x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തട്ടിപ്പുകേസിലെ പ്രതിയെ പിന്തുടർ‌ന്നു; പോലീസ് സംഘത്തെ ജീപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമം

വെബ് ഡെസ്‌ക്
Published: July 16, 2026 06:32 PM IST | Updated: July 16, 2026 06:32 PM IST

പ്രതി സഞ്ചരിച്ച ജീപ്പ്

തിരുവനന്തപുരം: സ്വർണ പണയ തട്ടിപ്പുകേസിലെ പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ എസ്ഐ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. നെയ്യാറ്റിൻകരയിൽ ഇന്നുച്ചയോടെ ആയിരുന്നു സംഭവം.

സംഭവത്തിൽ നെയ്യാറ്റിൻകര എസ്ഐ അക്ഷയ് കുമാർ, പോലീസുകാരായ നിതിൽ സുകുമാരൻ, ആന്‍റണി മിറാണ്ട എന്നിവർക്കാണ് പരിക്കേറ്റത്. ‌നടരാജ ഫിനാൻസ് തട്ടിപ്പുകേസിലെ പ്രതി സനോജിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു സംഭവം. പിന്നാലെ നെയ്യാറ്റിൻകരയിൽ നിന്ന് സനോജിനെ പിടികൂടുകയായിരുന്നു.

സനോജ് ഥാർ ജീപ്പിൽ കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടറിലും ബൈക്കിലുമായെത്തിയ പോലീസ് ഉദ്യോഗസ്ഥരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇരുചക്രവാഹനങ്ങൾ ഇടിച്ചിട്ടശേഷം ജീപ്പുകൊണ്ട് കോൺക്രീറ്റ് റോഡിലൂടെ മീറ്ററുകളോളം വലിച്ചിഴയ്ക്കുകയും ചെയ്തു. കേസിലെ മുഖ്യപ്രതിയും ഫിനാൻസ് ഉടമയുമായ ശ്രീജിത്തിനെ നേരത്തെ പിടികൂടിയിരുന്നു.

Tags : Crime Police Investigation CaseFile FIR

Recent News

Corehub Up