിവർ സ്ഥിതിഗതികൾ സംഘത്തെ ബോധ്യപ്പെടുത്തി.
Tags : NattuVishasham DistrictNews