x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പുനലൂര്‍ വലിയപാലത്തിന് താഴെ മാലിന്യക്കൂമ്പാരം


Published: June 19, 2026 06:25 AM IST | Updated: June 19, 2026 06:25 AM IST

പുനലൂര്‍: നഗരത്തില്‍ കല്ലടയാറിനു കുറുകെയുള്ള വലിയപാലത്തിനു താഴെ വന്‍തോതില്‍ മാലിന്യം തള്ളുന്നു. നഗരത്തിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നടക്കമുള്ള പ്ലാസ്റ്റിക്, ആഹാരാവശിഷ്ടങ്ങള്‍ എന്നിവയുള്‍പ്പടെയാണ് പാലത്തിനു താഴെ തള്ളുന്നത്. മഴപെയ്യുമ്പോള്‍ ഇത് കല്ലടയാറ്റിലേക്ക് ഒഴുകിയിറങ്ങും.

പുനലൂര്‍ ജലവിതരണ പദ്ധതിക്കായി കല്ലടയാറ്റില്‍നിന്ന് വെള്ളം ശേഖരിക്കുന്ന കിണറ്റില്‍നിന്ന് 300 മീറ്റര്‍ അകലെയാണ് ഈ മാലിന്യക്കൂമ്പാരം. നാളുകളായി ഇവിടെ മാലിന്യം തള്ളുന്നതുമൂലം വലിയൊരു കൂനയായി മാറിയിട്ടുണ്ട്. ഇവ നീക്കംചെയ്യാനോ ഇവിടെ തുടര്‍ന്നും മാലിന്യംതള്ളുന്നത് തടയാനോ നഗരസഭ നടപടിയെടുത്തിട്ടില്ല. പാലത്തിന്‍റെ കിഴക്കേയറ്റത്തെ തൂണുകള്‍ക്കടിയിലേക്കാണ് മാലിന്യം തള്ളുന്നത്.

ഇവ അഴുകുന്നത് കടുത്ത ദുര്‍ഗന്ധത്തിന് ഇടയാക്കുന്നുണ്ട്. പാലത്തോടു തൊട്ടുചേര്‍ന്നുള്ള, പുരാവസ്തുവകുപ്പിന്‍റെ തൂക്കുപാലത്തില്‍ കയറുന്നവര്‍ ദുര്‍ഗന്ധം സഹിച്ചാണ് പാലം കാണുന്നത്. തൂക്കുപാലത്തില്‍ കയറിയാല്‍ മാത്രമേ ഈ മാലിന്യക്കൂന കാണാനാകൂ. നഗരസഭാ കാര്യാലയത്തില്‍ നിന്ന് 150 മീറ്റര്‍ അകലെയാണ് പാലത്തിനടിയിലായി ഈ മാലിന്യക്കൂമ്പാരം.

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ആറുമാസം മുന്‍പ് കേന്ദ്ര പാര്‍പ്പിട നഗരകാര്യ മന്ത്രാലയം സ്വഛ്ഭാരത് മിഷന്‍ നടത്തിയ ദേശീയതല ശുചിത്വ സ്വഛ് സര്‍വേയില്‍ 74-ാംറാങ്ക് നേടിയ നഗരസഭയിലാണ് ഈ ദയനീയകാഴ്ച. ഉയര്‍ന്ന റാങ്കിനൊപ്പം ഒഡിഎഫ് പ്ലസ് സര്‍ട്ടിഫിക്കേഷനും നഗരസഭ സ്വന്തമാക്കിയിരുന്നു.

ഹരിതകര്‍മസേനയുടെ വാതില്‍പ്പടി മാലിന്യശേഖരണത്തില്‍ കാഴ്ചവച്ച കൃത്യത, ആരോഗ്യവിഭാഗം നടത്തിയ സമയോചിതമായ ഇടപെടലുകള്‍, വിവിധ വകുപ്പുകളുടെ സംയോജിത പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ചാണ് പുനലൂര്‍ നഗരസഭയ്ക്ക് ഈ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ മാലിന്യങ്ങള്‍ കല്ലടയാറ്റില്‍ തള്ളുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുകയാണ്.

Tags : Local News Nattuvishesham Kollam

Recent News

Corehub Up