x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃക്കാക്കരയിൽ നടുറോഡിൽ യുവാക്കളെ മർദിച്ചവരെ തിരിച്ചറിഞ്ഞു; പ്രതികൾക്കായി അന്വേഷണം ഊർജിതം

വെബ് ഡെസ്ക്
Published: July 27, 2026 06:02 AM IST | Updated: July 27, 2026 06:02 AM IST

പ്രതീകാത്മക ചിത്രം

കൊച്ചി: തൃക്കാക്കരയിൽ നടുറോഡിൽ യുവാക്കളെ ക്രൂരമായി മർദിച്ചവരെ തിരിച്ചറിഞ്ഞു. കളമശേരി സ്വദേശി ഷെഫിൻ, പൂക്കാട്ടുപടി സ്വദേശി ഫഹദ്, കോഴിക്കോട് സ്വദേശി ബെന്നി എന്നിവരാണ് യുവാക്കളെ ആക്രമിച്ചതെന്ന് പോലീസ് കണ്ടെത്തി. തൃക്കാക്കര എൻജിഒ ക്വാർട്ടേഴ്സിന് സമീപം ഞായറാഴ്ച പുലർച്ചെ രണ്ടോടെയാണ് കാറിലെത്തിയ ഒരു സംഘം യുവാക്കളെ അതിക്രൂരമായി മർദിച്ചത്.

വാഴക്കാല സ്വദേശി ഷാഫി, നിസാം, പ്രവീൺകുമാർ എന്നിവർക്കാണ് മർദനമേറ്റത്. കാറിൽനിന്ന് ഇറങ്ങിയ പ്രതികൾ യുവാക്കളുടെ മുഖത്ത് പലതവണ ഇടിച്ചു, നിലത്തിട്ട് ചവിട്ടി. അശ്രദ്ധമായി കാർ ഓടിച്ചത് യുവാക്കൾ ചോദ്യം ചെയ്തതാണ് ആക്രമത്തിൽ കലാശിച്ചത് എന്നാണ് പ്രാഥമിക വിവരം.

പ്രവീണിന്‍റെ തലയിൽ രക്തസ്രാവമുണ്ട്. സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് പ്രവീൺ. മറ്റ് രണ്ട് പേരും കളമശേരി മെ‍ഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കാർ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കോട്ടയം മീനച്ചിൽ സ്വദേശിയുടേതാണ് വാഹനമെന്ന് വ്യക്തമായിരുന്നു. ഇയാളിൽനിന്ന് പോലീസ് വിവരം ശേഖരിച്ചു. കാക്കനാട് ഭാഗത്തുതന്നെ കാറുണ്ടാകാമെന്നാണ് നിഗമനം.

Tags : Accused identified Thrikkakara Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up