x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചുറ്റുമുള്ള ഭൂമി അളന്നു, പള്ളിക്ക് നല്‍കിയ സ്ഥലം അളക്കാന്‍ എന്തേ ഇത്ര വിമുഖത?

വെബ് ഡെസ്ക്
Published: July 25, 2026 10:21 PM IST | Updated: July 25, 2026 10:21 PM IST

നാരകക്കാനത്ത് സ്വകാര്യവ്യക്തി പള്ളിക്കു വിട്ടുനല്‍കിയ സ്ഥലത്ത് സ്ഥാപിച്ച കുരിശ്. (ഫയല്‍ചിത്രം).


തൊമ്മന്‍കുത്ത്: കൈവശ ഭൂമിയില്‍ തൊമ്മന്‍കുത്ത് സെന്‍റ് തോമസ് പള്ളി സ്ഥാപിച്ച കുരിശ് വനംവകുപ്പ് പിഴുതുമാറ്റിയ ഭാഗത്തെ സ്ഥലം അളക്കാന്‍ റവന്യു വകുപ്പ് കാണിക്കുന്ന അനാസ്ഥയില്‍ വിശ്വാസികള്‍ക്കിടയില്‍ പ്രതിഷേധം ഉയരുന്നു.

വണ്ണപ്പുറം പഞ്ചായത്തിലെ ആറാം വാര്‍ഡിലാണ് കുരിശ് പിഴുതുമാറ്റിയ അഞ്ചു സെന്‍റ് സ്ഥലം സ്ഥിതിചെയ്യുന്നത്. വര്‍ഷങ്ങളായി സ്വകാര്യവ്യക്തിയുടെ കൈവശത്തിലുള്ള ഈ സ്ഥലം രേഖാമൂലമാണ് പള്ളിക്ക് കൈമാറിയിരുന്നത്. വനംവകുപ്പ് സ്ഥാപിച്ച ജണ്ടയ്ക്ക് പുറത്ത് കര്‍ഷകര്‍ ആറു പതിറ്റാണ്ടായി കൃഷി ചെയ്തു കൈവശം വച്ചിരുന്നതാണ് ഈ ഭൂമി. ഇതേ സ്ഥലത്ത് ഇഎംഎസ് ഭവനപദ്ധതിയില്‍ അനുവദിച്ച വീടും ഉള്‍പ്പെടുന്നു. വാര്‍ഡിലെ ഭൂരിപക്ഷം കുടുംബങ്ങളുടെയും ഭൂമി അളന്നിരുന്നു. എന്നാല്‍ പള്ളിയുടെ സ്ഥലം മാത്രം അളക്കാന്‍ നടപടിയായിട്ടില്ല.

ഇതാണ് പ്രതിഷേധത്തിനു കാരണമായിരിക്കുന്നത്. എന്തു കാരണത്താലാണ് സ്ഥലം അളക്കാത്തതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നില്ല.പള്ളിക്ക് ഭൂമി നല്‍കിയ കര്‍ഷകന്‍റെ ഭൂമിയും അളന്നിട്ടും പള്ളിയുടെ ഭൂമി മാത്രം അളക്കാതെ റവന്യു വകുപ്പ് മാറ്റിയിട്ടിരിക്കുകയാണ്.

കളക്ടറേറ്റില്‍നിന്നു നിര്‍ദേശം ലഭിച്ചാല്‍ പള്ളിയുടെ ഭൂമിയും അളക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. ഈ ഭൂമി അളക്കാന്‍ ജനപ്രതിനിധികളും രാഷ്‌ട്രീയ നേതൃത്വവും ഇടപെടണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

വനംവകുപ്പിനെ സംരക്ഷിക്കാനാണോ ഈ നടപടിയെന്നും സംശയിക്കുന്നുണ്ട്. ഇതിനുപുറമേ കൈവശ ഭൂമിയില്‍ കുരിശ് സ്ഥാപിച്ചതിന് തൊമ്മന്‍കുത്ത് പള്ളിവികാരിക്കും 35 പേര്‍ക്കുമെതിരേയും കുരിശിന്‍റെ വഴി നടത്തിയതിനു കോതമംഗലം രൂപത വികാരി ജനറാള്‍ ഉള്‍പ്പെടെ 250 പേര്‍ക്കെതിരേയും എടുത്ത കേസുകളും പിന്‍വലിക്കാന്‍ ഒരു നടപടിയും സര്‍ക്കാര്‍ ഭാഗത്തുനിന്നും ഉണ്ടാകാത്തതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Tags : NattuVishasham DistrictNews church

Recent News

Corehub Up