x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആല്‍ജോയുടെ വീട്ടില്‍ സുരേഷ് ഗോപിയെത്തി


Published: June 8, 2026 07:59 AM IST | Updated: June 8, 2026 07:59 AM IST

കോടാലി: പാമ്പുകടിയേറ്റ് മരിച്ച എട്ടുവയസുകാരന്‍ കടമ്പോട് കാവുങ്ങല്‍ വീട്ടില്‍ സില്‍ജോയുടെ മകന്‍ ആല്‍ജോയുടെ വീട്ടില്‍ കേന്ദ്രമന്ത്രി സുരേഷ്‌ഗോപി എത്തി.

ആല്‍ജോയുടെ മാതാപിതാക്കളേയും കുടുംബാംഗങ്ങളേയും ആശ്വസിപ്പിച്ച മന്ത്രി ആല്‍ജോയുടെ സഹോദരന്‍ അനോഷിന് പഠനോപകരണങ്ങള്‍ സമ്മാനിച്ചു. പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്ന അനോഷിന്‍റെ വിദ്യാഭ്യാസത്തിനും ഭാവിക്കും എല്ലാ പിന്തുണയും അറിയിച്ചു. ഇന്നലെ ഉച്ചയോടെയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി കടമ്പോടുള്ള ആല്‍ജോയുടെ വീട് സന്ദര്‍ശിച്ചത്.

ബിജെപി സിറ്റി ജില്ലാ പ്രസിഡന്‍റ് ജസ്റ്റിന്‍ ജേക്കബ്, ബിജെപി സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, പുതുക്കാട് മണ്ഡലം പ്രസിഡന്‍റ് അരുണ്‍ പന്തല്ലൂര്‍, വെള്ളിക്കുളങ്ങര മേഖല പ്രസിഡന്‍റ് സജിത ചന്ദ്രന്‍, മറ്റത്തൂര്‍ മേഖല പ്രസിഡന്‍റ് സുധീര്‍ വെട്ടിയാട്ടില്‍ എന്നിവരും മന്ത്രി സുരേഷ്‌ ഗോപിക്കൊപ്പം ഉണ്ടായിരുന്നു.


ഏപ്രില്‍ ഒമ്പതിനാണ് വീട്ടില്‍ ഉറങ്ങികിടന്നിരുന്ന സഹോദരങ്ങളായ ആല്‍ജോക്കും അനോഷിനും ശംഖുവരയന്‍റെ കടിയേറ്റത്. ആല്‍ജോ അന്നുതന്നെ മരണപ്പെട്ടു.ഗുരുതരവസ്ഥയിലായിരുന്ന അനോഷ് പത്തുദിവസത്തെ ചികിത്സയ്ക്കുശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തി.

Tags : nattu vishesham Suresh Gopi arrives

Recent News

Corehub Up