x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂവണിയുമോ പച്ചത്തുരുത്ത്

വെബ് ഡെസ്ക്
Published: August 22, 2026 05:18 AM IST | Updated: August 22, 2026 05:18 AM IST

പ്രതീകാത്മക ചിത്രം

തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിലേക്കു മൃഗങ്ങളെ പൂർണമായി മാറ്റുന്നതോടെ ചെന്പൂക്കാവിലെ 140 വർഷം പഴക്കമുള്ള മൃഗശാലയിൽ മ്യൂസിയവും ബോട്ടാണിക്കൽ ഗാർഡനും ഒരുക്കാനുള്ള പദ്ധതിരേഖ വൈകുന്നു. കേരളത്തിലെ മ്യൂസിയങ്ങൾ രൂപകൽപന ചെയ്യുന്ന സർക്കാർ അക്രഡിറ്റഡ് ഏജൻസിയായ "കേരള മ്യൂസിയ’ത്തിനെ മുൻ സർക്കാർ പദ്ധതിരേഖ തയാറാക്കാൻ ഏൽപ്പിച്ചെങ്കിലും മുന്നോട്ടുപോയില്ല. മൃഗശാലയിലെ 10.43 ഏക്കർ വളപ്പിലാണു പദ്ധതി വിഭാവനം ചെയ്തത്. വിശദമായ പ്രോജക്ട് റിപ്പോർട്ട് വന്നശേഷം പരിസ്ഥിതിസംഘടനകളുമായി ചർച്ച ചെയ്ത് ആവശ്യമായ കൂട്ടിച്ചേർക്കൽ നടത്താനായിരുന്നു നീക്കം. നിലവിൽ 20 കോടി രൂപ ടോക്കണ്‍ അഡ്വാൻസ് കണക്കാക്കി ചർച്ചകൾ തുടരുന്നുണ്ടെങ്കിലും ബജറ്റിൽ പണം നീക്കിവയ്ക്കാത്തതിനാൽ ഇനിയും കാത്തിരിക്കേണ്ടിവരും. തൃശൂരിലെ തന്നെ വ്യാപാരസ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ടുപയോഗിച്ചു നിർമിക്കുകയെന്ന ആലോചനയുമുണ്ട്.

അപൂർവമായ നിരവധി വൃക്ഷങ്ങൾ നിറഞ്ഞ മൃഗശാലാവളപ്പിനെ ബോട്ടാണിക്കൽ ഗാർഡനാക്കിമാറ്റാൻ മറ്റിനങ്ങളിലുള്ള മരങ്ങൾ വച്ചുപിടിപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ആവശ്യമാണ്. അധികമുള്ള പ്ലാവ് ഉൾപ്പെടെയുള്ളവ ഒഴിവാക്കേണ്ടിയും വരും.
ഗാർഡൻ, പാർക്കിംഗ് സൗകര്യം, മ്യൂസിയം എന്നിവയ്ക്കൊപ്പം കൂടുതൽ കോണ്‍ക്രീറ്റ് കെട്ടിടങ്ങൾ നിർമിക്കാതെ നിലവിലുള്ളതിൽ പരിമിതപ്പെടുത്തുകയാണു ലക്ഷ്യം. നഗരത്തിലെ ചൂടും കാലാവസ്ഥാവ്യതിയാനത്തിന്‍റെ ആഘാതവും കുറയ്ക്കുന്ന ശ്വാസകോശമായി നിലനിൽക്കുന്ന മൃഗശാലയെ ബോട്ടാണിക്കൽ ഗാർഡനാക്കണമെന്ന ആവശ്യം പച്ചത്തുരുത്ത് എന്ന സംഘടയാണ് ആദ്യമായി മുന്നോട്ടുവച്ചത്.

മരങ്ങളോ സസ്യസന്പത്തോ വെട്ടിമാറ്റാതെ ബോട്ടാക്കൽ ഗാർഡനാക്കുക, മുതിർന്ന പൗരൻമാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും വിശ്രമിക്കാനും പ്രഭാതസായാഹ്നസവാരിക്കുമായി വാക്കിംഗ് ട്രാക്കുകളും ഓപ്പണ്‍ ജിംനേഷ്യവും സ്ഥാപിക്കുക, പുത്തൂർ സുവോളജിക്കൽ പാർക്കിന്‍റെ ഇന്‍റർപ്രെട്ടേഷൻ സെന്‍ററായും പരിസ്ഥിതി പഠന ഇന്‍റേണ്‍ഷിപ്പ് കേന്ദ്രമായും മാറ്റുക, ഒൗഷധസസ്യങ്ങളുടെ നഴ്സറിയും ബട്ടർഫ്ളൈ പാർക്കും സ്ഥാപിക്കുക, പഴയ മ്യൂസിയം കെട്ടിടങ്ങൾ, കൊല്ലങ്കോട് കൊട്ടാരം എന്നിവയിൽ പുരാവസ്തു ബൊട്ടാണിക്കൽ മ്യൂസിയം ഒരുക്കുക തുടങ്ങിയ നിർദേശങ്ങളുമുണ്ട്.

ചെറിയ അക്കാദമിക് സമ്മേളനങ്ങൾക്കായി ഹാളുകൾ നൽകി വരുമാനം കണ്ടെത്താമെന്നും സംഘടന നിർദേശം വയ്ക്കുന്നു. 14.07 ഏക്കറിലുള്ള മൃഗശാലയിൽ 80 സെന്‍റിൽ വിവിധ കൂടുകളാണ്. 2.31 ശതമാനം സ്ഥലത്തു കെട്ടിടങ്ങളും സ്ഥിതിചെയ്യുന്നു.

Tags : NattuVishesham DistricteNews

Recent News

Corehub Up