x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

 ലഹരിവ്യാപനം; നഗരം പഴുതടച്ച പൊലിസ്  നിരീക്ഷണത്തിലേക്ക്

വെബ് ഡെസ്ക്
Published: September 8, 2026 12:15 AM IST | Updated: September 8, 2026 12:24 AM IST

പ്രതീകാത്മക ചിത്രം


തൊടുപുഴ: നഗരത്തിലും സമീപപ്രദേശങ്ങളിലും മോഷണങ്ങളും ലഹരിവ്യാപനവും തടയുന്നതിനായി ശക്തമായ നടപടികളുമായി തൊടുപുഴ പൊലിസ്. രാത്രികാലങ്ങളില്‍ ലഹരി സംഘങ്ങളുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പട്രോളിംഗ് ശക്തിപ്പെടുത്താനും ഇത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാനുമാണ് തീരുമാനം. ഇതിന്‍റെ ഭാഗമായി രാത്രിയില്‍ നിശ്ചിത സമയത്തിനു ശേഷം കടകള്‍ പ്രവര്‍ത്തിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തും. ചില രാത്രികാല കടകള്‍ ലഹരിസംഘങ്ങളും മറ്റും താവളമാക്കുന്നതായി സൂചന ലഭിച്ച സാഹചര്യത്തിലാണ് നടപടി.

അടുത്തിടെ തൊടുപുഴയിലെ ഏതാനും ക്ഷേത്രങ്ങളിലും വീടുകളിലും മോഷണങ്ങള്‍ നടന്നിരുന്നു. രണ്ടു മോഷണങ്ങളില്‍ പ്രതികളെ ഉടന്‍തന്നെ പിടികൂടാനായത് പൊലിസിന്‍റെ മികവായി. കോലാനി അമരംകാവ്, കാഞ്ഞിരമറ്റം ഗുരുദേവ മന്ദിരം, കാരിക്കോട് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ മോഷണം നടന്നത്. ഇതിനു പുറമേ പെരുമ്പള്ളിച്ചിറയിലും മുതലക്കോടം പഴയരി ഭാഗത്തും മോഷണം നടന്നു.

പെരുമ്പിള്ളിച്ചിറയില്‍നിന്നു കാറും പഴയരി ഭാഗത്തെ വീട്ടില്‍നിന്നു പണവുമാണ് മോഷ്ടിക്കപ്പെട്ടത്. ഈ കേസില്‍ കണ്ണൂര്‍ പട്ടുവം സ്വദേശി ഇസ്മയിലാണ് പൊലിസിന്‍റെ പിടിയിലായത്. യൂബര്‍ ടാക്‌സി ഡ്രൈവറാണ് പ്രതി. കോലാനി അമരംകാവില്‍ രണ്ടു തവണ മോഷണം നടത്തിയ കേസില്‍ മൂന്നു പ്രതികളും പൊലീസിന്‍റെ പിടിയിലായി.

ഇതിനു പുറമേ നഗരവും പരിസരങ്ങളും കേന്ദ്രീകരിച്ച് ലഹരിക്കച്ചവടവും വ്യാപകമായി നടന്നുവരുന്നുണ്ട്. കഴിഞ്ഞ ദിവസം എംഡിഎംഎയുമായി രണ്ടു പ്രതികള്‍ പൊലീസിന്‍റെ പിടിയിലായിരുന്നു. അടുത്ത ദിവസങ്ങളില്‍ ഒട്ടേറെ ലഹരിക്കേസുകള്‍ പൊലിസ് പിടികൂടിയെങ്കിലും ഇപ്പോഴും രാസലഹരി ഉള്‍പ്പെടെയുള്ളവയുടെ വില്‍പന തകൃതിയായി നടക്കുന്നുണ്ടെന്നാണ് വിവരം. ഇതിനു പുറമേ നഗരത്തിന്‍റെ പല കേന്ദ്രങ്ങളിലും ഭിക്ഷാടനത്തിന്‍റെ മറവില്‍ ലഹരിക്കച്ചവടവും മറ്റ് അതിക്രമങ്ങളും നടക്കുന്നതായും നാട്ടുകാര്‍ക്ക് പരാതിയുണ്ട്. ഈ സാഹചര്യത്തിലാണ് പ്രത്യേക സംഘത്തെ നിയോഗിച്ച് രാത്രികാല പരിശോധന ശക്തമാക്കാന്‍ പൊലിസ് തീരുമാനിച്ചത്.

രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചില കടകള്‍ പൊലിസിന്‍റെ നിരീക്ഷണത്തിലാണ്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അസമയങ്ങളിലും മറ്റും ഇത്തരം സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് എത്തുന്നതായി പൊലിസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങള്‍ ലഹരിക്കച്ചവടത്തിന്‍റെ ഇടത്താവളങ്ങളായി മാറുന്നുണ്ടോയെന്നാണ് പൊലിസ് പരിശോധിക്കുന്നത്. രാത്രികാല കടകള്‍ നിശ്ചിത സമയത്തിനു ശേഷം പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ കൂടിയാലോചനയ്ക്കു ശേഷം തീരുമാനമെടുക്കുമെന്ന് ജില്ലാ പൊലിസ് മേധാവി ഡോ.എ. നസീം വ്യക്തമാക്കി.

Tags : NattuVishasham DistrictNews

Recent News

Corehub Up