ധന്യ പദവി മലങ്കര സഭയ്ക്ക് അഭിമാനം
ധന്യ പദവി മലങ്കര സഭയ്ക്ക് അഭിമാനം
തോമസ് മാർ കൂറിലോസ് തിരുവല്ല ആർച്ച്ബിഷപ്
മലങ്കര സഭാ പുനരൈക്യ പ്രസ്ഥാനത്തിന്‍റെ ജനയിതാവും തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്‍റെ പ്രഥമ മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ്പുമായിരുന്ന ദൈവദാസൻ പണിക്കരു വീട്ടിൽ ഗീവറുഗീസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയെ ധന്യരുടെ ഗണത്തിലേക്ക് ഉയർത്തിയിരിക്കുന്നുവെന്ന വാർത്ത മാർത്തോമ്മാ നസ്രാണി സഭകളുടെ ഐക്യത്തിനായി പ്രാർഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന എല്ലാവർക്കും ആത്മനിർവൃതിയുടെ സമയമാണ്.

എല്ലാ ക്രൈസ്തവ സഭകളും ഒന്നാകണമെന്ന്, പ്രത്യേകിച്ച് മാർത്തോമ്മാ നസ്രാണി പൈതൃക സഭകൾ ഒന്നാകണമെന്നും അങ്ങനെ എല്ലാവരും ഒന്നിച്ചുനിന്ന് ഭാരത ഉപഭൂഖണ്ഡത്തിൽ ക്രിസ്തുവിന്‍റെ സുവിശേഷം പ്രഘോഷിക്കപ്പെടണമെന്നും ആഗ്രഹിച്ച മാർ ഈവാനിയോസ് മെത്രാപ്പോലീത്ത അതിനായി സ്വപ്നം കാണുകയും, സ്വപ്നം യാഥാർഥ്യമാക്കുവാൻ‌ വേണ്ടി പ്രയത്നിക്കുകയും ചെയ്ത വ്യക്തിയാണ്.

സഭകളുടെ ഐക്യം: സുവിശേഷ പ്രഘോഷണത്തിന് അനിവാര്യം

1653 ജനുവരി മൂന്നാം തീയതി നടന്ന കൂനൻകുരിശ് സത്യത്തോടെ രണ്ടായി പിളർക്കപ്പെട്ട മാർത്തോമ്മാ നസ്രാണി സമൂഹത്തിന്‍റെ അനൈക്യവും ചേരിതിരിവുകളും മാർ ഈവാനിയോസ് മെത്രാപ്പോലീത്തായെ വളരെയേറെ അസ്വസ്ഥനാക്കി. വിഭജിച്ചു നിൽക്കുന്ന സഭകൾക്ക് ഒരിക്കലും ക്രിസ്തുവിന്‍റെ സുവിശേഷത്തിന് സാക്ഷികളാകാൻ സാധിക്കില്ല എന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായിരുന്നു.

നിരണം പള്ളിയിൽ നടന്ന തന്‍റെ മെത്രാഭിഷേകത്തെത്തുടർന്ന് നടത്തിയ പ്രസംഗത്തിൽ തന്‍റെ സഭൈക്യ സ്വപ്നം അദ്ദേഹം പരസ്യപ്പെടുത്തുകയുണ്ടായി. “കേരളത്തിലുള്ള സുറിയാനി ക്രിസ്ത്യാനികളെല്ലാവരും പഴയകാലത്ത് ഒരു സഭയായിരുന്ന പ്രകാരം, വീണ്ടും യഥാർഥമായ പുനരൈക്യം പ്രാപിച്ച് ഒരു സഭയും ഒരു ഇടയനും എന്ന വേദോക്തിയെ കേരളീയ സുറിയാനിക്കാരെ സംബന്ധിച്ചിടത്തോളമെങ്കിലും യാഥാർഥീകരിക്കണം.

കക്ഷിവഴക്കിൽ ആസക്തിയുള്ളവർ ധാരാളം ശകാരം പറഞ്ഞേക്കാമെന്ന് എനിക്കറിയാം. എന്നാൽ അങ്ങനെയുള്ള ഘട്ടങ്ങളിൽ വിനയവും ക്ഷമയും ചാഞ്ചല്യരഹിതമായ ദൈവവിശ്വാസവും എന്നിലുണ്ടാകുന്നതിന് സംഗതിയാകുന്ന പക്ഷം അതിലേക്കായി നിങ്ങളെല്ലാവരും പ്രാർഥിക്കണം. അത് ദൈവത്തിന്‍റെ മഹത്വത്തിനും നിങ്ങൾക്ക് അനല്പമായ ഉത്തമ ദൃഷ്ടാന്തത്തിനും കാരണമായി തീരുമല്ലോ എന്ന് ഞാൻ കരുതുന്നു. നമ്മുടെ ഈ തലമുറയിൽ മലങ്കര സുറിയാനി സമുദായം രണ്ടായി ഭിന്നിച്ചു പോകാൻ നാം സമ്മതിക്കരുത്. പിരിച്ചിലിനെ തടയാനും പരസ്പര സ്നേഹം വർധിപ്പിക്കാനും എന്തെല്ലാം ശ്രമങ്ങൾ ചെയ്യുന്നതിന് നമ്മെക്കൊണ്ടു കഴിയുമോ അതെല്ലാം നാം ചെയ്യണം. എത്രത്തോളം ക്ഷമിക്കുകയും സഹിക്കുകയും ചെയ്യാമോ അത്രത്തോളം സഹിപ്പാനും ക്ഷമിപ്പാനും നാം തയാറാകണം.”

പൂവണിഞ്ഞ പുനരൈക്യ സംഭവം

മാർ ഈവാനിയോസ് മെത്രാപ്പോലീത്ത സുവിശേഷാധിഷ്ഠിത മാർഗത്തിലൂടെയാണ് സഭയിലെ ഐക്യത്തിനുവേണ്ടി പ്രയത്നിച്ചത്. അതിൽ ഏറ്റവും പ്രധാനമാണ് പത്രോസിന്‍റെ പിൻഗാമിയായ റോമിന്‍റെ മെത്രാനുമായുള്ള കൂട്ടായ്മയ്ക്കുവേണ്ടിയുള്ള പരിശ്രമം. റോമാ മാർപാപ്പ ഒരു വ്യക്തിസഭയെയും ബലഹീനമാക്കുവാനുള്ളയാളല്ല, ഓരോ സഭയെയും ശക്തിപ്പെടുത്തുന്ന ക്രിസ്തുവിന്‍റെ വികാരിയാണെന്ന ബോധ്യം മാർ ഈവാനിയോസ് മെത്രാപ്പോലീത്തയ്ക്കുണ്ടായിരുന്നു.


“എല്ലാവരും ഒന്നാകണം” എന്ന ക്രിസ്തുവിന്‍റെ പ്രാർഥനയും സ്വപ്നവും തന്നെയായിരുന്നു മാർ ഈവാനിയോസ് മെത്രാപ്പോലീത്തയ്ക്കും ഉണ്ടായിരുന്നത്. കൂനൻകുരിശ് സത്യത്തെത്തുടർന്ന് പുത്തൻകൂർ-പഴയകൂർ സമൂഹങ്ങളായി പിരിഞ്ഞ മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ഇടയിലുണ്ടായിട്ടുള്ള പൂർത്തീകരിക്കാൻ കഴിയാത്ത പുനരൈക്യ പരിശ്രമങ്ങളെ പൂർ‌ത്തീകരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.

ഒന്നാം മാർത്തോമ്മാ മുതലുള്ള പുത്തൻകൂർ സമുദായ നേതാക്കന്മാർ പുനരൈക്യത്തിനുവേണ്ടി ശ്രമിച്ചവരാണ്. ആറാം മാർത്തോമ്മയെന്ന വലിയ മാർ ദിവന്നാസിയോസിന്‍റെ കാലത്ത് കരിയാറ്റിൽ മല്പാന്‍റെയും പാറേമ്മാക്കൽ തോമ്മാ കത്തനാരുടെയും നേതൃത്വത്തിൽ നടന്ന പുനരൈക്യ പരിശ്രമങ്ങൾ, തച്ചിൽ മാത്തുത്തരകന്‍റെ നേതൃത്വത്തിൽ ആലപ്പുഴ തത്തംപള്ളിയിൽ നടന്ന പുനരൈക്യ സംഭവം, മാർ ദിവന്നാസിയോസ് അഞ്ചാമൻ എന്ന പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസിന്‍റെ നേതൃത്വത്തിൽ നിധീരിക്കൽ മാണിക്കത്തനാരുടെ സഹകരണത്തിൽ നടത്തിയ പുനരൈക്യശ്രമങ്ങൾ തുടങ്ങി നടത്തിയ ശ്രമങ്ങൾ ഭാഗികമായെങ്കിലും പൂവണിഞ്ഞത് 1930 സെപ്റ്റംബർ 20ന് ബഥനി മെത്രാപ്പോലീത്തയായിരുന്ന മാർ ഈവാനിയോസിന്‍റെ നേതൃത്വത്തിൽ നടന്ന പുനരൈക്യ സംഭവത്തോടെയായിരുന്നു.

സഭൈക്യ പരിശ്രമങ്ങൾ ഇനിയും തുടരേണ്ടതുണ്ട്

ഒരു മനുഷ്യായുസിൽ കാണാൻ പറ്റുന്ന വലിയൊരു സ്വപ്നം കണ്ട്, അതിന്‍റെ പൂർത്തീകരണത്തിനായി യത്നിച്ച ക്രാന്തദർശിയാണ് ധന്യപദവിയിലേക്ക് ഉയർത്തപ്പെട്ട ആർച്ച്ബിഷപ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത. ക്രിസ്തുവിന്‍റെ സുവിശേഷവും ക്രിസ്തുവിന്‍റെ ജീവിതവുമായിരുന്നു അദ്ദേഹത്തിന്‍റെ ആയുധങ്ങൾ. അദ്ദേഹത്തെ മനസിലാക്കാൻ പലരും ശ്രമിച്ചിട്ടില്ല.

പുലഭ്യം പറഞ്ഞവരോടും തന്‍റെ ജീവിതവഴിയിൽ തടസം നിന്നവരോടും അദ്ദേഹം നീരസം കാണിച്ചിട്ടില്ല. സുവിശേഷാധിഷ്ഠിത മാർഗത്തിലൂടെ മാത്രമേ ക്രിസ്തുസഭയിൽ ശാശ്വത സമാധാനം ഉണ്ടാവൂ എന്ന ഉറച്ച ബോധ്യം മാർ ഈവാനിയോസ് മെത്രാപ്പോലീത്തയ്ക്ക് എന്നുമുണ്ടായിരുന്നു. ഒരു കാലത്ത് കല്ലെറിഞ്ഞവർ പിന്നീട് സത്യം ബോധ്യപ്പെട്ട് തന്‍റെ വഴികളിൽ പുഷ്പവൃഷ്ടി നടത്തും എന്ന് ഉറച്ച ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. “എന്‍റെ മരണശേഷം സ്വർഗത്തിലിരുന്നും മലങ്കരസഭാമക്കളുടെ പുനരൈക്യത്തിനായി ഞാൻ പ്രാർഥിച്ചുകൊണ്ടിരിക്കും” എന്ന് വാഗ്ദാനം നല്കിക്കൊണ്ടാണ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത തന്‍റെ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്. യേശുക്രിസ്തുവിന്‍റെ പ്രാർഥനയും സ്വപ്നവും തന്‍റെ ജീവിതസ്വപ്നവും പ്രാർഥനയുമാക്കിയ മാർ ഈവാനിയോസ് മെത്രാപ്പോലീത്തയെ അൾത്താരയിലെ വണക്കത്തിനായി പ്രഖ്യാപിക്കുന്ന ദിനങ്ങൾക്കായി പ്രാർഥിക്കാം.