x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വട്ടവടയുടെ കുളിര്‍മയില്‍ സഞ്ചാരികളുടെ മനം നിറയും


Published: May 14, 2026 06:17 AM IST | Updated: May 14, 2026 06:17 AM IST

മറയൂര്‍: കേരളം കനത്ത ചൂടില്‍ വെന്തുരുകുമ്പോഴും കുളിരേറ്റ് പുല്‍മേടുകളില്‍ ദൃശ്യചാരുത ആസ്വദിക്കാന്‍ സഞ്ചാരികളെ സ്വാഗതം ചെയ്ത് ഷോല ദേശീയോദ്യാനം. വട്ടവട പഞ്ചായത്തില്‍ പഴത്തോട്ടത്താണ് മൂന്നാര്‍ വനം-വന്യജീവി വകുപ്പ് പുല്‍മേടുകളില്‍ ട്രീടോപ്പ് ലോഗ് ഹൗസ്, ഫ്രെയിം ലോഗ് ഹൗസ്, ജംഗിള്‍ ടെന്‍റ് എന്നിവ ഒരുക്കിയിരിക്കുന്നത്.

ഇവിടെ ധാരാളമായി നട്ടുപരിപാലിച്ചുവന്നിരുന്ന വാറ്റില്‍, ഗ്രാന്‍റീസ് മരങ്ങള്‍ പിഴുതുമാറ്റി പരിസ്ഥിതി പുനഃസ്ഥാപനത്തിലൂടെ പുല്‍മേടുകളാക്കിയ സ്ഥലത്താണ് ഇക്കോ ടൂറിസം പദ്ധതിയിലൂടെ പ്രകൃതിയെ തൊട്ടറിയാന്‍ സഞ്ചാരികള്‍ക്ക് അവസരമൊരുക്കിയിരിക്കുന്നത്.

50 ഹെക്ടര്‍ സ്ഥലമാണ് പുല്‍മേടുകളാക്കി മാറ്റിയത്. പഴത്തോട്ടം ഉള്‍പ്പെടുന്ന ദേശീയോദ്യാനത്തിന്‍റെ പ്രകൃതിഭംഗി ആസ്വദിക്കാനും മനസിലാക്കാനും സ്വാഭാവിക വനങ്ങള്‍ പുനഃസ്ഥാപിക്കുന്നതിന്‍റെ നേട്ടങ്ങള്‍ നേരിട്ട് അനുഭവിക്കാനും ഇവിടെയെത്തിയാല്‍ മതി. ബഫര്‍ സോണിലെ പാതയിലൂടെയുള്ള ട്രക്കിംഗ്, ലോഗ് ഹൗസ്, ഫ്രെയിം ലോഗ് ഹൗസ്, ജങ്കിള്‍ ടെന്‍റ് എന്നിവയിലുള്ള താമസസൗകര്യം, പക്ഷിനിരീക്ഷണം, കഫ്റ്റീരിയ എന്നിവയെല്ലാം വേറിട്ട അനുഭവങ്ങളാണ് സമ്മാനിക്കുന്നത്.

വേറിട്ട അനുഭവം

വേറിട്ട് കാഴ്ചകളും അനുഭവങ്ങളുമാണ് ഇവിടെയെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത്. ഒരേ സമയം മൂന്നു പേര്‍ക്ക് താമസിക്കാവുന്നതാണ് ലോഗ് ഹൗസ്. യൂക്കാലി, വാറ്റില്‍ മരങ്ങള്‍ ഉപയോഗിച്ചാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. ബാല്‍ക്കണിക്കും സിറ്റൗട്ടിനും പുറമേ ബയോ ടോയ്‌ല‌റ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. മരത്തടി ഉപയോഗിച്ച് നിര്‍മിച്ച ഫ്രെയിം ലോഗ് ഹൗസിലെത്തിയാല്‍ മൂന്നുപേര്‍ക്ക് താമസിക്കാനാകും.

ബയോ ടോയ്‌ലറ്റ് സംവിധാനവുമുണ്ട്. ഒരേ സമയം മൂന്നു പേര്‍ക്ക് താമസിക്കാവുന്നതാണ് ജംഗിള്‍ ടെന്‍റ്. രണ്ടു മുറികളുള്ള ഇതില്‍ അറ്റാച്ച്ഡ് ടോയ്‌ലറ്റ് സൗകര്യവുമുണ്ട്. ട്രക്കിംഗിനും പക്ഷിനിരീക്ഷണത്തിനും പറ്റിയ ഇടമാണിത്. പഴത്തോട്ടം പുനഃസ്ഥാപന ക്യാമ്പ് ഷെഡില്‍നിന്ന് ആരംഭിച്ച് ഇടിവരഷോല വ്യൂ പോയിന്‍റ്, പഴത്തോട്ടം വ്യൂ പോയിന്‍റ് എന്നീ സ്ഥലങ്ങളിലൂടെ മൂന്നു കിലോമീറ്ററാണ് ട്രക്കിംഗ്. പക്ഷികളുടെ ചിലമ്പലും വര്‍ണക്കാഴ്ചകളുമെല്ലാം ആസ്വദിച്ചാകും ഈ യാത്ര.
രാത്രി, പ്രഭാതഭക്ഷണമടക്കം രണ്ടു പേര്‍ക്ക് 3,000 രൂപയാണ് നിരക്ക്. അധികമുള്ള ആളുകള്‍ക്ക് 1,000 രൂപ വീതം കൂടുതലായി നല്‍കണം. വിദേശികള്‍ക്ക് 6,000 രൂപയാണ് നിരക്ക്. ട്രക്കിംഗ് നിരക്ക് ഒരാള്‍ക്ക് 300 രൂപ എന്ന തോതിലാണ് നിശ്ചയിച്ചിരിക്കുന്നത്.

Tags : nattu vishesham The cool breeze Vattavada

Recent News

Corehub Up