x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ് 28ന്

വെബ് ഡെസ്ക്
Published: September 1, 2026 11:05 PM IST | Updated: September 1, 2026 11:05 PM IST

ചങ്ങനാശേരി: കോട്ടയം ജില്ലാപഞ്ചായത്ത് തൃക്കൊടിത്താനം ജില്ലാ ഡിവിഷന്‍ തെരഞ്ഞെടുപ്പ് ഈമാസം 28ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ മുന്നണികളില്‍ ചര്‍ച്ച മുറുകുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനതീയതി പത്തായതിനാല്‍ അടുത്ത തിങ്കളാഴ്ചക്കകം സ്ഥാനാര്‍ഥികളെ തീരുമാനിക്കാനാണ് മുന്നണികളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

11ന് പത്രികയുടെ സൂക്ഷ്മ പരിശോധനയും 14ന് പത്രിക പിന്‍വലിക്കാനുമുള്ള തീയതിയുമാണ്. 28ന് രാവിലെ ഏഴുമുതല്‍ വൈകുന്നേരം ആറുവരെയാണ് തെരഞ്ഞെടുപ്പ്. 29ന് വേട്ടെണ്ണല്‍ നടത്തി അന്നുഫലം പ്രഖ്യാപനം നടത്തും.

തൃക്കൊടിത്താനം ജില്ലാ ഡിവിഷന്‍ അംഗമായിരുന്ന വിനു ജോബ് ചങ്ങനാശേരി നിയോജകമണ്ഡലത്തില്‍ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഈ ഡിവിഷനില്‍ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മുന്‍ ഡിവിഷന്‍ അംഗംകൂടിയായിരുന്ന സിപിഎമ്മിലെ മഞ്ജു സുജിത്തിനെ പരാജയപ്പെടുത്തിയാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിനു ജോബ് ഈ ഡിവിഷനില്‍ അട്ടിമറി വിജയം നേടിയത്.
ഇതോടെയാണ് കേരളകോണ്‍ഗ്രസ് അംഗമായ വിനു ജോബിന് ചങ്ങനാശേരി നിയോജകമണ്ഡലത്തില്‍ യുഡിഎഫ് സീറ്റില്‍ മത്സരിക്കാന്‍ പാര്‍ട്ടി അവസരം നല്‍കിയത്.

ഡിവിഷനില്‍ മൂന്നു പഞ്ചായത്തുകളിലെ 47 വാര്‍ഡുകള്‍

തൃക്കൊടിത്താനം പഞ്ചായത്തിലെ ഒന്നുമുതല്‍ 22വരെയുള്ള വാര്‍ഡുകള്‍, പായിപ്പാട് പഞ്ചായത്തിലെ ഒന്നുമുതല്‍ 17വരെയുള്ള വാര്‍ഡുകള്‍, മാടപ്പള്ളി പഞ്ചായത്തിലെ പത്ത് (ഇയ്യാലി), 12 (വെങ്കോട്ട), 16 (കല്ലുവെട്ടം), 17 (മാടപ്പള്ളി), 18 (പുന്നാംചിറ), 19 (തലക്കുളം) വാര്‍ഡുകളും വാഴപ്പള്ളി പഞ്ചായത്തിലെ 21 (വെട്ടിത്തുരുത്ത്), 22 (പറാല്‍) വാര്‍ഡുകളും ഉള്‍പ്പെടെ 47 വാര്‍ഡുകളാണ് തൃക്കൊടിത്താനം ഡിവിഷനില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

യുഡിഎഫിനും എല്‍ഡിഎഫിനും ഇത് പ്രസ്റ്റീജ് മത്സരം

ഈമാസം 28നു നടക്കുന്ന ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ് യുഡിഎഫിനും എല്‍ഡിഎഫിനും പ്രസ്റ്റീജ് മത്സരമാണ്. കാല്‍നൂറ്റാണ്ടായി എല്‍ഡിഎഫിന്‍റെ കയ്യിലിരുന്ന ഈ ഡിവിഷന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിനു ജോബിലൂടെ യുഡിഎഫ് തിരിച്ചു പിടിച്ചിരുന്നു. അതിനാല്‍ സീറ്റ് നിലനിര്‍ത്താനുള്ള തന്ത്രങ്ങളും അതിനനുസരിച്ചുള്ള സ്ഥാനാർഥികളേയുമാണ് മുന്നണികള്‍ തെരയുന്നത്.

യുഡിഎഫ് സ്ഥാനാര്‍ഥി പട്ടികയില്‍ കേരളകോണ്‍ഗ്രസ് അംഗങ്ങളായ ജോബിന്‍ എസ്. കൊട്ടാരം, വിജയ് മാരേട്ട് എന്നിവരുടെ പേരുകളാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. നാളെ കോട്ടയത്തുചേരുന്ന കേരളകോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയോഗം ഈ ഡിവിഷനിലേതടക്കം വിവിധ പഞ്ചായത്തുകളിലെ ഉപതെരഞ്ഞെടുപ്പുകള്‍ ചര്‍ച്ച ചെയ്യും.

എല്‍ഡിഎഫ് ചങ്ങനാശേരി നിയോജകമണ്ഡലം കമ്മിറ്റി ഇന്ന് ഉച്ചയ്ക്ക് 12നും സിപിഎം മണ്ഡലം കമ്മിറ്റി യോഗം ഇന്നു വൈകുന്നേരവും ചേരും. ജില്ലാ നേതാക്കള്‍ ഇരു യോഗങ്ങളിലും പങ്കെടുക്കും. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ രണ്ടു ദിവസത്തിനകം എന്‍ഡിഎ യോഗവും ചേരുമെന്ന് നേതാക്കള്‍ പറഞ്ഞു.

Tags : Nattuvishesham Districtnews Deepikanews By-election

Recent News

Corehub Up