Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
തെരഞ്ഞെടുപ്പും നിർണായക യുവശേഷിയും
ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ അണികളും നേതാക്കളും മത്സരയോട്ടത്തിൽ! പ്രകടനങ്ങളും അനൗണ്‍സ്മെന്റുകളും പോസ്റ്ററുകളും ചാനൽ ചർച്ചകളും നാടിന്റെ മുഖച്ഛായ മാറ്റിയെഴുതിക്കൊണ്ടിരിക്കുന്നു. തെരഞ്ഞെടുക്കുക എന്ന ദൗത്യമാണ് എല്ലാവർക്കും മുന്നിലുള്ളത്. ആരെ തെരഞ്ഞെടുക്കണം? എന്തു തെരഞ്ഞെടുക്കണം? ഇവിടെയാണ് സമ്മതിദായകർ തങ്ങളുടെ അവകാശവും ചിന്താശക്തിയും വിവേചനവും ധൈര്യവും പ്രകടിപ്പിക്കേണ്ടത്.
നിർണായകം യുവവോട്ടർമാർ
ജനാധിപത്യ സംവിധാനത്തിലെ ഏറ്റവും മൂല്യമേറിയ അവകാശമാണ് വോട്ടവകാശം. ഇന്ത്യയിലെ 96.8 കോടി വരുന്ന സമ്മതിദായകരിൽ 19.74 കോടിയാണ് യുവവോട്ടർമാർ. ഇതിൽ കന്നി വോട്ടർമാർ മാത്രം 1.82 കോടിയാണ്. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പിൽ യുവതയുടെ വോട്ട് അത്യന്തം നിർണായകമാണ്. ഏറെ പ്രതീക്ഷകളോടും സ്വപ്നങ്ങളോടുംകൂടെത്തന്നെയായിരിക്കും അവർ തെരഞ്ഞെടുപ്പിലേക്കു കടന്നുവരുന്നത്. സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്വബോധത്തിലേക്കാണ് ഇതു വെളിച്ചം വീശുന്നത്. യുവജനശേഷിയെ ക്രിയാത്മകമായ വിധത്തിൽ തിരിച്ചറിയാനും ഉപയുക്തമാക്കാനും നാടിന്റെ പുരോഗതിക്കും സമൂഹത്തിന്റെ കെട്ടുറപ്പിനും വേണ്ടി അവരെ പാകപ്പെടുത്താനുള്ള തീരുമാനങ്ങളും കർമപദ്ധതികളും ഉൾക്കൊണ്ടു വേണം 18-ാം ലോക്സഭാ തെരഞ്ഞെടുപ്പിനെ സമീപിക്കേണ്ടത്.
ഒരു സമൂഹത്തിന്റെ സമഗ്ര വികസനത്തിന് യുവാക്കൾക്ക് നൽകാവുന്ന സംഭാവനകൾ നിരവധിയാണ്. നവീനാശയങ്ങളും പ്രവർത്തനരീതികളും കൊണ്ട് സമൂഹത്തെയും അതിന്റെ പ്രശ്നങ്ങളെയും ഊർജസ്വലതയോടും ക്രിയാത്മകതയോടും കൂടെ പരിഹരിക്കാൻ അവർക്കു കഴിയും. കൊറോണയും പ്രളയവുമൊക്കെ വന്നപ്പോൾ അവരിലെ ശേഷിയും ശേമുഷിയും കണ്ടറിഞ്ഞ് കൈയടിച്ചവരാണ് നമ്മൾ. നാടിന്റെ സുസ്ഥിതിക്കും സുഗമവളർച്ചയ്ക്കും യുവാക്കളുടെ സാങ്കേതിക ജ്ഞാനവും ഇച്ഛാശക്തിയും രാഷ്ട്രീയ, സാമൂഹിക ഇടപെടലും പുനർനിർമാണ പ്രക്രിയകളും വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്തണം. ഇത്തരത്തിലുള്ള സർഗവ്യാപാരങ്ങൾക്ക് യുവാക്കളെ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക മാത്രമല്ല അവരുടെ പരിസരങ്ങളെ ഭാവാത്മകമായി സ്വാധീനിക്കുന്നവയെകൊണ്ടു നിറയ്ക്കുകയും വേണം.
തെരഞ്ഞെടുപ്പിന്റെ ലക്ഷ്യം
പൊതുസമൂഹത്തോടുള്ള പ്രതിബദ്ധതയും ജനാധിപത്യമൂല്യങ്ങളിൽ അധിഷ്ഠിതമായ രാഷ്ട്രനിർമിതിയുമാണ് യഥാർഥ രാഷ്ട്രീയവും തെരഞ്ഞെടുപ്പുമെല്ലാം ലക്ഷ്യംവയ്ക്കേണ്ടത്. രാജ്യത്തിന്റെ സുസ്ഥിതിക്കുവേണ്ടി അർപ്പിതരായ നേതാക്കളും അണികളുമാണ് എന്നും രാജ്യത്തിന്റെ സന്പത്ത്. സമൂഹത്തിന്റെ, ഭാവിയുടെ അടിത്തറ പണിയേണ്ടുന്ന യുവത്വം നാളെ സമൂഹത്തെ നയിക്കേണ്ട നേതാക്കളും നായകന്മാരുമാണ്. കറപുരളാത്ത രാജ്യസ്നേഹവും രാഷ്ട്രീയ സമർപ്പണവുമൊക്കെ അവരുടെ കാഴ്ചകളെയും കാഴ്ചപ്പാടുകളെയും ദർശനങ്ങളെയും സ്വാധീനിക്കുന്നുണ്ടെന്ന് വിസ്മരിക്കരുത്.
എന്താണ് കണ്ടു പഠിക്കേണ്ടത്?
ഭരണത്തിന്റെയും ജനാധിപത്യത്തിന്റെയുമൊക്കെ സത്മാതൃകകളുടെ പൊടിപോലും കാണാൻ വയ്യാത്തവിധം സമൂഹത്തിന്റെ സ്ഥിതിവിശേഷം ഇന്ന് നിലവാരത്തകർച്ചയിലാണ്. കൂറുമാറലുകളും കാലുവാരലുകളും അനാവശ്യധൂർത്തുകളും പണം വെളുപ്പിക്കലും ഒറ്റുകൊടുക്കലും അഴിമതികളും, കോഴയായി മാറിയ ഇലക്ടറൽ ബോണ്ടുമാണ് ഇന്ന് യുവതയുടെ മനസിൽ ശേഖരിക്കപ്പെടുന്ന കാഴ്ചകളും കണക്കുകളും. സുതാര്യതയോ സത്യസന്ധതയോ നേർമാർഗങ്ങളോ മൂല്യങ്ങളോ ഒന്നുംതന്നെ കണ്ടുവളരാൻ ഇല്ലെന്നുള്ളതാണ് വാസ്തവം.
അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്കാരസ്വാതന്ത്ര്യവും ഭരണഘടന അനുസരിച്ച് അപരന് ഹാനി വരുത്തുന്നതാവരുത്. ഈ സാമാന്യമര്യാദ പോലും ഇന്ന് ആരും എങ്ങും പാലിച്ചു കാണുന്നില്ല. പെരുമാറ്റച്ചട്ടങ്ങളും മാർഗനിർദേശങ്ങളുമൊന്നും പാലിക്കാതെയും അതിനെ മറികടന്നും കാട്ടിക്കൂട്ടുന്ന സകലതും നമ്മുടെ യുവജനങ്ങളിലേക്ക് വളരെ എളുപ്പത്തിൽ കുത്തിവയ്ക്കപ്പെടുന്ന മാരകവിഷമാണെന്നുള്ളത് വ്യക്തമല്ലേ?
മനഃസാക്ഷിയിൽ പതിയേണ്ട യുവഭേരി
നേതാക്കളിലും പ്രസ്ഥാനങ്ങളിലും യുവത കാണുകയും കേൾക്കുകയും ചെയ്യുന്ന ചരിത്രനിരാസവും കള്ളത്തരങ്ങളും വ്യക്തിഹത്യയും വിദ്വേഷപ്രസംഗങ്ങളും ഇകഴ്ത്തലുകളും സത്യവിരുദ്ധമായ പരസ്യപ്രചാരണങ്ങളും മുറിവേല്പിക്കുന്ന ജാതിപരാമർശങ്ങളും അവരിലുളവാക്കുന്ന നിഷേധാത്മകതയുടെ ആഴം തിരിച്ചറിഞ്ഞാൽ അത്ഭുതം കൂറാനേ കഴിയൂ. വ്യാജവാർത്തകളും രാഷ്ട്രീയ പ്രീണനങ്ങളുമാണ് ഇന്നത്തെ സമൂഹത്തിൽ നിലനിൽക്കാനുള്ള മാർഗങ്ങളെന്ന് അവർ കണ്ടും കേട്ടും പഠിക്കുകയാണ്.
“പൊള്ളയായ വാക്കുകളിലൂടെ നിങ്ങൾ എന്റെ സ്വപ്നവും ബാല്യവും കവർന്നു. എന്നിട്ടും ഇന്ന് നിങ്ങൾക്ക് എന്റെ മുൻപിൽ വന്നു നിൽക്കാൻ എത്ര ധൈര്യമാണ്” എന്ന പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തൻബർഗിന്റെ വാക്കുകൾ ഇന്ത്യയുടെ അതിശക്തമായ യുവജനശബ്ദമായി നമ്മുടെ സമൂഹമനഃസാക്ഷിയിൽ പതിയേണ്ടതാണ്.
സമൂഹമാധ്യമങ്ങളിലൂടെ എതിരാളികളെ അവഹേളിക്കരുതെന്നും താരപ്രചാരകർ മര്യാദയുടെ സീമ ലംഘിക്കരുതെന്നും ജാതിയുടെയോ മതത്തിന്റെ പേരിൽ വോട്ടു പിടിക്കരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശത്തിലൂടെ പരിഷ്കൃതരായ നമ്മളെ തിരുത്തേണ്ടി വന്നു. അത്രകണ്ട് നമ്മുടെ പൊതുകാഴ്ചകളും പൊതുസംസാരവും വ്യാപാരവും തരംതാണിരിക്കുന്നു. ഈ നിലവാരത്തകർച്ചയ്ക്കാണ് നിതാന്തമായ പരിഹാരമുണ്ടാകേണ്ടത്.
അഴിമതിയാരോപണവിധേയരും ക്രിമിനൽ പശ്ചാത്തലമുള്ളവരും മത്സരത്തിനു കടന്നുവരുന്നത് തെരഞ്ഞെടുപ്പിന്റെ മാനദണ്ഡങ്ങൾക്ക് മൂല്യങ്ങൾക്കും കടകവിരുദ്ധമാണെന്ന് അറിയാത്തതല്ലല്ലോ നമ്മുടെ പൊതുബോധം. എന്നിട്ടും തിന്മകളോടുള്ള മൃദുസമീപനങ്ങളും രാജ്യത്തിന്റെ അഖണ്ഡതയെ സാരമായി പരിക്കേൽപ്പിക്കുന്ന ചട്ടലംഘനങ്ങളും മൂല്യനിരാസവുക്കെ സുഗമമായി തേർവാഴ്ച നടത്തുന്നു.
എന്തുകൊണ്ട് അവർക്കു കാഴ്ച മങ്ങി?
അകം പൊള്ളയും അർഥശൂന്യവും ആത്മാർഥരഹിതവുമായ വാചകക്കസർത്തുകൾകൊണ്ടും ക്രൂരമായ മൗനംകൊണ്ടും നമ്മുടെ പൊതുജീവിതവും വിദ്യാഭ്യാസവും സംസ്കാരവും സാംസ്കാരിക നേതൃത്വവും നട്ടെല്ലില്ലാത്തവരായി മാറുന്നു എന്നതാണ് ദുരവസ്ഥ. ബന്ധങ്ങളിലും സാമൂഹ്യജീവിതത്തിലും ചാറ്റുകളിലും എന്നുവേണ്ട എല്ലായിടത്തും ഈ അന്തഃസത്താശൂന്യത ഒരു കൊടും വൈറസായി പിടിയുറപ്പിച്ചുകഴിഞ്ഞു. ആർക്കും എന്തും പറയാം, ചെയ്യാം എന്നൊരവസ്ഥ എല്ലായിടത്തും, പ്രത്യേകിച്ച് യുവതലമുറകളിലും പടർന്നുപിടിച്ചു.
വേലിതന്നെ വിളവു തിന്നുന്ന ഈയൊരു സ്ഥിതിവിശേഷം നമ്മുടെ യുവാക്കളെ സാരമായി സ്വാധീനിക്കുന്നുണ്ട്. തിന്മയുടെ ഈ സ്വാധീനവലയത്തിൽ ലക്ഷ്യബോധം നഷ്ടപ്പെടുകയും കാഴ്ച മങ്ങുകയും പ്രതികരണശേഷി കുറയുകയും ചെയ്ത് ഒരുതരം മടുപ്പും മരവിപ്പും ബാധിച്ച് ജീവനില്ലാത്തവരായി അവർ തീരുന്നു എന്നുള്ളതാണ് ദുര്യോഗം.
മാധ്യമങ്ങളുടെ സ്വാധീനം
സോഷ്യൽ മീഡിയയുടെയും സിനിമകളുടെയും ചാനൽ ചർച്ചകളുടെയും കാഴ്ചകളാൽ നയിക്കപ്പെടുന്ന ഇന്നത്തെ യുവത്വം ധർമാധർമ വിവേചനമില്ലാതെ സമൂഹത്തിൽ പ്രചരിക്കുന്ന കാഴ്ചകൾ യാതൊരു മടിയും കൂടാതെ അനുകരിക്കുകയാണ്. സത്യവിരുദ്ധമായത് കണ്ടും കേട്ടും നെല്ലും പതിരും തിരിച്ചറിയാതെ അവർ വോട്ടവകാശം ഉപയോഗിക്കും എന്നത് വ്യക്തമല്ലേ? കൊല്ലും കൊലയും ലഹരി ഉപയോഗങ്ങളും സ്പർധകളും മതഭീകരതയും ലൈംഗികതയുടെ അതിപ്രസരങ്ങളും കുത്തിനിറച്ച് നിർമിച്ചുവിടുന്ന സിനിമകളും, മാധ്യമ സംസ്കാരവും യുവജനങ്ങളുടെ ദൃശ്യസംസ്കാരത്തിന് ഹാനി വരുത്തുകയല്ലേ? തേച്ചും തീർത്തുമാണ് ഇന്നവർ മുന്നേറുന്നതെങ്കിൽ, അവർക്ക് നമ്മൾ പകർന്ന ദൃശ്യങ്ങളും മൂല്യബോധങ്ങളും നേരല്ലായിരുന്നു എന്നാണതിനർഥം. ആദരിക്കാനും അംഗീകരിക്കാനും വിട്ടുവീഴ്ച ചെയ്യാനും സഹിഷ്ണുത പാലിക്കാനും അവർ മടിക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണവും മേൽപ്പറഞ്ഞതുതന്നെ.
അതുകൊണ്ടുതന്നെ അവർക്ക് സത്യസന്ധവും കുലീനവുമായ കാഴ്ചയും ഉയർന്ന ചിന്തകളും നന്മയുള്ള ദൃശ്യങ്ങളുമൊക്കെ അവരുടെ മനസിൽ പതിപ്പിക്കാതെ ഇനി അവരെ വീണ്ടെടുക്കാനാവില്ല. അങ്ങനെയൊരു ദൃശ്യസംസ്കാരവും കാഴ്ച - കേൾവി സംസാരവും വളർത്തിക്കൊണ്ട് അവരെ വീണ്ടെടുക്കാൻ പ്രത്യേകിച്ച് പൊതുപ്രവർത്തകരും നേതൃനിരയിലുള്ളവരും മാധ്യമ പ്രവർത്തകരും കലാ-സാംസ്കാരിക മേഖലയിലുള്ളവരും കർമബദ്ധരാകേണ്ടതുണ്ട്.
കൊടി കെട്ടാനും തോരണം തൂക്കാനും ചാവേറുകളാകാനും മാത്രമുള്ള വെറും കളിപ്പാവയായല്ല അവരെ കാണേണ്ടത്. അസ്തിത്വവും അഭിമാനവും ആർജവവുമുള്ള നാടിന്റെ നട്ടെല്ലുകളായി അവരെ രൂപപ്പെടുത്തിയെടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
യഥാ രാജാ തഥാ പ്രജാ
‘യഥാ രാജാ തഥാ പ്രജാ’ -രാജാവ് എങ്ങനെയോ അങ്ങനെതന്നെ പ്രജയും. അതുകൊണ്ട്, നയിക്കുന്നവർ നന്മയുടെയും പുരോഗതിയുടെയും മാനവബോധത്തിന്റെയും വക്താക്കളായാൽ നയിക്കപ്പെടാനുള്ളവരും അങ്ങനെതന്നെയാവും. നേരേമറിച്ചായാൽ യുവജനങ്ങൾക്ക് ദിശാബോധം നഷ്ടപ്പെടുകയും രാഷ്ട്രീയത്തിലും പൊതുസമൂഹനിർമിതിയിലും താത്പര്യക്കുറവ് നേരിടുകയും അങ്ങനെ ഇന്ത്യ പോലുള്ള വലിയ ജനാധിപത്യസംവിധാനത്തിന്റെ യുവസ്പന്ദനങ്ങൾ അസ്തമിക്കുകയും ചെയ്യും.
ജനാധിപത്യവും അതിന്റെ മൂല്യങ്ങളും തകരുന്ന ഒരു നാട്ടിൽ അരാജകത്വം കൊടികുത്തി വാഴും എന്നതിന് സംശയമില്ലല്ലോ. ഭീകരതയും ക്രൂരതയും അടിച്ചമർത്തലും അധിനിവേശവുംകൊണ്ട് എത്രയോ രാജ്യങ്ങളാണ് ഇങ്ങനെ അധഃപതിച്ചിരിക്കുന്നത്? പതിനെട്ടാമത് ലോക്സഭാ തെരഞ്ഞെടുപ്പിനു രാജ്യം ഉണരേണ്ടത് ഇങ്ങനെ ഒരു തിരിച്ചറിവിലേക്കും ദൗത്യബോധത്തിലേക്കുമാണ്.
രാജ്യത്തിന്റെ അനന്തസാധ്യതകളുടെ യുവശേഷിയെ നല്ല മാതൃകകൾകൊണ്ടും നല്ല വാക്കുകൾകൊണ്ടും സത്യധർമാദികൾകൊണ്ടും ജനാധിപത്യമൂല്യങ്ങൾകൊണ്ടും നയിക്കാനാവട്ടെ. തെരഞ്ഞെടുപ്പ്, വ്യക്തികളെ എന്നതിനേക്കാൾ നാടിന്റെ സമഗ്ര പുരോഗതിക്കുവേണ്ടി ജീവാർപ്പണം ചെയ്ത മഹത്തുക്കളെ അനുസ്മരിച്ചുകൊണ്ടും അവരുടെ പാത പിന്തുടർന്നുകൊണ്ടുള്ളതുമാകട്ടെ. യുവതയുടെ സംഖ്യാബലവും സർഗശേഷിയും സ്വപ്നങ്ങളും ഗൗരവമായി കണക്കിലെടുത്തുകൊണ്ടുള്ള ഒരു തെരഞ്ഞെടുപ്പാകട്ടെ ഇത്.
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
Latest News
നെടുന്പാശേരിയിൽ വൻ ലഹരി വേട്ട
തിരുവനന്തപുരത്ത് സുഹൃത്തുകളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
വൈദ്യുതി ആവശ്യകത സർവകാല റിക്കാർഡിൽ
ഇ.പി. ജയരാജനെതിരേ നടപടിയുണ്ടാകില്ലെന്നു രമേശ് ചെന്നിത്തല
അഞ്ച് വർഷം അഞ്ച് പ്രധാനമന്ത്രിമാർ: ഇന്ത്യാ മുന്നണിക്കെതിരെ നരേന്ദ്ര മോദി
Latest News
നെടുന്പാശേരിയിൽ വൻ ലഹരി വേട്ട
തിരുവനന്തപുരത്ത് സുഹൃത്തുകളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
വൈദ്യുതി ആവശ്യകത സർവകാല റിക്കാർഡിൽ
ഇ.പി. ജയരാജനെതിരേ നടപടിയുണ്ടാകില്ലെന്നു രമേശ് ചെന്നിത്തല
അഞ്ച് വർഷം അഞ്ച് പ്രധാനമന്ത്രിമാർ: ഇന്ത്യാ മുന്നണിക്കെതിരെ നരേന്ദ്ര മോദി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top