Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മുഖ്യമന്ത്രി ചോദിച്ചതല്ലേ സത്യം?
അനന്തപുരി/ ദ്വിജന്
കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് തലസ്ഥാനത്ത് കഴിഞ്ഞ ആറിന് മുസ്ലിം സമുദായത്തിൽപ്പെട്ടവർക്കായി നടത്തിയ മുഖാമുഖം പരിപാടിയായ ഇൻസാഫിൽ മുഖ്യമന്ത്രി പിണറായി വിജയൻ രോഷാകുലനായി ചോദിച്ച ചോദ്യം സത്യമല്ലേ? കേരളത്തിൽ മതസൗഹാർദം പുലരണമെന്നു കരുതുന്ന എല്ലാവരുടെയും വികാരമല്ലേ? അക്രമികളെ ഭയന്ന് മറ്റു മതേതര നേതാക്കളാരും വായ് തുറക്കാൻപോലും ധൈര്യം കാണിക്കാത്ത കാലത്ത് മുഖ്യമന്ത്രി ഇത്തരമൊരു ചോദ്യമുന്നയിച്ചത് ധീരതയാണ്, സാഹസികതയുമാണ്.
സത്യം പറഞ്ഞ അദ്ദേഹത്തിനെതിരേ, തോമസ് ഐസക്കിനെ പത്തനംതിട്ടയിൽ തോൽപ്പിക്കാൻ മനഃപൂർവം നടത്തിയ കളി എന്നിങ്ങനെയുള്ള വിലകുറഞ്ഞ രാഷ്ട്രീയ നിരീക്ഷണങ്ങൾ നടത്തുന്നവരും ഈ പ്രതികരണത്തിന്റെ പേരിൽ മുഖ്യമന്ത്രിക്കെതിരേ ചാനൽ ചർച്ച നടത്തുന്നവരും പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കി പ്രകടനം നടത്തുന്നവരും ഇവിടെ മതസൗഹാർദം പുലരരുതെന്ന് ആഗ്രഹിക്കുന്നവരാണ്.
മുഖ്യമന്ത്രിയുടെ പ്രതികരണത്തിനെതിരേ പ്രകടനം നടത്തിയവർ ലോകത്താകെ മതഭീതി പടർത്തുന്നവരാണ്. എത്ര വിഷയങ്ങളിൽ കൂടെ നിന്നാലും ഒരു വിഷയത്തിൽ വ്യത്യസ്തമായ നിലപാടെടുത്താൽ സാമുദായികമായിത്തന്നെ പ്രതികരിക്കാൻ, അല്ലാത്തപ്പോൾ മതസൗഹാർദ യോഗങ്ങൾ വിളിച്ചുകൂട്ടി തങ്ങളുടെ താത്പര്യം സംരക്ഷിക്കാൻ മിടുക്കു കാണിക്കുന്ന ഇക്കൂട്ടർക്കിടയിലെ മിതവാദികളും മടികാണിക്കില്ല എന്നത് കഴിഞ്ഞകാല ചരിത്രം. ഷാബാനു കേസിനെ തുടർന്ന് മുസ്ലിം മതമൗലികവാദികളുടെ താത്പര്യമനുസരിച്ച് വ്യക്തിനിയമത്തിൽ മാറ്റം വരുത്തിക്കൊടുത്തതിന് അടി വാങ്ങിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് അടക്കം എത്രയോ ഉദാഹരണങ്ങൾ നമുക്കു മുന്നിലുണ്ട്. ഇന്ന് മുസ്ലിം തീവ്രവാദികളുടെ ശത്രുപക്ഷത്തായ പി.സി. ജോർജിനും ഉണ്ടാകില്ലേ ഇത്തരം കഥകൾ.
ഇൻസാഫിൽ സംബന്ധിച്ച മുഖ്യമന്ത്രിയോട്, കേരള നദ്വത്തുൽ മുജാഹുദീൻ സംസ്ഥാന ഉപാധ്യക്ഷൻ ഡോ. ഹുസൈൻ മടവൂർ ചോദിച്ചു, ഫെബ്രുവരി 24ന് പൂഞ്ഞാറിലെ പള്ളിയിൽ നടന്ന സംഭവത്തിന്റെ പേരിൽ ഒരു സമുദായത്തിൽപ്പെട്ടവരെ മാത്രം പോലീസ് കേസിൽ പ്രതികളാക്കുന്നത് ശരിയാണോ? പതിവു രീതിക്കാണെങ്കിൽ എങ്ങും തൊടാത്ത ഒരുത്തരം പറഞ്ഞ്, അല്ലെങ്കിൽ മുസ്ലിംകളെ സുഖിപ്പിക്കുന്ന മറുപടി പറഞ്ഞ് മതസൗഹാർദം പുലർത്തുന്നതിന് മുസ്ലിംകൾ കാണിക്കുന്ന വിശാലമനസ്കതയുടെ അടയാളമായി സംഭവത്തെ ചിത്രീകരിച്ച് മുസ്ലിം ഭയം പ്രകടമാക്കാറുള്ള നേതാക്കളിൽനിന്നും വ്യത്യസ്തനായി മുഖ്യമന്ത്രി ചോദിച്ചു:
“എന്തു തെമ്മാടിത്തരമാണ് അവിടെ കാണിച്ചത്. ആ ഫാദറുടെ നേരെ വണ്ടി കയറ്റുകയല്ലേ ചെയ്തത്. അദ്ദേഹം രക്ഷപ്പെട്ടതാണ്. ആ പോയ ചെറുപ്പക്കാരുടെ സെറ്റിൽ എല്ലാവരും ഉണ്ടാകുമെന്നല്ലേ നമ്മൾ കരുതിയത്. പക്ഷേ അതിൽ എല്ലാവരും മുസ്ലിം സമുദായത്തിൽപ്പെട്ടവരായിരുന്നു” -മുഖ്യമന്ത്രി ആർക്കും സംശയം വരാത്തവിധം വെളിപ്പെടുത്തി.
“ഹുസൈൻ മടവൂരിനെപ്പോലുള്ളവർ തെറ്റായ ധാരണ വച്ചുപുലർത്തരുത്. നിങ്ങളൊക്കെ പ്രത്യേക സ്ഥാനത്തിരിക്കുന്നവരാണ്. ശരിയായ ധാരണയോടുകൂടി മാത്രമെ കാര്യങ്ങൾ അവതരിപ്പിക്കാവൂ’’- അദ്ദേഹം ഉപദേശിച്ചു.
മുഖ്യമന്ത്രിയുടെ പ്രതികരണം സത്യമാണെന്നു സമ്മതിക്കുന്നവരിൽതന്നെ ചിലരെങ്കിലും അങ്ങനെ പറയേണ്ടിയിരുന്നോയെന്ന് ചോദിച്ചു. പൂഞ്ഞാർ പള്ളി അങ്കണത്തിൽ ഫെബ്രുവരി 24ന് നടന്ന സംഭവത്തെ പിന്നെ എങ്ങനെയാണു ചിത്രീകരിക്കേണ്ടത്.
മതനിന്ദയുടെ അപമാനവും വേദനയും കടിച്ചുപിടിച്ച് ക്രൈസ്തവർ പുലർത്തുന്ന സംയമനത്തിൽ മുളകരച്ചു തേയ്ക്കുകയായിരുന്നു സർക്കാർ പരിപാടിയിൽ ഹുസൈൻ മടവൂർ ചെയ്തത്. പിറ്റേന്ന് പ്രതിഷേധപ്രകടനം നടത്തിയവർ, തങ്ങൾ മതേതരത്വത്തിന്റെ ശത്രുക്കളാണെന്ന് ഏറ്റുപറയുകയുമായിരുന്നു. പത്ത് വോട്ടിനുവേണ്ടി ഒന്നും കണ്ടില്ലെന്ന് നടിക്കുന്നവർ തീ വിതയ്ക്കുന്നവരാണ്. അല്ലെങ്കിൽ അതിന് കൂട്ടുനിൽക്കുന്നവർ. ഇൻസാഫിൽ ഇത്തരത്തിലുള്ള ആദ്യചോദ്യത്തിനുതന്നെ മുഖത്തടിക്കുംപോലെയാണെങ്കിലും മുഖ്യമന്ത്രി സത്യം പറഞ്ഞതുകൊണ്ട് അത്തരം കൂടുതൽ ചോദ്യങ്ങൾ ഉണ്ടായില്ല. ഇല്ലെങ്കിൽ ക്രൈസ്തവരെ പ്രതികളാക്കി കേസെടുക്കണമെന്ന പ്രമേയംകൂടി പാസാക്കുമായിരുന്നു.
ഇൻതിഫാദ
മുസ്ലിംകൾ ഒഴികെ എല്ലാവരെയും നിഗ്രഹിക്കണം എന്ന മുദ്രാവാക്യം ഉയർത്തുന്ന ഹമാസിനുവേണ്ടി ഇവിടെ മതേതരക്കാർ എന്തിന് ആവേശം കാണിക്കുന്നു? ഒരു മതത്തിൽപ്പെട്ടവർ മാത്രം ജീവിച്ചാൽ മതിയെന്നു പറയുന്ന ഹമാസുകൾ എങ്ങനെ മതേതരവാദികളാകും? കേരള സർവകലാശാലാ യുവജനോത്സവത്തിന് എന്തേ ഇൻതിഫാദ എന്ന പേരിട്ടു? ആ അറബി വാക്കിന്റെ അർഥംതന്നെ കലാപാഹ്വാനമെന്നല്ലേ? അധിനിവേശങ്ങൾക്ക് പ്രതിഷേധം നടത്താനുള്ള വേദിയാണോ സർവകലാശാലാ യുവജനോത്സവം? പാലാ കോളജിൽ യുവജനോത്സവ വേദികൾക്കെല്ലാം കൊടുത്തത് മലയാളികൾക്കു മനസിലാകാത്ത ഇസ്ലാമിക പേരുകൾ. ഇത്തരം പ്രവണതകളല്ലേ ഹൈന്ദവ തീവ്രവാദത്തെ വളർത്തുന്നത്? സർവകലാശാലാ യൂണിയനും സർക്കാരിന്റെ ന്യൂനപക്ഷ വകുപ്പും പുത്തൻ പദങ്ങൾ അടിച്ചേൽപ്പിച്ച് ഇസ്ലാമീകരണം നടത്തുന്നത് ആർക്കും മനസിലാകില്ലെന്നോ? മതേതരത്വം പറഞ്ഞ് നടത്തുന്ന ഈ വിധേയത്വമല്ലേ ഇസ്ലാമോ ഫോബിയ വളർത്തുന്നത്.
അഭിമന്യുവിന്റെ കേസ് രേഖകൾ
എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന എം. അഭിമന്യു എന്ന യുവാവിനെ അഞ്ചു വർഷം മുന്‍പ് 2018 ജൂലൈ രണ്ടിന് മുസ്ലിം തീവ്രവാദികൾ കോളജിലെ ഹോസ്റ്റൽ മുറിയിൽനിന്നും വിളിച്ചുണർത്തി കുത്തിക്കൊലപ്പെടുത്തിയ കേസ് സംബന്ധിച്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചിരുന്നു രേഖകൾ നഷ്ടപ്പെട്ടു. വളരെ ഗുരുതരമായ സംഭവമാണിത്. അതിപ്രധാനമായ ഒരു കേസിൽ പ്രതികൾ രക്ഷപ്പെടുന്നതിനുപോലും ഇടയായേക്കാവുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത് എന്നാണു നിയമവിദഗ്ധർ പറയുന്നത്.
പല രേഖകളുടെയും കോപ്പികൾ ഉണ്ടാകാമെങ്കിലും കോടതിയിൽ സമർപ്പിച്ച പലതിനും കോപ്പികൾ ഉണ്ടാകില്ല എന്നും പറയുന്നു. ചാർജ് ഷീറ്റ്, പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്നിവയടക്കം 11 രേഖകളാണു കാണാതായത് എന്നാണ് പുറത്തുവരുന്ന വിവരം. കൊലയ്ക്കുപയോഗിച്ച കത്തി പോലുള്ള തൊണ്ടിമുതലുകൾ കാണാതായിട്ടുണ്ടോ എന്നെല്ലാം വെളിപ്പെടേണ്ടതുണ്ട്. എങ്ങനെ അവ നഷ്ടപ്പെട്ടു എന്നത് പ്രധാന വിഷയമാണ്. ചടങ്ങ് അന്വേഷണം കൊണ്ട് ഈ കേസ് തേച്ചുമായ്ച്ചു കളയരുത്. കോടതിയിലുള്ള വിശ്വാസം പോലും നഷ്ടപ്പെടുത്തുന്ന നടപടിയാകുമത്.
അഭിമന്യുവിന്റെ കൊലപാതകികളെ പിടികൂടുന്നതിൽ കേരള പോലീസ് കാണിക്കുന്ന അലംഭാവത്തെക്കുറിച്ച് അഭിമന്യുവിന്റെ മാതാപിതാക്കളും പരാതിപ്പെട്ടിരുന്നു. അഭിമന്യു രക്തസാക്ഷി ഫണ്ടായി പാർട്ടി പിരിച്ചത് 3.10 കോടി രൂപയാണ്. അതിൽ ഒരു ഭാഗമാണ് വീട്ടുകാർക്കു കൊടുത്തത്. ബാക്കി പാർട്ടി എടുത്തു. ഇപ്പോൾ കേസ് രേഖകൾ കോടതിയിൽനിന്നും നഷ്ടപ്പെട്ടു എന്ന വാർത്ത പടരുന്പോഴും പലവിധ സംശയങ്ങൾ ജനങ്ങളുടെ മനസിൽ ഉയരുന്നു. സിപിഎം- മുസ്ലിം തീവ്രവാദി ബന്ധത്തിന്റെ തെളിവാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉന്നയിക്കുന്ന ആരോപണം വിശ്വസിക്കുന്ന ബിജെപിക്കാരല്ലാത്തവരും ഉണ്ട്.
ബിജെപിയുടെ സ്ഥാനാർഥികൾ
2019ലെ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഹകരിച്ചു പ്രവർത്തിച്ചശേഷം ആ ബന്ധം അവസാനിപ്പിച്ചപ്പോൾ അക്കാലത്തെ ജനപക്ഷം നേതാവായിരുന്ന പി.സി. ജോർജ് നടത്തിയ വിലയിരുത്തലുണ്ട്. ബിജെപി കേരളത്തിൽ ഇലക്ഷനു മത്സരിക്കുന്നത് ജയിക്കാനല്ലെന്നാണ് അദ്ദേഹം അന്നു പറഞ്ഞത്. 2024ൽ കേരളത്തിൽനിന്നും രണ്ടക്കത്തിൽ കൂടുതൽ എംപിമാർ ബിജെപിക്ക് ഉണ്ടാകുമെന്ന് പ്രധാനമന്ത്രി തന്നെ പറയുന്പോഴും അവർ പുറത്തുവിടുന്ന സ്ഥാനാർഥി പട്ടിക തരുന്ന സൂചന ജയിക്കാനല്ല അവർ മത്സരിക്കുന്നത് എന്നുതന്നെയാണ്.
പത്മജ വന്നതുകൊണ്ട് ബിജെപിക്ക് എന്തു നേട്ടമുണ്ടായെന്നത് ഇക്കുറി അവർ മത്സരിച്ചാൽ വ്യക്തമാകും. കരുണാകരനോടുള്ള സ്നേഹം ബിജെപിക്ക് അനുകൂലമാകുമെന്ന് കരുതാനാകില്ല. കരുണാകരന്റെ മണ്ഡലമായ മുകുന്ദപുരത്ത് പണ്ട് കരുണാകരനുള്ള കാലത്ത് പത്മജ മത്സരിച്ചിട്ടുണ്ട് - 2004ൽ. അന്ന് മുകുന്ദപുരത്ത് ഇടതുമുന്നണി സ്ഥാനാർഥി ലോനപ്പൻ നന്പാടൻ പത്മജ വേണുഗോപാലിനെ തോൽപ്പിച്ചത് ഒന്നേകാൽ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു. 1996ലെ ഇടതുസ്ഥാനാർഥിയേക്കാൾ എട്ടു ശതമാനം വോട്ടാണ് നന്പാടന് കൂടുതൽ കിട്ടിയത് എങ്കിൽ പത്മജയ്ക്കു നഷ്ടപ്പെട്ടത് 14.86 ശതമാനം വോട്ടായിരുന്നു. ആ പത്മജ ഇനി മോദിയെ സേവിക്കാൻ പോകുന്നു!
കേരള അരിയും ഭാരത് അരിയും
സിവിൽ സപ്ലൈസിലെ നിത്യോപയോഗ സാധനങ്ങൾക്ക് അടക്കം വില കൂട്ടിയ പിണറായി സർക്കാർ കേന്ദ്രസർക്കാരിന്റെ ഭാരത് അരി വിതരണത്തിനു വന്നപ്പോൾ കുറഞ്ഞ വിലയ്ക്ക് കേരള അരിയുമായി എത്തുന്നത് വെളുക്കാൻ തേച്ചത് പാണ്ടാകുന്ന അനുഭവമാകും. പിണറായി സർക്കാർ പറയുന്ന സാന്പത്തിക ബുദ്ധിമുട്ടുകളെല്ലാം ജനങ്ങളെ കബളിപ്പിക്കുന്നതിനാണെന്നതിന്റെ ഒരു തെളിവുകൂടി ആകുകയല്ലേ ഈ പ്രവൃത്തി? അല്ലെങ്കിൽ കേന്ദ്രത്തിന്റെ അരി വന്നപ്പോൾ കുറഞ്ഞ വിലയ്ക്ക് അരിയുമായി വരാൻ കേരളത്തിന് എങ്ങനെ സാധിക്കുന്നു. വിശദീകരിക്കാൻ ബുദ്ധിമുട്ടുള്ള ഒരു മണ്ടത്തരം കൂടി ആകുകയാണ് ഈ സൗജന്യം. പക്ഷേ എന്തു സൗജന്യം കിട്ടിയാലും വോട്ട് അർഹതയുള്ളവർക്കു ചെയ്തില്ലെങ്കിൽ ഉണ്ടാക്കുന്ന ദുരന്തത്തിലുടെ കടന്നുപോകുന്ന കേരളത്തിലെ ജനം ഭാരത് അരി കിട്ടിയതുകൊണ്ട് കേന്ദ്രത്തിനോ, വില കുറഞ്ഞ അരി കിട്ടിയതുകൊണ്ട് ഇടതുമുന്നണിക്കോ വോട്ട് ചെയ്യാനിടയില്ല. കോവിഡ് കാലത്തെ കിറ്റിന്റെ അനുഭവം ആർക്കാണ് മറക്കാനാകുക?
അതുപോലെ മോദി ലോക വനിതാദിനത്തോടനുബന്ധിച്ച് പാചകവാതകത്തിന്റെ വില 100 രൂപ കുറയ്ക്കുന്നതായി പ്രഖ്യാപിച്ചതും വല്ലാത്ത സംഭവമായി. രാജഭരണകാലത്ത് നടക്കുന്നതുപോലെയാകുകയാണ് കാര്യങ്ങൾ എന്ന സൂചനയല്ലേ അത്?
എന്നാൽ, കോണ്‍ഗ്രസ് കാണിക്കുന്നതെല്ലാം തന്നെ രാഷ്ട്രീയ വിവേകമാണ്. പിസിസി അധ്യക്ഷന്മാർക്ക് ഏതു മണ്ഡലത്തിലും മത്സരിക്കാനുള്ള അവകാശമടക്കം കൈക്കൊള്ളുന്ന തീരുമാനങ്ങൾ ഫലം ഉണ്ടാക്കാവുന്നതാണ്. മുരളിയെ തൃശൂരിലും വേണുഗോപാലിനെ ആലപ്പുഴയിലും മത്സരിപ്പിക്കുന്നതും നല്ല ഫലമുണ്ടാക്കും.
പദ്മജ പോയതോടെ മുരളി കോണ്‍ഗ്രസിലെ കരുണാകര പൈതൃകത്തിന്റെ ഏക അവകാശിയായി. 2004 ൽ പത്മജ മത്സരിക്കാൻ ഇല്ലായിരുന്നെങ്കിൽ വടക്കാഞ്ചേരിയിൽ താൻ തോൽക്കില്ലെന്ന് ഇന്നും മുരളി വിശ്വസിക്കുന്നു. തിരുവന്തപുരത്തും തൃശൂരും കോഴിക്കോടുമെല്ലാം കോണ്‍ഗ്രസിന് ധൈര്യമായി മത്സരിപ്പിക്കാവുന്ന നേതാവായി മുരളി മാറുന്നത് നല്ല സൂചനയാണ്. പലർക്കും പേടിപ്പെടുത്തുന്ന സത്യവും.
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
Latest News
അന്യസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; ഒരാൾ പിടിയിൽ
വൈദ്യുതി ആവശ്യകത സർവകാല റിക്കാർഡിൽ
അഞ്ച് വർഷം അഞ്ച് പ്രധാനമന്ത്രിമാർ: ഇന്ത്യാ മുന്നണിക്കെതിരെ നരേന്ദ്ര മോദി
പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങിയതായി സംശയം
ആലപ്പുഴയിൽ അന്യസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊന്നു
Latest News
അന്യസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; ഒരാൾ പിടിയിൽ
വൈദ്യുതി ആവശ്യകത സർവകാല റിക്കാർഡിൽ
അഞ്ച് വർഷം അഞ്ച് പ്രധാനമന്ത്രിമാർ: ഇന്ത്യാ മുന്നണിക്കെതിരെ നരേന്ദ്ര മോദി
പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങിയതായി സംശയം
ആലപ്പുഴയിൽ അന്യസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊന്നു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top