തൃശൂർ: വോട്ടിനായി ബിജെപി കിറ്റുകൾ നൽകിയെന്ന് പരാതി. തൃശൂർ ഒളരിയിലുള്ള സൂപ്പർമാർക്കറ്റിലാണ് കിറ്റുകൾ തയാറാക്കിവച്ചത്. അമ്പതോളം പേർ കിറ്റ് വാങ്ങിയെന്നും സിപിഎം പ്രവർത്തകർ ആരോപിച്ചു. സംഭവത്തിൽ കട അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ് സിപിഎം പ്രവർത്തകർ.
അതേസമയം പണവും മദ്യവും കിറ്റും നൽകി തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്നുവെന്ന് വി.എസ്. സുനിൽ കുമാർ ആരോപിച്ചു. ബിജെപി 2024ൽ നടത്തിയത് വീണ്ടും നടത്തുന്നു. നഗ്നമായ തെരഞ്ഞെടുപ്പ് ലംഘനമാണിത്. പെട്ടിയിൽ പണവുമായാണ് കേന്ദ്ര നേതാക്കൾ വരുന്നതെന്നും വി.എസ്. സുനിൽകുമാർ ആരോപിച്ചു. സംഭവത്തിൽ പരാതി നൽകുമെന്നും അടിയന്തര നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം ഇലക്ഷൻ ഫ്ലൈയിംഗ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. എന്നാൽ വിഷുവിനായി തയാറാക്കിയ കിറ്റാണെന്നാണ് കടയുടമ പറയുന്നത്. സൂപ്പർമാർക്കറ്റിന്റെ പിന്നിലാണ് കിറ്റുകൾ തയാറാക്കി വച്ചിരിക്കുന്നത്. 75 കിറ്റുകൾ തയാറാക്കിവച്ചതിൽ 50 എണ്ണം കൊണ്ടുപോയെന്നും കടയുടമ പറഞ്ഞു. സംഭവത്തെ തുടർന്ന് സൂപ്പർ മാർക്കറ്റ് അടപ്പിച്ചു.
Tags : Complaint BJP kit voting election