Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വന്യജീവി ആക്രമണം: ഓര്‍ഡിനന്‍സ് അനിവാര്യം
ജോസ് കെ. മാണി
കേരളത്തിലെ 13 ജില്ലകളിലും പ്രതിദിനം നിരവധി പ്രദേശങ്ങളില്‍ വന്യജീവി ആക്രമണങ്ങള്‍ ഉണ്ടാകുന്നുണ്ട്. കാട്ടാനയും കാട്ടുപോത്തും കടുവയും കരടിയും പുലികളുമടക്കമുള്ള അപകടകാരികളായ വന്യമൃഗങ്ങളാണ് പല മേഖലകളിലും ജനജീവിതത്തിന് ഭീഷണിയുയര്‍ത്തി വിഹരിക്കുന്നത്. ഇത്തരം മൃഗങ്ങളുടെ കാര്യത്തില്‍ എന്തുചെയ്യണമെന്ന് തീരുമാനമെടുക്കുന്നത് 1972ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം മുഖ്യ വനപാലകനാണ്. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ആക്രമണകാരികളായ വന്യജീവികളുടെയെല്ലാം കാര്യത്തില്‍ ഈ ഉദ്യോഗസ്ഥന് തീരുമാനമെടുത്തു വരുമ്പോഴേക്കും കനത്ത നാശനഷ്ടങ്ങള്‍ക്ക് പ്രദേശം വിധേയമായിക്കഴിഞ്ഞിരിക്കും.
ഒരാള്‍ മനുഷ്യനെ കൊല്ലാന്‍ വരുമ്പോള്‍ സ്വയ രക്ഷാര്ഥം അയാളെ കൊല്ലാനുള്ള അധികാരം നിയമം നമുക്ക് നല്‍കുന്നുണ്ട്. എന്നാല്‍, വന്യമൃഗങ്ങള്‍ മനുഷ്യനെ കൊല്ലാന്‍ വരുമ്പോള്‍ അവയെ കൊല്ലരുതെന്ന് പറയുന്നതില്‍ എന്തര്‍ഥമാണുള്ളത്? വന്യജീവികളെ അധിക്ഷേപിച്ചു എന്ന കാരണം ചുമത്തിയും വനപാലകര്‍ക്ക് കേസെടുക്കാന്‍ സൗകര്യം ചെയ്യുന്ന 1972ലെ വന്യജീവി സംരക്ഷണ നിയമം ഇന്നത്തേതുപോലെ നിലനില്‍ക്കുന്നിടത്തോളം കാലം മനുഷ്യരുടെ ജീവനും സ്വത്തിനും യാതൊരു സുരക്ഷയും ലഭിക്കില്ലെന്നത് തമസ്കരിച്ചുള്ള ഏതൊരു നിലപാടും, അത് ആരുടെ ഭാഗത്തുനിന്നുമുണ്ടായാലും മാപ്പര്‍ഹിക്കാത്ത സംഗതിയാണ്.
പരിഹാരമാർഗം
ഈ ദുര്‍ഗതിക്ക് പരിഹാരം കാണാന്‍ ഒരു മാര്‍ഗമേയുള്ളൂ. വന്യജീവി ആക്രമണങ്ങളുണ്ടാവുമ്പോള്‍ ജനങ്ങളുടെ സ്വത്തിനും ജീവനും സുരക്ഷ ഉറപ്പാക്കുന്ന ഐപിസി 100,103 വകുപ്പുകളുടെ ചുവടുപിടിച്ച് ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിനുള്ള സാധ്യത സംസ്ഥാന സര്‍ക്കാര്‍ ഗൗരവതരമായി പരിശോധിക്കണം. ജനവാസ മേഖലകളിലെത്തുന്ന അപകടകാരികളായ വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലാന്‍ ഉത്തരവിറക്കുന്നതിന് ജില്ലാ മജിസ്ട്രേറ്റുമാരെയും അത് നടപ്പിലാക്കാന്‍ പോലീസിനെയും നിയമപരമായി അധികാരപ്പെടുത്തികൊണ്ടുള്ള ഒരു ഓര്‍ഡിനന്‍സ് കേരള സര്‍ക്കാര്‍ കൊണ്ടുവരണം.
ഓര്‍ഡിനന്‍സ് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ മനുഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് 1972ലെ വന്യജീവി സംരക്ഷണ നിയമത്തില്‍ നിലവിലുള്ള പരിമിതികള്‍ സംസ്ഥാന സര്‍ക്കാരിന് കോടതിയില്‍ ചൂണ്ടിക്കാട്ടാനാവും. ഇതല്ലെങ്കില്‍ വന്യജീവി സംരക്ഷണ നിയമങ്ങളില്‍ എന്തുതന്നെ പറഞ്ഞാലും അടിയന്തര സാഹചര്യങ്ങളില്‍ അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവ് പോലീസിന് ജില്ലാ കളക്ടര്‍മാര്‍ നല്കുന്ന വിധത്തില്‍ പോലീസ് ആക്ടിലെ ബന്ധപ്പെട്ട വ്യവസ്ഥയില്‍ ഒരു ഭേദഗതി കൊണ്ടുവരാനുള്ള നിയമസാധ്യതയും സര്‍ക്കാര്‍ ഗൗരവതരമായി പരിശോധിക്കണം.
ജനവാസ മേഖലകളില്‍ എത്തുന്ന അപകടകാരികളായ വന്യമൃഗങ്ങളെ കണ്ടാലുടന്‍ വെടിവച്ചു കൊല്ലുകയോ ഉടന്‍ മയക്കുവെടി വച്ചു പിടികൂടി സംസ്ഥാനത്തിന് പുറത്തുള്ള വനമേഖലയിലേക്കു മാറ്റുകയോ, അതല്ലെങ്കില്‍ സുരക്ഷിതമായി കൂട്ടിലടച്ച് സംരക്ഷിക്കുകയോ ചെയ്യുക. ഈ മൂന്ന് പോംവഴികളല്ലാതെ ഈ പ്രശ്നത്തില്‍ നടത്തുന്ന ഏതൊരു പരിഹാരമാര്‍ഗവും വെള്ളത്തില്‍ വരയ്ക്കുന്ന വര പോലെയാണെന്നും ഖജനാവില്‍നിന്ന് പ്രതിദിനം ലക്ഷങ്ങള്‍ ചോരുന്ന വഴിയാണെന്നുമുള്ള തിരിച്ചറിവ് ഒരു ആസൂത്രണ വിദഗ്ധനും ഇനിയും ബോധ്യമാകാത്തതും ആശ്ചര്യജനകമാണ്.
കേരളത്തിലെ വനാതിര്‍ത്തി പങ്കിടുന്ന ജനവാസ മേഖലകളില്‍ സമാധാനത്തോടെയും സുരക്ഷിതത്വത്തോടെയും കഴിയാനുള്ള ജനങ്ങളുടെ അവകാശം ഉറപ്പാക്കിക്കൊണ്ടുള്ള പരിഹാരമാണ് വന്യജീവി ആക്രമണകാര്യത്തില്‍ പരിഹാരമായി ഉണ്ടാകേണ്ടത്. മനുഷ്യരുടെ സ്വകാര്യ സ്വത്തുവകകളും ജീവനും നശിപ്പിക്കുന്നത് നമ്മുടെ രാജ്യത്ത് ക്രിമിനല്‍ കുറ്റമാണ്. ഐപിസി 100, 103 വകുപ്പുകള്‍ ഇതുറപ്പാക്കുന്നുണ്ട്. ഈ വകുപ്പുകളുടെ നഗ്നമായ ലംഘനമായി 1972ലെ വന്യജീവി സംരക്ഷണ നിയമത്തെ ഇതുപോലെ നിലനിര്‍ത്തിയിട്ട് എങ്ങനെ ഇന്ത്യയെ പുരോഗമനരാജ്യം എന്നു വിളിക്കാനാവും.
വിചിത്രമായ സാഹചര്യം
ആഹാരസമ്പാദനത്തിനും സാമ്പത്തികലാഭത്തിനും വിനോദങ്ങള്‍ക്കുമായി മനുഷ്യര്‍ വനത്തിലെത്തി വന്യമൃഗങ്ങളെ കൊന്നൊടുക്കുന്നത് തടയുന്നതിനും വംശനാശത്തില്‍നിന്ന് അവയെ രക്ഷിക്കുന്നതിനുംവേണ്ടിയാണ് 1972ല്‍ ഇന്ത്യയില്‍ കേന്ദ്ര വന്യജീവി സംരക്ഷണ നിയമമുണ്ടായത്. ഇതിനു മുമ്പുതന്നെ 1960ല്‍ വന്യജീവികളോടുള്ള ക്രൂരതകള്‍ തടയാനുള്ള നിയമം നിലവിലുണ്ടായിരുന്നു. വനത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കേണ്ട ഈ നിയമം ജനവാസ മേഖലകളിലും പ്രാവര്‍ത്തികമാകുന്നു എന്ന വിചിത്രമായ സാഹചര്യമാണ് ഇന്ന് രാജ്യത്തു നിലനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ ഏറ്റവും കടുത്ത മനുഷ്യദ്രോഹ നിയമമായി ഈ നിയമം പരിണമിച്ചിരിക്കുന്നു. ജനവാസ മേഖലകളിലെത്തുന്ന അപകടകാരികളായ വന്യമൃഗങ്ങളെ ഈ നിയമം അനുസരിച്ചു മാത്രമേ കൈകാര്യം ചെയ്യാന്‍ കഴിയൂ. ഇങ്ങനെ കൈകാര്യം ചെയ്യാനെടുക്കുന്ന കാലതാമസമാണ് കേരളത്തെ കൊലക്കളമാക്കി മാറ്റിയിരിക്കുന്നത്.
നമ്മുടെ രാജ്യത്തെ വനത്തിനുള്ളില്‍ വന്യജീവികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിരിക്കുന്നു എന്നത് തര്‍ക്കമറ്റ വസ്തുതയാണ്. ഓരോ വിഭാഗത്തിലുമുള്ള വന്യജീവികളുടെ കൃത്യമായ കണക്കുകള്‍ സര്‍ക്കാരിന്റെ കൈയില്‍ പോലും ഉണ്ടെന്നു തോന്നുന്നില്ല. പലരും പല സംഖ്യയും പല ശതമാന കണക്കുകളുമാണ് പുറത്തുവിടുന്നത്. വനത്തിനുള്ളിലെ മൃഗസംഖ്യ സംബന്ധിച്ച ശരിയായ വിശദാംശങ്ങള്‍ ലഭ്യമല്ല. അനിയന്ത്രിതമായ തോതിലുള്ള വംശവര്‍ധനയാണ് വന്യജീവികളിലുണ്ടായിട്ടുള്ളത് എന്നാണ് വനമേഖലകളുമായി സമ്പര്‍ക്കമുള്ളവര്‍ പറയുന്നത്. ഇങ്ങനെ ക്രമാതീതമായി മൃഗസംഖ്യ വര്‍ധിച്ച കാരണത്താല്‍ എല്ലാ വന്യമൃഗങ്ങള്‍ക്കും ആവശ്യമായ ഭക്ഷണവും വെള്ളവും വനമേഖലകളില്‍ ലഭ്യമല്ല. ഭക്ഷണവും വെള്ളവും തേടിയും കൂട്ടത്തില്‍നിന്നു പുറത്താക്കപ്പെടുന്ന അവസ്ഥയുണ്ടാകുമ്പോഴും വന്യമൃഗങ്ങള്‍ ജനവാസ മേഖലകളിലെത്തുന്നു.
വന്യജീവി മാനേജ്മെന്റ്
ഓരോ പ്രദേശത്തിന്റെയും പ്രത്യേകത കണക്കിലെടുത്തുള്ള വന്യജീവി മാനേജ്മെന്റിന് നാളിതുവരെയായി ഇന്ത്യ ഒരു പ്രായോഗിക മാര്‍ഗവും അവലംബിച്ചിട്ടില്ല. വനവും വന്യജീവികളും കേന്ദ്രപട്ടികയില്‍ ഉള്‍പ്പെടുന്ന വിഷയമാണ്. അത് സംസ്ഥാന കാര്യമല്ല. ഈ വിഷയത്തില്‍ കേന്ദ്ര നയങ്ങളും നിയമങ്ങളും നടപ്പാക്കുക എന്ന ജോലി മാത്രമാണ് സംസ്ഥാനങ്ങള്‍ക്കുള്ളത്. രാജ്യത്തെ നിയമമനുസരിച്ച് കേന്ദ്രപട്ടികയില്‍ ഉള്‍പ്പെട്ട വിഷയങ്ങളില്‍ ഒരു ദേശീയ നയമോ നിയമമോ നിലവിലുണ്ടെങ്കില്‍ അതിനെ മറികടന്ന് തീരുമാനമെടുത്തു നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്കാവില്ല .ആവര്‍ത്തിച്ചുള്ള ഉത്തരവുകളിലൂടെ സുപ്രീംകോടതി ഇക്കാര്യം പലതവണ അസന്നിഗ്ധമായി വ്യക്തമാക്കിയിട്ടുള്ളതുമാണ്. എന്നാല്‍ കേന്ദ്രനിയമത്തിന്റെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് സംസ്ഥാനങ്ങള്‍ക്ക് നിയമമുണ്ടാക്കാം. ഇതിന് രാഷ്ട്രപതിയുടെ അനുമതി വാങ്ങണം.
ലോകത്തെ ഇതര രാജ്യങ്ങള്‍ വന്യജീവി പരിപാലനത്തിന് അവലംബിക്കുന്ന ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഇന്നും നാം അവലംബിക്കാത്തതിനെ മനുഷ്യരോടുള്ള ക്രൂരത എന്നു പേരിട്ടേ വിളിക്കാനാവൂ. വന്യജീവി ഫെര്‍ട്ടിലിറ്റി നിയന്ത്രണം വളരെ ഫലപ്രദമായി പല പാശ്ചാത്യരാജ്യങ്ങളും നടപ്പാക്കുന്നുണ്ട്. അനിയന്ത്രിതമായ തോതില്‍ വന്യജീവികളുടെ വംശവര്ധനയുണ്ടാകുന്നതു തടയുന്നതിന് ആവശ്യമായ ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവര്‍ അവലംബിക്കുന്നുണ്ട്. ഇത്തരം സാധ്യതകള്‍ രാജ്യവ്യാപകമായി പരീക്ഷിക്കാനുള്ള നിര്‍ദേശങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് എന്താണു തടസം എന്നതിന് കൃത്യമായ ഒരു ഉത്തരവും ആരില്‍നിന്നും ലഭിക്കാത്ത നാടാണ് ഇന്ത്യ.
ഒരു പ്രദേശത്തെ വനമേഖലയ്ക്ക് താങ്ങാനാവാത്ത വിധത്തില്‍ വലിയതോതില്‍ വന്യമൃഗങ്ങള്‍ അവിടെ പെരുകിയാല്‍ അവയെ ഭക്ഷണമായി ഉപയോഗിക്കാന്‍ അനുമതി നല്കുന്ന രാജ്യങ്ങളുണ്ട്. കങ്കാരു ഓസ്ട്രേലിയയുടെ ദേശീയ മൃഗമാണ്. കങ്കാരുക്കള്‍ ഒരു നിശ്ചിത തോതിനും മുകളില്‍ പെരുകിയാല്‍ അവയെ പിടികൂടി അവയുടെ മാംസമെടുത്ത് വില്‍ക്കാനുള്ള അനുമതി അവിടത്തെ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. നോര്‍വെയും സ്വീഡനുമടക്കമുള്ള രാജ്യങ്ങളും മനുഷ്യസുരക്ഷ ഉറപ്പാക്കിക്കൊണ്ടുള്ള വന്യജീവി സംരക്ഷണം മാതൃകാപരമായി നടത്തുന്ന രാജ്യങ്ങളാണ്. ഇന്ത്യയില്‍ മാത്രം ഇതെന്തുകൊണ്ടു സാധ്യമല്ല എന്നതിന് ആരും ഉത്തരം നല്‍കുന്നതുമില്ല.
നിലവിലെ രീതികള്‍ അശാസ്ത്രീയം
ജനവാസ മേഖലയിലെത്തുന്ന വന്യജീവികളെ കൈകാര്യം ചെയ്യുന്ന നിലവിലെ രീതികള്‍ അശാസ്ത്രീയവും അപ്രായോഗികവും മനുഷ്യവിരുദ്ധവുമാണ്. അപകടകാരികളായ വന്യജീവികളുടെ പിന്നാലെ ഒച്ചയിട്ടു നടന്നും പടക്കം പൊട്ടിച്ചും കാടുകയറ്റിയാല്‍ തീര്‍ന്നു, നമ്മുടെ വനപാലകരുടെ ദൗത്യം. ഇത്തരം ഓരോ ദൗത്യത്തിനുമിടയില് ഓരോ വന്യമൃഗവും ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശത്തിനും സ്വത്തുവകകള്‍ നശിപ്പിച്ചതിനും മനുഷ്യജീവനുകളെടുത്തതിനും ശേഷവുമാകും കാടുകയറുന്നത്.
ആളനക്കവും ബഹളങ്ങളും നിലയ്ക്കുമ്പോള്‍ അവ വീണ്ടും ജനവാസ മേഖലയിലേക്കുതന്നെ മടങ്ങിയെത്തുന്നു. മറ്റൊരു രീതിയാണ് ഏറെ ആശ്ചര്യജനകം. ജനവാസ മേഖലകളിലിറങ്ങുന്ന വന്യമൃഗത്തെ മയക്കുവെടി വച്ചോ കൂടു സ്ഥാപിച്ചോ പിടികൂടും. എന്നിട്ട് അതിനെ മറ്റൊരു വനമേഖലയില്‍ തുറന്നുവിടും. ഇത്രയും വിഡ്ഢിത്തം നിറഞ്ഞ ഒരു പരിഹാരമാര്‍ഗം ഇന്ത്യയില്‍ അല്ലാതെ ലോകത്ത് എവിടെയെങ്കിലും നടക്കുന്നുണ്ടോ എന്നതു സംബന്ധിച്ച ഒരു പഠനമെങ്കിലും മനുഷ്യസുരക്ഷയെ മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ നടത്തേണ്ടതാണ്.
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
Latest News
തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഹരിശ്ചന്ദ്രനാണെന്നു പറയുന്നു; ഷാഫിക്കെതിരെ പി. ജയരാജൻ
ഗുജറാത്തിനെ വീഴ്ത്തി ബംഗളൂരു
സ്കൂൾ തലത്തിലുള്ള ഗ്രേസ് മാർക്ക് മാനദണ്ഡത്തിൽ മാറ്റം വരുത്തി സർക്കാർ
ആലപ്പുഴയിൽ മത്സരയോട്ടത്തിനിടെ സ്വകാര്യ ബസ് കെഎസ്ആർടിസി ബസിലിടിച്ചു
ഗുജറാത്തിൽ ലഹരിവേട്ട; പാക് ബോട്ടിൽനിന്നും 600 കോടിയുടെ മയക്കുമരുന്ന് പിടികൂടി
Latest News
തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഹരിശ്ചന്ദ്രനാണെന്നു പറയുന്നു; ഷാഫിക്കെതിരെ പി. ജയരാജൻ
ഗുജറാത്തിനെ വീഴ്ത്തി ബംഗളൂരു
സ്കൂൾ തലത്തിലുള്ള ഗ്രേസ് മാർക്ക് മാനദണ്ഡത്തിൽ മാറ്റം വരുത്തി സർക്കാർ
ആലപ്പുഴയിൽ മത്സരയോട്ടത്തിനിടെ സ്വകാര്യ ബസ് കെഎസ്ആർടിസി ബസിലിടിച്ചു
ഗുജറാത്തിൽ ലഹരിവേട്ട; പാക് ബോട്ടിൽനിന്നും 600 കോടിയുടെ മയക്കുമരുന്ന് പിടികൂടി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top