x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിടപറഞ്ഞത് കോണ്‍ഗ്രസിന്‍റെ ജില്ലയിലെ മുന്‍ അമരക്കാരന്‍

വെബ് ഡെസ്ക്
Published: September 8, 2026 12:13 AM IST | Updated: September 8, 2026 12:23 AM IST

അന്തരിച്ച മുന്‍ എംഎല്‍എ ജോസ് കുറ്റിയാനിക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ മന്ത്രി സണ്ണി ജോസഫ് എത്തിയപ്പോള്‍.

തൊടുപുഴ: ജില്ലയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തിയ പ്രഥമ ഡിസിസി പ്രസിഡന്‍റും ഇടുക്കിയിലെ മുന്‍ എംഎല്‍എയും എഐസിസി അംഗവുമായിരുന്ന ജോസ് കുറ്റിയാനി (87) വിടചൊല്ലി. കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നലെ രാവിലെ 11നാണ് മരണം സംഭവിച്ചത്. 1972ല്‍ ഇടുക്കി ജില്ല രൂപീകരിച്ചതോടെ അന്ന് കെപിസിസി അംഗമായിരുന്ന ഇദ്ദേഹം ആദ്യ ഡിസിസി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. ഡിസിസി പ്രസിഡന്‍റായിരിക്കെ പദയാത്രകള്‍ സംഘടിപ്പിച്ച് പാര്‍ട്ടിക്ക് കരുത്തുപകര്‍ന്നു.

ഇടുക്കിയില്‍ ഡിസിസിക്ക് സ്വന്തമായി ഓഫീസ് നിര്‍മിച്ചതും ഇദ്ദേഹം ഡിസിസി പ്രസിഡന്‍റായിരുന്ന കാലയളവിലായിരുന്നു. വിദ്യാര്‍ഥിരാഷ്ട്രീയത്തിലൂടെ സംഘടനാ രംഗത്തെത്തി. വിമോചന സമരത്തില്‍ പങ്കെടുത്ത് രണ്ടാഴ്ച പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. 1980ല്‍ ഇടുക്കി മണ്ഡലത്തില്‍നിന്ന് ആദ്യമായി നിയമസഭയിലെത്തി. 1982-ലും വിജയം ആവര്‍ത്തിച്ചു. 1983ല്‍ മുഖ്യമന്ത്രി കെ. കരുണാകരന് എതിരേയുള്ള അവിശ്വാസത്തെ പിന്തുണച്ച് കെ.കെ. ബാലകൃഷ്ണന്‍, സിറിയക് ജോണ്‍ എന്നിവര്‍ക്കൊപ്പം കോണ്‍ഗ്രസില്‍നിന്നു പുറത്തായി. തുടര്‍ന്ന് പ്രത്യേക പാര്‍ട്ടി രൂപീകരിച്ചു.

1984ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മണര്‍കാട് മൈക്കിള്‍ ജോസഫിനെ ഇടുക്കിയില്‍ മത്സരിപ്പിച്ചിരുന്നു. പിന്നീട് കോണ്‍ഗ്രസില്‍ മടങ്ങിയെത്തിയെങ്കിലും 2006ല്‍ നേതൃത്വത്തെ വിമര്‍ശിച്ച് പുറത്തായി. തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് സ്ഥാനവും വഹിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസില്‍ മടങ്ങിയെത്തി.

1939 നവംബര്‍ 11ന് കുറ്റിയാനിക്കല്‍ ജോസഫിന്‍റെയും മണ്ണാറാത്ത് മറിയാമ്മയുടെയും മകനായാണ് ജനനം. കവീക്കുന്ന്, മുട്ടം, തുടങ്ങനാട് എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. പാലാ സെന്‍റ് തോമസ് കോളജില്‍നിന്ന് പിയുസിയും തേവര എസ്എച്ച് കോളജില്‍നിന്ന് ബിഎസ്‌സിയും എറണാകുളം ലോ കോളേജില്‍നിന്ന് നിയമബിരുദവും നേടി. ലോ കോളജ് യൂണിയന്‍ ചെയര്‍മാനായിരുന്നു. 1975 മുതല്‍ 1981 വരെ ഇടുക്കി ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്‍റ്, മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ചെയര്‍മാന്‍, നാഫെഡ് ചെയര്‍മാന്‍, കിസ്‌കോ വൈസ് പ്രസിഡന്‍റ്, എന്‍സിഎച്ച്എഫ് ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്നു രണ്ടിന് മുട്ടം സിബിഗിരി പള്ളിയില്‍.

Tags : NattuVishasham DistrictNews

Recent News

Corehub Up