ജീവിതകാലം മുഴുവൻ വീട്ടകങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കുന്ന വിധിയാണ് കഴിഞ്ഞദിവസം സുപ്രീംകോടതിയിൽനിന്നുണ്ടായത്. സ്ത്രീകളുടെ ഗാർഹിക ജോലികളെ അംഗീകരിച്ച് അവരുടെ സാങ്കല്പിക ശമ്പളം 30,000 രൂപയായി സുപ്രീംകോടതി നിശ്ചയിച്ചു. വീട്ടമ്മ എന്ന വാക്ക് ഇനി രാഷ്ട്രനിർമാതാവ് എന്ന് ഉപയോഗിക്കപ്പെടട്ടെയെന്നും കോടതി പറഞ്ഞു.
ഈ ചരിത്രവിധിയെക്കുറിച്ച് സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള സത്രീകൾ പ്രതികരിക്കുന്നു:
രാവിലെ നാലിന് അലാറം മുഴങ്ങും മുമ്പേ അവര്‍ ഉണരും. വീട്ടിലെ മറ്റെല്ലാവരുടെയും ദിവസം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പേ അവരുടെ ജോലി തുടങ്ങിയിരിക്കും. അതേ, അവര്‍ വീട്ടമ്മമാരാണ്. ശമ്പളമില്ലാത്ത, അവധിയില്ലാത്ത, സ്ഥാനക്കയറ്റമില്ലാത്ത, എന്നാല്‍ ഒരു വീടിന്റെ മുഴുവന്‍ ചുമതലയും തോളിലേറ്റുന്ന ജീവനക്കാരി. വീട്ടമ്മമാരെ രാഷ്ട്രനിര്മാതാക്കള് എന്ന് വിശേഷിപ്പിച്ച്, അവരുടെ വീട്ടുജോലികള്‍ക്കും കുടുംബപരിപാലനത്തിനും പ്രതിമാസം കുറഞ്ഞത് 30,000 രൂപ സാങ്കല്പിക വരുമാനം നിശ്ചയിച്ച് സുപ്രീംകോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത് സ്ത്രീകളെ സംബന്ധിച്ച് ഏറെ അഭിമാനവും സന്തോഷവും നല്കുന്ന കാര്യമാണ്.
അടുക്കളയില്‍ ആദ്യത്തെ ചായ ഇടലില്‍ തുടങ്ങുന്ന വീട്ടമ്മയുടെ ആ ദിനത്തിലെ ജോലിയുടെ പട്ടിക നീളും. ഭര്‍ത്താവും മക്കളും ജോലിക്കും പഠനത്തിനുമായി പുറപ്പെട്ടാലും വീട്ടമ്മയ്ക്ക് വിശ്ര മമില്ല. പാത്രം കഴുകല്‍, വീട് വൃത്തിയാക്കല്‍, വസ്ത്രം അലക്കല്‍ തുടങ്ങി ഏറെ നേരത്തെ ജോലികൾക്കു ശേഷം ഉച്ചഭക്ഷണം വാരിവലിച്ചു കഴിച്ച് വൈകുന്നേരത്തെ ഭക്ഷണത്തിനുള്ള ഒരുക്കത്തിലേക്ക് കടക്കും. സ്കൂള്‍ വിട്ടെത്തുന്ന മക്കള്‍ക്ക് ഭക്ഷണം കൊടുത്ത് അവരുടെ പഠനകാര്യങ്ങളില്‍ സഹായിക്കണം. മക്കളുടെയോ ഭര്‍ത്താവിന്റെയോ മുഖമൊന്നു മങ്ങിയാല്‍ കൗണ്സലറാകണം, കുടുംബാംഗങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായാല്‍ മധ്യസ്ഥയാകണം.
അതേ, വീട്ടിലെ കൊച്ചു ഡോക്ടര്‍, അധ്യാപിക, മാനേജര്‍, കൗണ്‍സലര്‍, ധനമന്ത്രി തുടങ്ങി നിരവധി വേഷങ്ങളാണ് വീട്ടമ്മ ദിവസവും കൈകാര്യം ചെയ്യുന്നത്. രാത്രി എല്ലാവരും ഉറങ്ങാന്‍ കിടന്നാലും വീട്ടമ്മയുടെ കണ്ണുകള്‍ അടുത്ത ദിവസത്തെ കാര്യങ്ങളിലായിരിക്കും. ഈ മള്‍ട്ടി ടാസ്കറെയാണ് നമ്മള് പലപ്പോഴും ഹൗസ് വൈഫ് എന്ന പേരില്‍ ഒതുക്കുന്നത്. ഒരു കുടുംബത്തിന്റെ ഹൃദയമിടിപ്പായ വീട്ടമ്മമാര്‍ക്ക് നന്ദിവാക്ക് പോലും പലപ്പോഴും ലഭിക്കാറില്ലെന്നതാണ് വാസ്തവം.
ഒരു വീട്ടമ്മ ഭര്‍ത്താവിനും കുട്ടികള്‍ക്കുമായി ചെയ്യുന്ന ശാരീരികവും മാനസികവുമായ അധ്വാനം വീടിന്റ നാല് ചുവരുകള്‍ക്കുള്ളില്‍ ആണെങ്കിലും അതിന്റെ സ്വാധീനം വളരെ വലുതാണ്. വീട്ടിലെ സമ്പാദിക്കുന്ന അംഗങ്ങള്‍ യഥാര്‍ഥത്തില്‍ വീട്ടമ്മമാരെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ഈ യാഥാര്‍ഥ്യത്തിന് അര്‍ഹമായ അംഗീകാരം ലഭിക്കുന്നില്ലെന്നത് നിര്‍ഭാഗ്യകരമാണെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
ഈ മാറ്റത്തിനായി കാത്തിരിക്കേണ്ടിവരും
ആര്. കൃഷ്ണേന്ദു
അസിസ്റ്റന്റ് പ്രഫസര്‍
ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജേര്‍ണലിസം
സെന്റ് ആല്‍ബര്‍ട്സ് കോളജ്
(ഓട്ടോണോമസ്), എറണാകുളം
വീട്ടമ്മമാരെ എന്നും അവഗണിക്കുന്ന ഒരു സമൂഹത്തിലാണ് നമ്മള് ജീവിക്കുന്നത്. അതുകൊണ്ട് തന്നെ സുപ്രീംകോടതിയുടെ ഈ വിധിയെ പൂര്‍ണമായും സ്വാഗതം ചെയ്യുന്നു. രാവിലെ മുതല്‍ രാത്രി വരെ വീട്ടിലെ ഓരോ കാര്യങ്ങളും നോക്കി നടത്തുന്ന ഭാര്യ അല്ലെങ്കില്‍ അമ്മ ഏതെങ്കിലും ഒരു കാര്യം ചെയ്തില്ലെങ്കില്‍ അപ്പോള്‍ ചോദിക്കുന്ന സ്ഥിരം ചോദ്യമാണ് പിന്നെ ഇവിടെന്താ ചെയ്യുന്നതെന്ന്. അത് കേള്‍ക്കുന്ന ഓരോരുത്തര്‍ക്കും ഉണ്ടാവുന്ന ഫീലിംഗ്സ് ചിലപ്പോള്‍ പ്രകടിപ്പിക്കാന്‍ പോലും കഴിഞ്ഞെന്നു വരില്ല.
അങ്ങനെ ഉള്ളവര്‍ക്ക് ഈ വിധി സന്തോഷം നല്‍കുന്നതാണ്. പക്ഷെ, സമൂഹം ഇതു എങ്ങനെ കാണുന്നത് എന്നതിലാണ് വെല്ലുവിളി ഉള്ളത്. ആരൊക്കെ എന്തൊക്കെ വിധി കൊണ്ടുവന്നാലും ഞങ്ങള്‍ എങ്ങനെയാണോ അങ്ങനെ തന്നെ ചെയ്യും ഇന്ന് ചിന്തിക്കുന്നവരാണ് കൂടുതല്‍ പേരും. സമൂഹത്തില്‍ മാറ്റം അനിവാര്യമാണ്. ഈ മാറ്റവും അംഗീകരിക്കും പക്ഷെ കാത്തിരിക്കേണ്ടി വരും.
പുതുതലമുറ വിധിയെ സ്വാഗതം ചെയ്യുന്നു
മന്ന മറിയ ബിജു
ഡിഗ്രി വിദ്യാർഥിനി
യുസി കോളജ്, ആലുവ
അമ്മയെന്ന സ്ത്രീയുടെ ഉത്തരവാദിത്വങ്ങള്‍ക്ക് വിലകൽപ്പിക്കുന്ന നല്ലൊരു തീരുമാനം. ഞങ്ങള്‍ പുതുതലമുറ ഈ വിധിയെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു.
വിധി സ്വാഗതാര്‍ഹം
ഷൈനി റെജി
വീട്ടമ്മ,
കൂത്താട്ടുകുളം
സുപ്രീംകോടതിയുടെ ചരിത്രപരമായ ഈ ഇടപെടല്‍ സ്വാഗതാര്‍ഹമാണ്. വീട്ടമ്മയില്‍ നിന്ന് രാഷ്ട്രനിര്‍മാതാവ് എന്ന പദവിയും അതിന്റെ ആനുകൂല്യങ്ങളും എത്രയും വേഗം ഓരോരുത്തര്‍ക്കും ലഭിക്കട്ടെ.
ഓരോ വീട്ടമ്മയ്ക്കും അര്‍ഹമായ പരിഗണന സമൂഹം നല്കട്ടെ.
ഇനിയെങ്കിലും വീട്ടമ്മയ്ക്ക് അംഗീകാരം ലഭിക്കട്ടെ
മേരി ജോര്‍ജ്
തൊഴിലുറപ്പ് മാറ്റ്,
കുമ്പളങ്ങി
പകലന്തിയോളം വീട്ടുജോലികളെല്ലാം ചെയ്തു തീര്‍ക്കുന്ന വീട്ടമ്മയ്ക്ക് ഒരിക്കലും പോലും ഒരു അഭിനന്ദനമോ സാന്ത്വനമോ ലഭിക്കാറില്ലെന്നതാണ് യാഥാര്‍ഥ്യം. ശമ്പളം പോലുമില്ലാത്ത ഈ അധ്വാനത്തിന് ഒരു നന്ദി വാക്ക് മിക്ക സ്ത്രീകളും പ്രതീക്ഷിക്കാറുണ്ട്.
ജോലിക്കാരികളായ സ്ത്രീകളാണെങ്കില്‍ ആ ജോലി ചെയ്തു വന്ന ശേഷം വീണ്ടും വീട്ടുജോലി ചെയ്യേണ്ടിവരുന്നു. വീട്ടമ്മയെ, സ്ത്രീയെ ബഹുമാനിക്കുന്ന അവരുടെ അധ്വാനത്തെ വിലമതിക്കുന്ന ഒരു സമൂഹം ഇനിയെങ്കിലും ഉണ്ടാകണം.
ഭാരതത്തിലെ ഭാര്യമാര്‍ക്ക് അനുകൂലമായ വിധി
ബേബി വര്‍ഗീസ്
തൃപ്പൂണിത്തുറ
ഭാരതത്തിലെ ഭാര്യമാര്‍ക്ക് അനുകൂലമായ വിധിയില്‍ വളരെ സന്തോഷം തോന്നുന്നു. നേരം പുലരുന്നതിനുമുന്നേ ഉണര്‍ന്ന് ഓരോ വീടിന്റെയും വിളക്കായി ശോഭിക്കുന്ന സ്ത്രീകള്‍ക്ക് ആശ്വാസമാകുന്ന വിധി.
വീട്ടമ്മമാരുടെ പെടാപ്പാടുകള്ക്കു വിലകൽപ്പിക്കുന്ന പുതിയ നേട്ടങ്ങളെ സമൂഹം ഒരുമനസോടെ സ്വീകരിക്കും.
വിധി വീട്ടമ്മമാർക്കുള്ള അംഗീകാരം
കെ.ബി. ബിജിത
അൽഹുദ മെഡിക്കൽ സെന്റർ
എംജി റോഡ്, എറണാകുളം.
വീട്ടമ്മമാർക്കുള്ള അംഗീകാരമായിട്ടാണ് ഈ കോടതി വിധിയെ കാണുനത്. വളരെയധികം സന്തോഷമുണ്ട്.
ജീവിതാവസാനം വരെ കുടുംബത്തിനു വേണ്ടി അധ്വാനിച്ചിട്ടും ഒരിറ്റു കരുണ കിട്ടാതെ പോകുന്ന ധാരാളം വീട്ടമ്മമാരുടെ നാടാണിത്. അവർക്കെല്ലാം പ്രത്യാശ നൽകുന്നതാണ് സുപ്രീംകോടതിയുടെ വിധി.
വിശ്രമമില്ലാത്ത ജോലി
അജിമോൾ രമേശൻ
- മരട്
ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് നിശ്ചിത സമയം ജോലി ചെയ്താൽ മതി. പ്രതിഫലവും കിട്ടും. എന്നാൽ വീട്ടമ്മയുടെ സ്ഥിതി അതല്ല. വിശ്രമമില്ലാത്ത ജോലിയാണ് അവരുടേത്. വേലയ്ക്ക് കൂലിയുമില്ല.
എങ്കിലും യാതൊരു പരിഭവവുമില്ലാതെ കുടുംബത്തിനു വേണ്ടി സ്വയം സമർപ്പിക്കപ്പെട്ടവരാണ് ഓരോ വീട്ടമ്മമാരും.
ആരോടും പരിഭവവും പരാതിയുമില്ല. ഇനിയെങ്കിലും അവരുടെ അധ്വാനത്തെ അംഗീകരിക്കാൻ സമൂഹം മനസ് കാണിക്കട്ടെ .
Tags : Local News Nattuvishesham Ernakulam