മാന്നാർ: ഭക്തിനിർഭരമായ റാസയോടെ പരുമല പെരുന്നാളിന് കൊടിയിറങ്ങി. ഉച്ചയ്ക്ക് രണ്ടിന് റാസ പള്ളിയിൽനിന്നും ആരംഭിക്കുന്നതിനെ അറിയിപ്പായി മണികൾ മുഴങ്ങി. തുടർന്ന് പള്ളിയിലും കബറിങ്കലിലും നടന്ന പ്രത്യേക പ്രാർഥനകൾക്കുശേഷം പള്ളിയിൽനിന്നും റാസ ആരംഭിച്ചു. റാസ പമ്പാനദിക്കരയിലുള്ള കുരിശടി ചുറ്റി പ്രധാന റോഡിലൂടെ എത്തി കൽകുരിശടിയിൽ ധൂപപ്രാർഥന നടത്തിയ ശേ ഷം പള്ളി കോമ്പൗണ്ടിൽ പ്രവേശിച്ചു. പള്ളിക്ക് വലം വച്ച് പള്ളിയിൽ പ്രവേശിച്ച് സമാപന പ്രാർഥന നടത്തി.
തുടർന്ന് നടന്ന ആശീർവാദത്തോടെ കൊടിയിറങ്ങി. പുലർച്ചെ മൂന്നിന് പള്ളിയിലും 6.15നു ചാപ്പലിലും വിശുദ്ധ കുർബാന നടന്നു. 8.30നു കാതോലിക്കാ ബാവായുടെ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന നടന്നു. 10.30നു കബറിങ്കൽ ധൂപ പ്രാർഥന, തുടർന്ന് മട്ടുപ്പാവിൽനിന്ന് കാതോലിക്ക ബാവയും മെത്രാപ്പോലീത്തമാരും ചേർന്ന് വിശ്വാസികൾക്ക് വാഴ്വ് നൽകി.
Tags : local nattuvishesham Parumala