x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെഎസ്ഇബി ജീവനക്കാരനെ മർദിച്ച കേസ്; അഞ്ച് പേർ പിടിയിൽ

വെബ് ഡെസ്‌ക്
Published: July 16, 2026 11:53 PM IST | Updated: July 16, 2026 11:53 PM IST

പ്രതീകാത്മക ചിത്രം

തൃശൂര്‍: ഫിഫ ലോകകപ്പ് മത്സരം തുടങ്ങുന്നതിന് മുൻപായി കറന്‍റ് പോയതിനെ തുടർന്ന് കെഎസ്ഇബി ജീവനക്കാരനെ മർദിച്ച കേസിൽ അഞ്ച് പ്രതികള്‍ പിടിയിൽ. അന്നമനട വെണ്ണൂര്‍ സ്വദേശികളായ മണി (41), അഭിജിത്ത് (26), അരുണ്‍ (26), വാഴേലിത്തറ വീട്ടില്‍ കമലേഷ് (45), തേക്കുംകാട്ടില്‍ വീട്ടില്‍ ഗിരീഷ് (37) എന്നിവരാണ് അറസ്റ്റിലായത്.

വ്യാഴാഴ്ച പുലർച്ചെ 12ഓടെ ആയിരുന്നു സംഭവം. അന്നമനട കെഎസ്ഇബി ഓഫീസിലെ താത്കാലിക ജീവനക്കാരനായ നിതിന് ആണ് മർദനമേറ്റത്. പരിക്കേറ്റ നിതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോകകപ്പ് സെമി ഫൈനലിൽ അർജന്‍റീനയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരത്തിന് മുൻപാണ് കറന്‍റ് പോയത്.

തുടർന്ന് അന്നമനട കെഎസ്ഇബി ഓഫീസിലെത്തിയ പ്രതികൾ ജീവനക്കാരനെ സംഘം ചേര്‍ന്ന് അക്രമിക്കുകയായിരുന്നു. നിതിനെ മുളവടി കൊണ്ട് മർദിക്കുകയും ജീവനക്കാരെ അസഭ്യം വിളിക്കുകയും ചെയ്തു.

 

Tags : Crime Police Investigation CaseFile FIR

Recent News

Corehub Up