ഈരാറ്റുപേട്ട: വീടിനുള്ളില്‍ അതിക്രമിച്ചു കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ അമയന്നൂര്‍ തുണ്ടില്‍പ്പടി പുളിയായിക്കുന്നേല് കൊച്ചുമോനെ (32) 15 വര്‍ഷം കഠിനതടവിനും 55,000 രൂപ പിഴയും ശിക്ഷിച്ച് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി റോഷന് തോമസ് വിധി പ്രസ്താവിച്ചു.
രണ്ടു വര്‍ഷം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പാലാ പോലീസ് സ്റ്റേഷന് എസ്എച്ച്ഒ ആയിരുന്ന അനൂപ് ജോസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കിയത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ അഡ്വ. ജോസ് മാത്യു തയ്യില്‍ ഹാജരായി.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ
പ്രതിക്ക് നാലു വർഷം കഠിനതടവും പിഴയും
ഈരാറ്റുപേട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ശാരീരികമായി ഉപദ്രവിച്ച കേസില്‍ പ്രതിയെ നാലു വര്‍ഷം കഠിന തടവിനും 20,000 രൂപിഴ അടയ്ക്കാനും വിധിച്ച് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി റോഷന് തോമസ് വിധി പ്രസ്താവിച്ചു. പാദുവ എരുവത്താനത്ത് രതീഷി(23)നെയാണ് ശിക്ഷിച്ചത്.
പാലാ പോലീസ് സ്റ്റേഷന് എസ്ഐ ആയിരുന്ന ബേബി ജോണാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജോസ് മാത്യു തയ്യില്‍ ഹാജരായി.