നാദാപുരം: സ്കൂൾ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം ഓട്ടോറിക്ഷ ഡ്രൈവർക്ക് 11 വർഷം കഠിന തടവും പിഴയും വിധിച്ചു. വടകര മേപ്പയിൽ സ്വദേശി കല്ലുനിര പറമ്പത്ത് സജീവൻ (55) നെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ദേവൻ കെ. മേനോൻ ശിക്ഷിച്ചത്.
11 വർഷം കഠിന തടവിന് പുറമേ 20000 രൂപ പിഴയും കോടതി ചുമത്തി. 2022 - 2024 വരെയുള്ള വിവിധ കാലയളവുകളിലായി വിദ്യാർഥിനിയെ ഇയാളാണ് സ്കൂളിൽ എത്തിച്ചിരുന്നത്. ഈ അവസരത്തിലാണ് പ്രതി ലൈംഗികതിക്രമം നടത്തിയത്.
വടകര പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം വടകര പോലീസ് സബ് ഇൻസ്പെക്ടർ ധന്യ കൃഷ്ണനാണ് നടത്തിയത്. പ്രോസീക്യൂഷൻ ഭാഗത്തു നിന്ന് 12 സാക്ഷികളെ വിസ്തരിക്കുകയും 21 രേഖകൾ ഹാജർക്കുകയും ചെയ്തു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.
Tags : Local News Nattuvishesham Kozhikode