തിരുവനന്തപുരം: നെടുമങ്ങാട് പനവൂരിൽ ഒന്നരവയസുകാരൻ അർഷാദിനെ അമ്മയുടെ ഒത്താശയോടെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ചും പീഡിപ്പിച്ചും കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ പങ്ക് അന്വേഷിച്ച് പോലീസ്.
കുഞ്ഞിനെ അഷ്കര്‍ ക്രൂരമായി മര്‍ദിക്കുന്നത് അഖില നോക്കിനിന്നിരുന്നതായി പോലീസ് പറഞ്ഞു. വടികൊണ്ട് അടിക്കുന്നതും മര്‍ദിക്കുന്നതും അഖില കണ്ടിരുന്നു. കുഞ്ഞ് ക്രൂരമര്‍ദനവും പീഡനവും നേരിട്ടിട്ടും അഖില പ്രതികരിച്ചിരുന്നില്ല.
കുഞ്ഞിനെ കൊലപ്പെടുത്താന്‍ തന്നെയായിരുന്നു അഷ്കറിന്റെ ലക്ഷ്യമെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. അഖില ഇതിന് കൂട്ടുനിന്നിരുന്നോ എന്നതടക്കം പോലീസ് അന്വേഷിക്കും. കുഞ്ഞ് മരിക്കുന്ന ദിവസം അഖില എവിടെയായിരുന്നു എന്നതടക്കം പോലീസിന്റെ അന്വേഷണപരിധിയില്‍ ഉണ്ട്.
സംഭവദിവസം തമിഴ്നാട്ടില്‍ ഡാന്‍സ് പരിപാടിക്ക് പോയിരുന്നു എന്നായിരുന്നു അഖിലയുടെ മൊഴി. ഇക്കാര്യങ്ങളടക്കം പോലീസ് വിശദമായി അന്വേഷിക്കും.
Tags : Akhila Ashkar child Attack Police