x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശൗചാലയത്തിലെ മലിനജലം പഴശി കുടിവെള്ള പദ്ധതിയിലേക്ക് ഒഴുക്കുന്നു


Published: May 16, 2026 01:03 AM IST | Updated: May 16, 2026 01:03 AM IST

ഇരിട്ടി പുതിയ ബസ് സ്റ്റാൻഡിലെ പൊതു ശൗചാലയത്തിൽനിന്ന് പഴശി ജല സംഭരണിയിലേക്ക് മലിനജലം ഒഴുകുന്നു.

ഇരിട്ടി: പുതിയ ബസ് സ്റ്റാൻഡിലെ പൊതുശൗചാലയത്തിൽ നിന്നുള്ള മലിനജലം ഒഴുകി എത്തുന്നത് ജില്ലയുടെ കുടിവെളള ശ്രോതസായ പഴശി ജലസംഭരണിയിലേക്ക്. ജില്ലയിലെ ആയിരക്കണക്കിന് ആളുകൾ കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ആശ്രയിക്കുന്ന ജലസ്രോതസിലേക്കാണ് മലിനജലം കലരുന്നത്. ഇക്കാര്യത്തിൽ നിരവധി തവണ പരാതികൾ നല്കിയെങ്കിലും നഗരസഭ അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിഞ്ഞാൽ നടപടിയെടുക്കാൻ ഓടിയെത്തുന്ന നഗരസഭ ആരോഗ്യ വിഭാഗവും എൻഫോഴ്‌സ്‌മെന്‍റ് വിഭാഗവും ഗുരുതരമായ വിഷയത്തിൽ കണ്ണടയ്ക്കുന്നത് കടുത്ത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. രൂക്ഷമായ കുടിവെള്ള ക്ഷാമവും പകർച്ചവ്യാധി ഭീഷണിയും നിലനിൽക്കുബോഴാണ് അധികൃതരുടെ അനാസ്ഥ. ജില്ലാ നേതൃത്വം വിഷയത്തിൽ അടിയന്തര അന്വേഷണം നടത്തി പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags : Wastewater nattuvishesham local news

Recent News

Corehub Up