കഴക്കൂട്ടം: കോടതിയിലുള്ള കേസിൽ സാക്ഷി പറയുന്നതിൽ നിന്നും പിന്മാറണമെന്ന ആവശ്യം നിരസിച്ചതിനെ തുടർന്ന് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികളെ തെളിവെടുപ്പിനെത്തിച്ചു.
ചിറാറ്റുമുക്ക് ഫാത്തിമപുരം എസ് വി എം ഹൗസിൽ വിനോജ് (29), ചിറ്റാറ്റ്മുക്ക് സെന്റ് ആൻഡ്രൂസ് പാലത്തിനു സമീപം കനാൽ പുറമ്പോക്കിൽ ഡൊമിനിക്ക് (28) എന്നിവരെയാണ് തെളിവെടുപ്പിനെത്തിച്ചത്.കഴിഞ്ഞ മാസം 18ന് രാത്രി 11നായി രുന്നു ആക്രമണം നടത്തിയത്. വീട്ടിലേക്ക് സ്കൂട്ടറിൽ വരികയായിരുന്ന ചിറ്റാറ്റുമുക്ക് ശാസ് താംകോവിലിനു സമീപം ശാലോം വീട്ടിൽ ഫെബിനെയും സുഹൃത്തിനെയും പിൻതുടർന്ന പ്രതികൾ ചിറ്റാറ്റുമുക്ക് ജംഗ്ഷനിൽവച്ച് മോട്ടോർസൈക്കിൾ തടഞ്ഞുനിർത്തി വെട്ടുകത്തി ഉപയോഗിച്ച് വെട്ടിപ്പരി ക്കേൽപ്പിക്കുകയായിരുന്നു.
പരാതിയെ തുടർന്നു നരഹത്യശ്രമത്തിന് കഠിനംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കഠിനംകുളം ഇൻസ്പെക്ടർ എസ്എച്ച്ഓ സുനുമോന്റെ നേതൃത്വത്തിൽ എസ്ഐ അനൂപ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഹാഷിം, സിപിഒ ദീപക് എന്നിവരുടെ ടീം അന്വേഷണം ഊർജിതമാക്കിയതിനെ തുടർന്നു പിടിക്കപ്പെടുമെന്നു മനസിലാക്കി പ്രതികൾ ആറ്റിങ്ങൽ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങുകയായിരുന്നു.
തുടർന്നാണ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയത്. പ്രതികൾ കൃത്യത്തിന് ഉപയോഗിച്ച വെട്ടുകത്തിയും ബൈക്കും കഴക്കൂട്ടത്തുനിന്ന് കണ്ടെടുത്തു