ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള നിർണായക സമാധാന ചർച്ചകൾക്കിടെ വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസിൽ നിന്നും ട്രംപിന് ലഭിച്ചത് ഡസൻ കണക്കിന് കോളുകൾ. 21 മണിക്കൂറിനുള്ളിൽ അദ്ദേഹം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഡസൻ കണക്കിന് തവണ ഫോണിൽ ബന്ധപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
പാകിസ്ഥാന്റെ മധ്യസ്ഥതയിലായിരുന്നു ചർച്ചകൾ. സമാധാന ചർച്ചകളുടെ ഓരോ ഘട്ടത്തിലും പ്രസിഡന്റ് ട്രംപുമായി ജെ.ഡി വാൻസ് നേരിട്ട് ആശയവിനിമയം നടത്തിയിരുന്നു. ചർച്ചകളിലെ പുരോഗതിയും ഇറാൻ മുന്നോട്ടുവെക്കുന്ന നിർദേശങ്ങളും അദ്ദേഹം തത്സമയം വൈറ്റ് ഹൗസിനെ അറിയിക്കുകയായിരുന്നു.
അമേരിക്കയും ഇറാനും തമ്മിലുള്ള മഞ്ഞുരുകലിന് വേദിയൊരുക്കിയത് പാകിസ്ഥാനാണ്. ഇസ്ലാ മാബാദിലെ അതീവ സുരക്ഷാ മേഖലയിലാണ് ചർച്ചകൾ നടന്നത്. ആണവ കരാർ, ഉപരോധങ്ങൾ, പശ്ചിമേഷ്യയിലെ സൈനിക വിന്യാസം തുടങ്ങിയ വിഷയങ്ങളിൽ ധാരണയിലെത്താനാണ് ഇരുപക്ഷവും ശ്രമിച്ചത്.
Tags : Trump J D Vance Latest News