x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പത്തു കിലോ കഞ്ചാവുമായി മൂന്നു യുവാക്കള്‍ പിടിയില്‍


Published: June 19, 2026 11:10 PM IST | Updated: June 19, 2026 11:10 PM IST

തൊടുപുഴ: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി കരിങ്കുന്നം പോലീസ് നടത്തിയ പരിശോധനയില്‍ പത്തു കിലോ കഞ്ചാവുമായി മൂന്നു യുവാക്കള്‍ പിടിയിലായി. കരിങ്കുന്നം തട്ടാരത്തട്ട കുന്നേല്‍ ഷിന്‍സ് അഗസ്റ്റിന്‍ (29), കോടത്ത് തറയില്‍ അശ്വിന്‍ രാജ് (24), പാലാ പൂവരണി കാഞ്ഞിരത്തിങ്കല്‍ ജിജോ ജോര്‍ജ് (40) എന്നിവരെയാണ് പോലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടിയത്.

ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന നടുക്കണ്ടം സ്വദേശി മോനായി എന്നു വിളിക്കുന്ന ശ്യാം ഓടി രക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ 12.55 ഓടെ പാലാ റൂട്ടില്‍ കുഴിമറ്റത്തുവച്ചാണ് പ്രതികളെയും കഞ്ചാവും പിടികൂടിയത്. രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു പോലീസ് പരിശോധന. മൂന്നു ബൈക്കുകളിലായാണ് പ്രതികള്‍ കഞ്ചാവുമായി എത്തിയത്. പോലീസിനെ കണ്ടതോടെ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇവരെത്തിയ ബൈക്കുകളും പിടിച്ചെടുത്തു.

ഷിന്‍സാണ് മയക്കുമരുന്ന് വില്‍പ്പനയുടെ മുഖ്യസൂത്രധാരനെന്ന് പോലീസ് പറഞ്ഞു. തൊടുപുഴ, കരിങ്കുന്നം, മുട്ടം പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ മയക്കുമരുന്ന് കേസുകളുണ്ട്. ഇടുക്കി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കഞ്ചാവിന്‍റെ ഉറവിടം കണ്ടെത്താനായി ഇവരെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് കരിങ്കുന്നം എസ്എച്ച്ഒ പറഞ്ഞു.

എസ്‌ഐമാരായ പി.കെ. രാജേഷ്, മുഹമ്മദ് അലി, അരുണ്‍ സി. ഗോവിന്ദ്, എഎസ്‌ഐ പ്രദീപ്, മജീഷ്, എസ്‌സിപിഒമാരായ ശ്യാം, ദീപു, അനസ്, ഷാന്‍, സിപിഒമാരായ അനീഷ് സത്താര്‍, സുനീഷ് കുമാര്‍ എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്.

Tags : ganja Nattuvishesham District News

Recent News

Corehub Up