വാഷിംഗ്ടൺ: ഇറാനെതിരായ യുഎസ്-ഇസ്രയേൽ സൈനിക നീക്കം തുടരുന്നതിനിടെ ചൊവ്വാഴ്ച ഇതുവരെയുണ്ടായതിൽ ഏറ്റവും വലിയ ആക്രമണം നടക്കുമെന്ന് അമേരിക്ക. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ആണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്.
ഇറാനെതിരായ സംയുക്ത സൈനികാക്രമണത്തിന്റെ 11ാം ദിവസമാണ് ചൊവ്വാഴ്ച. ഇറാനെ പൂർണമായി പരാജയപ്പെടുത്തുന്നത് വരെ അമേരിക്ക പിന്തിരിയില്ലെന്നും കഴിഞ്ഞ ദിവസം ഇറാന്റെ മിസൈൽ ആക്രമണം ദുർബലമായിരുന്നതായും ഹെഗ്സെത്ത് വ്യക്തമാക്കി.
ഇറാന്റെ സൈനികശേഷി ദുർബലമാക്കുന്നതിൽ അമേരിക്കൻ സൈനികർ വിജയിച്ചതായും ഹെഗ്സെത്ത് അവകാശപ്പെട്ടു. ഇറാനെതിരെയുള്ള സൈനിക നീക്കത്തിൽ യുഎസ് വിജയത്തിന്റെ വക്കിലാണെന്നും യുഎസ് പ്രതിരോധ സെക്രട്ടറി കൂട്ടിച്ചേർത്തു.
Tags : Iran united states donald trump israel