ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
Monday, April 1, 2024 3:35 AM IST
തട്ടിപ്പിന്‍റെ സൈബർ വഴികൾ -1 /സീമ മോഹന്‍ലാല്‍
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറിയിരിക്കുകയാണ് കേരളം. മുമ്പ് കേരളത്തിലെ വലിയ സാമ്പത്തിക തട്ടിപ്പുകളായ ബ്ലെയ്ഡ് പലിശക്കാരുടെ ചൂഷണവും ചിട്ടിക്കമ്പനി തട്ടിപ്പും നോട്ടിരട്ടിപ്പിക്കല്‍ കേസുമൊക്കെ അന്വേഷിച്ചിരുന്ന കേരള പോലീസ് ഇന്ന് ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റവാളികളുടെ പിന്നാലെയാണ്. ഡിജിറ്റല്‍ സാങ്കേതികവിദ്യ വികസിച്ചതോടെ പണമിടപാടുകള്‍ ഡിജിറ്റലായി. ഇതോടെ സാമ്പത്തിക തട്ടിപ്പുകാരുടെ എണ്ണവും വര്‍ധിച്ചു. ലോട്ടറി അടിച്ചെന്നും വിദേശത്തുനിന്ന് സമ്മാനങ്ങളുണ്ടെന്നും വിശ്വസിപ്പിച്ച് പണം തട്ടിയിരുന്ന ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പു സംഘങ്ങളുടെ രീതികളും ഇന്ന് വ്യത്യസ്തമായി. കൊറിയര്‍ എത്തിയതില്‍ എംഡിഎംഎ ഉണ്ടെന്നും സ്ത്രീകള്‍ നഗ്ന വീഡിയോ കാണുന്നെന്ന വിവരം ലഭിച്ചതിനാല്‍ വെര്‍ച്വല്‍ അറസ്റ്റിലാണെന്നുമൊക്കെ ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പു സംഘങ്ങള്‍ മലയാളികളെ പിഴിയുന്നത്. ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണെന്നും അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്‍കരുതെന്നും മെസേജുകളോട് പ്രതികരിക്കരുതെന്നും പോലീസ് പല തവണ മുന്നറിയിപ്പ് നല്‍കുമ്പോഴും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവരുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിക്കുകയാണ്. വിദ്യാസമ്പന്നരും ഉന്നത ഉദ്യോഗം വഹിക്കുന്നവരുമൊക്കെയാണ് ഈ തട്ടിപ്പിന്‍റെ ഭൂരിഭാഗം ഇരകളുമെന്നത് ഞെട്ടിപ്പിക്കുന്ന വസ്തുത തന്നെയാണ്. മാനക്കേട് ഭയന്ന് പലരും പരാതിപ്പെടാന്‍ തയാറാകാറുമില്ല. ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ ലേറ്റസ്റ്റ് വേര്‍ഷനാണ് ഫെഡെക്‌സ്, സ്‌റ്റോക്ക് ട്രേഡിഗ് തട്ടിപ്പുകള്‍.

മാര്‍ച്ച് നാലിന് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലേക്ക് പരാതിയുമായി എത്തിയതാണ് 72കാരനും ഭാര്യയും. എറണാകുളം സ്വദേശിയായ 72കാരന്‍ ട്രേഡിംഗിനെക്കുറിച്ച് അറിയാനായി ഓണ്‍ലൈനില്‍ സെര്‍ച്ച് ചെയ്തിരുന്നു. ദിവസങ്ങള്‍ക്കു ശേഷം രണ്ടു ഫോണ്‍ നമ്പറുകളില്‍ നിന്നായി രണ്ടുപേര്‍ ഇദ്ദേഹവുമായി ബന്ധപ്പെട്ടു.

ട്രേഡിംഗിലൂടെ വന്‍ ലാഭമുണ്ടാക്കാമെന്നു പറഞ്ഞ് അദ്ദേഹത്തെ വെല്‍സ് കാപിറ്റല്‍ ബിസിനസ് സ്കൂള്‍ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് ജനുവരി 12ന് ആഡ് ചെയ്തു. ജനുവരി 15 മുതല്‍ മാര്‍ച്ച് നാലു വരെയുള്ള കാലയളവില്‍ പരാതിക്കാരന്‍റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി 67,40,306 രൂപയാണ് തട്ടിയെടുത്തത്. ഇത്രയും തുക 17 തവണകളിലായി വാങ്ങിയെടുത്ത ശേഷം 4,13,43,535 രൂപ ട്രേഡിംഗിലൂടെ ലഭിച്ചതായി tthsp://welstslock.com എന്ന ലിങ്കിലൂടെ അറിയിച്ചു. തുടര്‍ന്ന് പണം പിന്‍വലിക്കാനായി ശ്രമിച്ച പരാതിക്കാരനെ മാര്‍ച്ച് നാലിന് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് റിമൂവ് ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് താന്‍ തട്ടിപ്പിന് ഇരയായതായി അദ്ദേഹത്തിന് മനസിലായതും പോലീസില്‍ പരാതിയുമായി എത്തിയതും. ഈ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് 16 പേരെ അറസ്റ്റ് ചെയ്‌തെങ്കിലും പ്രധാനപ്രതിക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

മുംബൈ സൈബര്‍ ക്രൈംബ്രാഞ്ചില്‍നിന്ന് ഫോണ്‍കോള്‍; രണ്ടേകാല്‍ കോടി രൂപ പോയി

കഴിഞ്ഞ ഫെബ്രുവരിയിലാണ് തിരുവനന്തപുരം സ്വദേശിയായ വയോധികന്‍റെ ഫോണിലേക്ക് മുംബൈയിലെ ഫെഡെക്‌സ് കമ്പനിയില്‍നിന്ന് കോള്‍ വന്നത്. നിങ്ങളുടെ ആധാര്‍ കാര്‍ഡ് നമ്പര്‍ ഉപയോഗിച്ചൊരു പാഴ്‍സല്‍ വന്നിട്ടുണ്ട്. അതില്‍ ലാപ്‌ടോപ്, പാസ്‌പോര്‍ട്ടുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, വസ്ത്രങ്ങള്‍ എന്നിവയ്‌ക്കൊപ്പം 50 ഗ്രാം എംഡിഎംഎയുമുള്ളതിനാല്‍ മുംബൈ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അത് തടഞ്ഞുവച്ചിരിക്കുകയാണെന്നും മുംബൈയില്‍ വന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ കാണണമെന്നും ആവശ്യപ്പെട്ടുള്ളതായിരുന്നു ഫോണ്‍ കോള്‍.


എന്നാല്‍ ശാരീരികാവശതകള്‍ കാരണം തനിക്ക് വരാന്‍ കഴിയില്ലെന്ന് തിരുവനന്തപുരം സ്വദേശി അറിയിച്ചപ്പോള്‍ ബന്ധപ്പെട്ട ഓഫീസര്‍ക്ക് ഫോണ്‍ ഫോര്‍വേഡ് ചെയ്തു. സൈബര്‍ ഡിവിഷനിലെ ഓഫീസര്‍ കോള്‍ അറ്റന്‍ഡ് ചെയ്ത ശേഷം സ്‌കൈപ് അപ്ലിക്കേഷന്‍ വഴി വീഡിയോ കോളില്‍ വരാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ ഇ-മെയില്‍ ഐഡി ലിങ്ക് ചെയ്തിട്ടുള്ള സ്‌കൈപ്പ് അപ്ലിക്കേഷന്‍ വഴി മുംബൈ സൈബര്‍ ക്രൈംബ്രാഞ്ച് എന്ന സ്‌കൈപ്പ് ഐഡിയില്‍ സംസാരിക്കുന്നു. അപ്പുറത്തുള്ള ആള്‍ വീഡിയോ ഓഫ് ചെയ്തു സംസാരിക്കുന്നതിനാല്‍ മുഖം കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ പോലീസ് ഐഡി ഫോട്ടോ സ്‌കൈപ്പില്‍ അയച്ചു കൊടുക്കുന്നു. തുടര്‍ന്ന് തന്‍റെ പേരില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഇന്ത്യയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു പറഞ്ഞ് സ്‌കൈപ്പ് വഴി എഫ്‌ഐആര്‍ അയച്ചു കൊടുത്തു. അയാളുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും അവര്‍ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ആവശ്യപ്പെട്ടു.

തിരുവനന്തപുരം സ്വദേശിയുടെ അക്കൗണ്ടിലെ തുകയുടെ 75 ശതമാനം ട്രാന്‍സ്ഫര്‍ ചെയ്തുകൊടുക്കണമെന്നും പരിശോധനയില്‍ മറ്റൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പണം തിരികെ അക്കൗണ്ടില്‍ തരുമെന്നും അല്ലെങ്കില്‍ പണം തിരികെ തരില്ലെന്നും അറിയിച്ചു. തുടര്‍ന്ന് ഫിനാന്‍ഷൽ‍ വിഭാഗത്തില്‍നിന്ന് അക്‌നോളജ്‌മെന്‍റ് ഫോം സ്‌കൈപ്പ് വഴി തന്നെ അയച്ചുകൊടുത്തു. അടുത്ത ചോദ്യം ബാങ്ക് അക്കൗണ്ടിന്‍റെയും ഫിക്‌സഡ് ഡിപ്പോസിറ്റിന്‍റെയും വിവരങ്ങളായിരുന്നു. തുടര്‍ന്ന് ഫിനാന്‍സ് വിഭാഗം തലവന്‍ എന്നു പരിചയപ്പെടുത്തിയ ആള്‍ വാട്‌സ്ആപ്പ് കോളില്‍ വന്ന് ഗുരുതരമായ കേസാണെന്നും ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍ എത്രയും വേഗം ക്ലോസ് ചെയ്ത് ആ തുക ഉടന്‍ എസ്ബി അക്കൗണ്ടിലേക്ക് മാറ്റി അവര്‍ പറയുന്ന അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കണമെന്നും ആവശ്യപ്പെട്ടു.

തുടര്‍ന്ന് അവര്‍ പറഞ്ഞ തന്‍വീര്‍ എന്‍റർപ്രൈസസ്, മഹാരാജാ എന്‍റർപ്രൈസസ് എന്നീ അക്കൗണ്ടുകളിലേക്ക് 14 ലക്ഷം രൂപയും റിസ്വാന്‍ ക്ലോത്ത് ഷോപ്പിന്‍റെ അക്കൗണ്ടിലേക്ക് 20 ലക്ഷം രൂപയും ഗ്ലോബല്‍ മൈഗ്രേഷന്‍ എന്ന അക്കൗണ്ടിലേക്ക് 46 ലക്ഷം രൂപയും കുമരന്‍സ് അസോസിയേറ്റ്‌സ് എന്ന അക്കൗണ്ടിലേക്ക് 49 ലക്ഷം രൂപയും രത്‌നഗിരി ടയേഴ്‌സ് എന്ന അക്കൗണ്ടിലേക്ക് 91 ലക്ഷം രൂപയും അയച്ചുകൊടുത്തു. അതോടെ നിമിഷങ്ങള്‍ക്കകം തിരുവനന്തപുരം സ്വദേശി കൈമാറിയത് രണ്ടു കോടി ഇരുപത്തിയഞ്ചു ലക്ഷം രൂപയാണ്. അവിടെയും തീര്‍ന്നില്ല കാര്യങ്ങള്‍.

ഈ വിവരങ്ങള്‍ മറ്റാരോടെങ്കിലും വെളിപ്പെടുത്തിയാല്‍ ഒഫീഷ്യല്‍ സീക്രെട്ട് ആക്ട് പ്രകാരം കേസ് എടുക്കുമെന്നു ഭീഷണിപ്പെടുത്തി. രാത്രി ഉറങ്ങുന്ന സമയത്തുപോലും സ്‌കൈപ്പ് വീഡിയോ കോളിലൂടെ നിരീക്ഷിച്ച് ഇവര്‍ രണ്ടു ദിവസമാണ് ഇദ്ദേഹത്തെ മാനസിക സമ്മര്‍ദത്തിലാക്കിയത്. തുടര്‍ന്നാണ് അദ്ദേഹം തിരുവനന്തപുരം സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്.

(തുടരും)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.