x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മലയോര ഹൈവേയിലെ നിർമാണം പൂർത്തിയാകാത്ത ഭാഗങ്ങളിൽ ഗതാഗതം ദുഷ്കരം

വെബ് ഡെസ്ക്
Published: August 23, 2026 05:18 AM IST | Updated: August 23, 2026 05:18 AM IST

മലയോര ഹൈവേയിൽ നിർമാണ പ്രവൃത്തികൾ പൂർത്തിയാകാത്ത പയ്യാവൂർ ഭാഗത്തെ റോഡ് തകർന്ന നിലയിൽ.

പയ്യാവൂർ: മലയോര ഹൈവേയിലെ നിർമാണം പൂർത്തിയാക്കാത്ത ഭാഗങ്ങളിൽ ജൽജീവൻ മിഷൻ പദ്ധതിക്കായി നിലവിലുണ്ടായിരുന്ന ടാറിംഗ് കുത്തിപ്പൊളിക്കുകയും ചെയ്തതോടെ ഇതുവഴിയള്ള വാഹന ഗതാഗതം ദുരിതത്തിൽ. പുറഞ്ഞാൺ മുതൽ ചെമ്പേരി വരെയും പയ്യാവൂർ ടൗണിലെ വെമ്പുവ ജംഗ്ഷൻ മുതൽ പൊന്നുംപറമ്പ് വരെയുള്ള ഭാഗത്താണ് നവീകരണ പ്രവൃത്തി നടത്താനുള്ളത്. കണ്ണൂർ ജില്ലയിൽ മലയോര ഹൈവേയുടെ ഉദ്ഘാടനം 2021-ൽ നടത്തിയെങ്കിലും ഈ ഭാഗങ്ങളിൽ യാതൊരു പ്രവൃത്തികളും നടത്താൻ സാധിച്ചിരുന്നില്ല. മലയോര ഹൈവേ നിർമാണത്തിന്‍റെ ആദ്യഘട്ടത്തിൽ 5.30 മീറ്ററായിരുന്നു റോഡിന്‍റെ വീതി. ഈ സമയത്ത് പയ്യാവൂർ ടൗൺ ഉൾപ്പെടുന്ന ഭാഗങ്ങളിൽ ആദ്യഘട്ട ടാറിംഗ് ചെയ്തിരുന്നു. പിന്നീട് വീതി ഏഴ് മീറ്ററായി ഉയർത്തിയ സാഹചര്യത്തിൽ ടൗണിലെ പല കെട്ടിടങ്ങളും പൊളിച്ചുനീക്കേണ്ടി വരുമെന്ന അവസ്ഥയുണ്ടായതിനെ തുടർന്നാണ് പയ്യാവൂരിലെ ഈ ഭാഗം ഒഴിവാക്കി നവീകരണ പ്രവൃത്തി നടത്തിയത്. നിലവിൽ പയ്യാവൂർ ടൗൺ മുതൽ പൊന്നുംപറമ്പ് വരെയുള്ള ഭാഗത്തെ റോഡ് മലയോര ഹൈവേ നിലവാരത്തിലേക്ക് ഉയർത്തിയിട്ടില്ല. എന്നാൽ ഈ വർഷം ജൽജീവൻ മിഷൻ പദ്ധതിയുടെ പൈപ്പിടാൻ കുഴിയെടുത്തതോടെ എല്ലാം പഴയ പടിയായി. പൈപ്പിട്ടശേഷം മണ്ണിട്ടു മൂടിയതല്ലാതെ ഒരു സ്ഥലത്തും കൃത്യമായ രീതിയിൽ ഉറപ്പിച്ചിട്ടില്ല. മഴപെയ്തതോടെ റോഡിന്‍റെ ഒരു ഭാഗം മുഴുവൻ ചെളിക്കുളമായി. നിലവിൽ കാൽനടയാത്രപോലും ഏറെ ദുരിതത്തിലാണ്. കുഴിയിൽ ഓട്ടോറിക്ഷകളും ബൈക്കുകളും തെന്നിവീണ് അപകടമുണ്ടാകുന്നതും പതിവായി. ദീർഘദൂര ബസുകളും ഭാരം കയറ്റിയ ലോറികളും ഉൾപ്പെടെ നിരവധി വാഹനങ്ങൾ പോകുന്ന റോഡാണിത്.

നിർമാണം പൂർത്തിയായ റോഡ് വഴി വേഗത്തിലെത്തുന്ന വാഹനങ്ങൾ പൂർത്തിയാകാത്ത ഭാഗത്തേക്ക് പെട്ടന്ന് കടക്കുമ്പോഴുള്ള അപകടങ്ങളും പതിവാണ്. ഓവുചാലുകളില്ലാത്തതിനാൽ മഴ പെയ്യുമ്പോൾ റോഡിലൂടെയാണ് വെള്ളമൊഴുകുന്നത്. ഏറെ നാൾ തകർന്ന് കിടന്ന ഈ ഭാഗം കഴിഞ്ഞ വർഷം അറ്റകുറ്റപ്പണി നടത്തിയിരുന്നു.

ചെമ്പേരി പുറഞ്ഞാൺ മുതൽ പയ്യാവൂർ വെമ്പുവ ജംഗ്ഷൻ വരെയുള്ള ഭാഗത്തും മലയോര ഹൈവേയുടെ നിലവാരത്തിൽ പണി പൂർത്തിയാക്കിയിട്ടില്ല. ടാറിംഗ് നടത്തിയെങ്കിലും ഓവുചാലുകളോ മറ്റ് സൗകര്യങ്ങളോ ഒരുക്കിയിട്ടില്ല. അവശേഷിക്കുന്ന ഭാഗങ്ങളുടെ നിർമാണത്തിന് കിഫ്‌ബി ഇൻവെസ്റ്റിഗേഷൻ അനുമതി ലഭിച്ചെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. പയ്യന്നൂർ നിയോജക മണ്ഡലത്തിലെ ചെറുപുഴയിൽ ആരംഭിച്ച് പേരാവൂർ മണ്ഡലത്തിലെ വള്ളിത്തോട് വരെ 64.5 കിലോമീറ്റർ ദൂരത്തിൽ ഉന്നത നിലവാരത്തിലാണ് മലയോര ഹൈവേയുടെ നിർമാണം പൂർത്തിയാക്കിയത്. 12 മീറ്റർ വീതി, അതിൽ ഏഴു മീറ്റർ വീതിയിൽ റോഡ് ബിഎംബിസി മാനദണ്ഡത്തിൽ ടാർ ചെയ്തു. ചെറുപുഴ, ആലക്കോട്, നടുവിൽ, ഏരുവേശി, പയ്യാവൂർ, ഉളിക്കൽ, പായം പഞ്ചായത്തുകളിലൂടെയാണ് റോഡ് കടന്നു പോകുന്നത്. 237.92 കോടി രൂപ ചെലവിലാണ് നിർമാണം നടത്തിയത്.

Tags : NattuVishesham DistrictNews

Recent News

Corehub Up