കൊച്ചി: കശുവണ്ടി അഴിമതിക്കേസിൽ വ്യവസായ വകുപ്പ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി. പ്രോസിക്യൂഷന് അനുമതി നിഷേധിച്ച ഉത്തരവ് സിംഗിള്‍ ബെഞ്ച് റദ്ധാക്കുകയും ചെയ്തു.
വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷിനോട് നേരിട്ട് ഹാജരാകാനും കോടതി നിർദേശിച്ചു. ഐഎന്‍ടിയുസി നേതാവ് ആര്. ചന്ദ്രശേഖരനും കോര്പ്പറേഷന് എംഡി കെ.എ. രതീഷുമാണ് പ്രതികള്‍. ഐഎന്‍ടിയുസി നേതാവ് കടകംപള്ളി മനോജ് നല്കിയ ഹര്‍ജിയിലാണ് കോടതി നടപടി.
അതേസമയം കശുവണ്ടി ഇറക്കുമതി അഴിമതിയിൽ പ്രതികളായ കോൺഗ്രസ് നേതാവ് ആർ. ചന്ദ്രശേഖരൻ, മുൻ എംഡി കെ.എ. രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി വേണമെന്നായിരുന്നു സിബിഐയുടെ ആവശ്യം. ഇക്കാര്യം നിരാകരിച്ച സർക്കാർ നിലപാട് ചോദ്യം ചെയ്താണ് മനോജ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
Tags : cashew corruption contempt court highcourt