x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാകരക്കോൾ ഇനിയും എത്തിയില്ല; ആരവമില്ലാതെ തീരങ്ങൾ


Published: June 14, 2026 04:44 AM IST | Updated: June 14, 2026 04:44 AM IST

കാളമുക്ക് ഹാർബറിൽ ഇന്നലെ പരമ്പരാഗത വള്ളങ്ങൾ എത്തിച്ച നാരൻ ചെമ്മീൻ ലേലം ചെയ്യുന്നു.

വൈപ്പിൻ: ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ തീരക്കടലിൽ ചാകര തേടിപ്പോയ പരമ്പരാഗത വള്ളങ്ങൾക്ക് നിരാശ. ആദ്യ ദിനങ്ങളിൽ ചില വള്ളങ്ങൾക്ക് ഭേദപ്പെട്ട രീതിയിൽ പൂവാലൻ ചെമ്മീൻ ലഭിച്ചതാണ് ഏക ആശ്വാസം. പിന്നീടുള്ള ദിവസങ്ങളിൽ കാര്യമായി ക്യാച്ചിംഗ് ഉണ്ടായില്ല.

ഇന്നലെയും പ്രതീക്ഷയോടെ കടലിലേക്ക് പോയ പരമ്പരാഗ വള്ളങ്ങൾക്ക് കുറഞ്ഞ തോതിൽ ചെറിയ നാരൻ ചെമ്മീനാണ് ലഭിച്ചത്. പല വള്ളങ്ങൾക്കും ചിലവുകാശ് പോലും ഒത്തില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

ട്രോളിംഗ് നിരോധന കാലത്ത് ചെറിയ മത്സ്യബന്ധന വള്ളങ്ങൾക്ക് വൻതോതിൽ ലഭിക്കാറുള്ള കൊഴുവ, പല്ലിമീൻ, പൊടിമീൻ എന്നിവയും ഇക്കുറി തീരത്തിന് അന്യമായ അവസ്ഥയാണ്.

കാറ്റും കോളും മുറുകി കടലിളകി മറിഞ്ഞാൽ തീരത്ത് മത്സ്യക്കൂട്ടങ്ങൾ എത്തും എന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up