ഇസ്ലാമാബാദ്: ഇറാനെതിരെയുള്ള യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക ആക്രമണത്തിൽ പ്രതിഷേധിച്ച് രാജ്യത്ത് നടക്കുന്ന അക്രമസംഭവങ്ങൾ വച്ചുപൊറുപ്പിക്കാനാവില്ലെന്ന് പാക് സൈനിക മേധാവി അസിം മുനീർ.
ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് വധിക്കപ്പെട്ടതിന് പിന്നാലെ രാജ്യത്ത് വിവിധ ഇടങ്ങളിലായി നടന്ന പ്രതിഷേധങ്ങളെ തുടർന്ന് 22 പേർ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി പാക് സൈനികമേധാവി രംഗത്തെത്തിയത്.
മറ്റ് രാജ്യങ്ങളിലെ സംഭവവികാസങ്ങളെ തുടർന്ന് രാജ്യത്തെ അസ്ഥിരമാക്കാൻ അനുവദിക്കില്ലെന്ന് റാവൽപിണ്ടിയിൽ മതപണ്ഡിതരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അസിം മുനീർ പറഞ്ഞു.
അതേസമയം ഇറാനെതിരായ യുഎസ്-ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെ മേഖലയിലെ സംഘർഷം ലഘൂകരിക്കാനുള്ള പാക്കിസ്ഥാന്റെ നയതന്ത്രപരമായ ശ്രമങ്ങളെക്കുറിച്ച് അസിം മുനീർ വിശദീകരിച്ചു.
Tags : pakistan Asim Munir iran usa